Connect with us

അച്ഛന്റെ കേസ് ഡയറി സിനിമായാക്കാനൊരുങ്ങി എംഎ നിഷാദ്

Malayalam

അച്ഛന്റെ കേസ് ഡയറി സിനിമായാക്കാനൊരുങ്ങി എംഎ നിഷാദ്

അച്ഛന്റെ കേസ് ഡയറി സിനിമായാക്കാനൊരുങ്ങി എംഎ നിഷാദ്

മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനാണ് എം.എ. നിഷാദ്. പ്രഥ്വിരാജ് നായകനായ പകല്‍ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനിരയിലേക്ക് നിഷാദ് കടന്നു വരുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചിത്രമെന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു പകല്‍.

തുടര്‍ന്ന് നഗരം, മമ്മൂട്ടി മുഖ്യ വേഷത്തിലഭിനയിച്ച ബസ്റ്റ് ഓഫ് ലക്ക്, സുരേഷ് ഗോപിനായകനായ ആയുധം, ജയസൂര്യ പ്രധാന വേഷത്തിലഭിനയിച്ച വൈരം, 66 മധുരബസ്, കിണര്‍, തെളിവ്, ഭാരത് സര്‍ക്കസ്, അയ്യര്‍ ഇന്‍ അറേബ്യ എന്നിങ്ങനെ പത്തു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ടുമെന്‍ എന്ന ചിത്രത്തില്‍ നായകനാവുകയും ചെയ്തു കൊണ്ട് തന്റെ സാന്നിദ്ധ്യം ഈ രംഗങ്ങളിലെല്ലാം അടയാളപ്പെടുത്തിയ ഒരു കലാകാരനാണ് എം.എ. നിഷാദ്.

ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. ഇക്കുറി നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയില്‍ നിന്നുമാണ് കഥ തെരഞ്ഞെടുത്തിരിക്കുന്നത്. ദീര്‍ഘകാലം െ്രെകംബ്രാഞ്ച് എസ്.പി.യായും, പിന്നീട് ഇടുക്കി എസ്.പി.യായും, പ്രവര്‍ത്തിച്ചു പോന്ന കുഞ്ഞി മെയ്തീന്‍ മധ്യമേഖലഡി.ഐ.ജിയായും, െ്രെകംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സര്‍വ്വീസ്സില്‍ നിന്നും വിരമിച്ചത്.

വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. സര്‍വ്വീസ്സിലെ അദ്ദേഹത്തിന്റെ കേസന്വേഷണങ്ങള്‍ ഏറെ പ്രശസ്തമാണ്. പ്രമാദമായ പല കേസ്സുകളുടേയും ചുരുളുകള്‍ നിവര്‍ത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ഒരു കേസ്സാണ് എം.എ. നിഷാദ് തന്റെ പുതിയ സിനിമയുടെ പ്രമേയം.

അങ്ങനെ സ്വന്തം പിതാവിന്റെ അനുഭവക്കുറിപ്പ് സിനിമയാക്കുവാനുള്ള ഭാഗ്യം കൂടി നിഷാദിനു ലഭിച്ചിരിക്കുന്നു. നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ നിഷാദ് അവതരിപ്പിക്കുന്നുമുണ്ട്.പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേഷന്‍ ചിത്രമായിരിക്കുമിത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏപ്രില്‍ പന്ത്രണ്ടിന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തുന്നു. അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങളും അതിലൂടെ പുറത്തുവിടുന്നതാണ്.

പതിമൂന്നിന് ഈ ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്ക് മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയുടേയും, റിട്ട. െ്രെകംബ്രാഞ്ച് എസ്.പി. ഷാനവാസിന്റേയും സാന്നിദ്ധ്യത്തില്‍ ഒരു പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ ഇരുപത്തിരണ്ടിന് കോട്ടയത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂര്‍ ജോസ്.

More in Malayalam

Trending

Recent

To Top