Connect with us

വെപ്രാളത്തില്‍ പ്രോഗ്രസ് കാർഡ് എടുത്ത് ആശുപത്രയിലെത്തി; ഇഷാനിയെ പ്രസവിച്ചപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് കൃഷ്ണകുമാറും സിന്ധു

Malayalam

വെപ്രാളത്തില്‍ പ്രോഗ്രസ് കാർഡ് എടുത്ത് ആശുപത്രയിലെത്തി; ഇഷാനിയെ പ്രസവിച്ചപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് കൃഷ്ണകുമാറും സിന്ധു

വെപ്രാളത്തില്‍ പ്രോഗ്രസ് കാർഡ് എടുത്ത് ആശുപത്രയിലെത്തി; ഇഷാനിയെ പ്രസവിച്ചപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് കൃഷ്ണകുമാറും സിന്ധു

നടൻ കൃഷ്ണകുമാറിന്റെ കുടുംബം ഇപ്പോൾ ഏവർക്കും സുപരിചിതമാണ്. ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവിടങ്ങളിൽ കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും നിറഞ്ഞ് നിൽക്കാറുണ്ട്. സിനിമയും രാഷ്ട്രീയവുമൊക്കെയായി കൃഷ്ണകുമാറും സജീവമാണ്. ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചതിനെക്കുറിച്ചും റഷ്യന്‍ ഭാഷ പഠിച്ചതിനെക്കുറിച്ചുമൊക്കെ കൃഷ്ണകുമാര്‍ വാചാലനായിരുന്നു. സീരിയസ് കാര്യങ്ങള്‍ മാത്രമല്ല ഇഷാനിയെ പ്രസവിച്ചിരുന്ന സമയത്ത് നടന്ന രസകരമായ കാര്യത്തെക്കുറിച്ചും കൃഷ്ണകുമാറും സിന്ധുവും സംസാരിച്ചിരുന്നു.

കോളേജിലെത്തിയപ്പോഴാണ് റഷ്യന്‍ പഠിച്ചത്. നന്നായി പത്രം വായിക്കുകയും ഒരുപാട് സംസാരിക്കാനുമിഷ്ടപ്പെടുന്നയാളാണ് ഞാന്‍. ദൂരദര്‍ശനില്‍ പോയപ്പോഴാണ് ഉച്ഛാരണം ശ്രദ്ധിക്കാന്‍ ശീലിപ്പിച്ചത്. നമ്മുടെ പോരായ്മകളെല്ലാം അവര്‍ തിരുത്തി തരുമായിരുന്നു. ദൂരദര്‍ശന്‍ ജീവിതം മിസ്സ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആ പ്രായത്തില്‍ അത് ചെയ്തു.അത്രയേയുള്ളൂ. ഞങ്ങള്‍ പരിചയപ്പെട്ടിട്ട് രണ്ടോ മൂന്നോ പ്രാവശ്യമേ ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചിട്ടുള്ളൂ. ദൂരദര്‍ശനിലെ ലാസ്റ്റ് ഡേയെക്കുറിച്ചൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. അത് ഞാന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

ഹന്‍സുവിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് നല്ല ഛര്‍ദ്ദിയായിരുന്നു. അന്ന് എനിക്കൊരു സാധനം മണക്കാന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ കിച്ചു കൊണ്ടുത്തന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ആ പൂവ് കൊണ്ട് തന്നത്. താഴമ്പൂ കൊണ്ട് തന്നിരുന്നു. ഞങ്ങളുടെ മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണ്. പ്ലാന്‍ ചെയ്തുണ്ടായ ആള്‍ ഓസിയാണ്. പ്രഗ്നന്റായാല്‍ നിന്റമ്മ നോണ്‍ വെജ് കഴിക്കില്ല. അതിന്റെ സ്‌മെല്‍ പോലും പറ്റാത്ത അവസ്ഥയാണ്. പ്രസവം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നോണ്‍ വെജ് കഴിച്ച് തുടങ്ങുമെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

അമ്മൂനെ പ്രഗ്നന്റായിരുന്ന സമയത്ത് കശുമാങ്ങ കഴിക്കാന്‍ തോന്നിയപ്പോള്‍ പോവുന്ന വഴിക്ക് ചാടിക്കയറി പറച്ചിരുന്നു. ഇഷാനിയെ പ്രസവിച്ച സമയത്തുണ്ടായിരുന്ന രസകരമായ സംഭവത്തെക്കുറിച്ചും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ലൊക്കേഷനില്‍ നിന്നും ലേറ്റായാണ് വന്നത്. പെയ്ന്‍ തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ പോയിരുന്നു. അച്ഛന്റെ അനിയത്തിയായിരുന്നു ഡോക്ടര്‍.

അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് മെഡിക്കല്‍ കാര്‍ഡ് എടുത്തില്ലെന്നറിഞ്ഞത്. പെട്ടെന്ന് പോയി എടുത്ത് വരാന്‍ പറഞ്ഞിരുന്നു. വീട്ടില്‍ ചെന്ന് ഒരു മഞ്ഞക്കാര്‍ഡും എടുത്ത് ഞാന്‍ തിരിച്ചെത്തി. ഇതെവിടെ നോക്കിയാ എടുത്തതെന്നായിരുന്നു ഡോക്ടര്‍ ചോദിച്ചത്. അമ്മൂന്റെ പ്രോഗ്രസ് കാര്‍ഡായിരുന്നു അത്. വെപ്രാളത്തില്‍ കാര്‍ഡ് തുറന്ന് നോക്കിയിരുന്നില്ല. അച്ഛന്റെ അനിയത്തി പെട്ടെന്ന് തന്നെ ഡ്രൈവറെ വിട്ട് ഒറിജിനല്‍ കാര്‍ഡ് എടുപ്പിച്ചിരുന്നു. അതുകൊണ്ട് രക്ഷയായെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

More in Malayalam

Trending

Recent

To Top