Connect with us

പ്രതികള്‍ നല്‍കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്…, എഫ്‌ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

Malayalam

പ്രതികള്‍ നല്‍കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്…, എഫ്‌ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

പ്രതികള്‍ നല്‍കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്…, എഫ്‌ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പ്രതികള്‍ നല്‍കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിലെ എഫ്‌ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം തടയണമെന്ന പ്രതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തി. സത്യത്തിലേക്കെത്താന്‍ തുടരന്വേഷണം അനിവാര്യമാണെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിന് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വ്യക്തമാക്കി. ശബ്ദ സാമ്പിള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ എന്താണ് ഇത്ര മാത്രം പ്രത്യേകത എന്ന് ചോദിച്ചുകൊണ്ടാണ് അന്തിമറിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നാം തീയതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരാളുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിനെയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തതും തെളിവു നശിപ്പിച്ച കാര്യം അടക്കം കോടതിയെ ബോധിപ്പിച്ചതും.

കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇരുപതിലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇനി ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്. അതിനുള്ള സമയം വേണം. ശബ്ദസാമ്പിളുകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് കോടതിയില്‍ നിന്ന് അനുമതി കിട്ടാന്‍ വൈകി. ഇന്നലെയാണ് ശബ്ദശാമ്പിളുകള്‍ പരിശോധിക്കാന്‍ അനുമതി ലഭിച്ചത്. ഇനി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. അങ്ങനെയുള്ള കാലതാമസം അന്വേഷണത്തിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നാം തീയതി വരെയാണ് തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ അതിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതിനാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷിചേര്‍ന്ന ആക്രമിക്കപ്പെട്ട നടിയും തന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കി. തുടരന്വേഷണം മുന്നോട്ടുപോകണമെന്നും കേസില്‍ എത്ര പ്രതികളുണ്ടോ അവരെയെല്ലാം പുറത്തുകാണിക്കണമെന്നും നടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

വധഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ എല്ലാം ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരനെയും സഹോദരി ഭര്‍ത്താവിനെയും ചോദ്യം ചെയ്തതിന് പിന്നാലെ വധഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ശ്രീകാന്ത് ഭാസിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇരുവരും ഹോട്ടലില്‍വച്ച് പല തവണ സംസാരിച്ചിരുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ സംരഭമായ ദേ പുട്ടില്‍ ശ്രീകാന്ത് ഭാസിക്ക് നിക്ഷേപമുണ്ടായിരുന്നു. കൂടാതെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് കാര്‍ണിവല്‍ ഗ്രൂപ്പിന്റെ അങ്കമാലിക്കടുത്തുള്ള ഗസ്റ്റ് ഹൗസില്‍ നിന്നായിരുന്നു.

സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. വധഗൂഢാലോചന കേസില്‍ ഇതു രണ്ടാം തവണയാണ് അനൂപിനെ അന്വേഷണം സംഘം ചോദ്യം ചെയ്യുന്നത്. ദിലീപില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ അന്വേഷണത്തിനു ശേഷം ദിലീപിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top