Connect with us

ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത്, അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകുമായിരുന്നു, വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ല ; ജൂഡ് ആന്റണി ജോസഫ്

Malayalam

ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത്, അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകുമായിരുന്നു, വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ല ; ജൂഡ് ആന്റണി ജോസഫ്

ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത്, അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകുമായിരുന്നു, വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന് വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ല ; ജൂഡ് ആന്റണി ജോസഫ്

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ ആന്റണി വര്‍ഗീസിനെതിരെ സംസാരിച്ചത് അദ്ദേഹം പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമ റിലീസായ സമയത്താണ് ആന്റണി വര്‍ഗീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജൂഡ് രംഗത്തെത്തിയത്. ശേഷം ബാങ്ക് രേഖകള്‍ കാണിച്ചുകൊണ്ടാണ് ആന്റണി വര്‍ഗീസ് ഇതിനെതിരെ പ്രതികരിച്ചത്.

ഇപ്പോഴിതാ വീണ്ടും ആന്റണി വര്‍ഗീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത് എന്നും, വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി ആരോപിക്കുന്നു.

‘ഞാനുപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചു എന്നല്ലാതെ ഞാന്‍ പറഞ്ഞ വാക്കുകളില്‍ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി, നിര്‍മാതാവും ടെക്‌നീഷ്യന്‍മാരും വഴിയാധാരമായി, നിര്‍മാതാവ് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

അന്ന് ഞാനത് പുറത്ത് പറഞ്ഞാല്‍ ആ സംവിധായകന്റെ ഭാവി ഇല്ലാതാകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആകുന്നോ അന്ന് ഞാനത് പറയുമെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു. ഫാലിമി എന്ന സിനിമയില്‍ നിന്നാണ് ആന്റണി വര്‍ഗീസ് പിന്മാറിയത്. വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തത്. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വെച്ചിരുന്ന സിനിമയാണത്.

പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്ന്. വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ഒരു ന്യായവും കാണുന്നില്ല.ഈ വിഷയത്തിലേക്ക് കൂടുതല്‍ കടന്നാല്‍ ആന്റണി വര്‍ഗീസ് മോശക്കാരനാകും. പറയുന്ന കാര്യത്തില്‍ ചിലപ്പോള്‍ സത്യമുണ്ടാകും. പക്ഷെ ധൃതി പിടിച്ചാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുക. ജീവിതത്തിലായാലും അങ്ങനെയാണ്.

എനിക്കൊരു കാര്യം ചെയ്യണമെന്ന് തോന്നിയാല്‍ ചെയ്ത് കഴിഞ്ഞിട്ടായിരിക്കും പറയുക. വളരെ വേഗത്തില്‍ മനസില്‍ തോന്നിയ കാര്യം ഞാന്‍ പോസ്റ്റ് ചെയ്യും. ഒരു ഉദാഹരണം പറഞ്ഞാല്‍ ഓം ശാന്തി ഓശാനയ്ക്ക് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്ത് നിവിന്‍ പോളിക്ക് എന്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കൊടുത്തു, നസ്രിയക്ക് എന്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കൊടുത്തു എന്ന രീതിയില്‍ കുറേ കമന്റുകള്‍ കണ്ടു.

ഞാനതിന് മറുപടിയെന്നോണം പോസ്റ്റ് ഇട്ടു. വളരെ കഷ്ടപ്പെടുന്ന വ്യക്തിയാണ്. ദൈവം തരുന്നൊരു സമ്മാനമായി ഇതിനെ കൂട്ടിയാല്‍ മതിയെന്നാണ് പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്ത് വന്നപ്പോള്‍ ഏറ്റവും അവസാനം ഇനിയെന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കില്‍ പോയി ആട്ടിന്‍പാല്‍ കുടിച്ച് ഉറങ്ങിക്കോ എന്ന് കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പ് പറഞ്ഞതിന്റെ എല്ലാ പ്രസക്തിയും അവസാനത്തെ വരി കളഞ്ഞു. ആട് ആന്റണി എന്നാണ് കുറേക്കാലം എല്ലാവരും വിളിച്ചിരുന്നത്. ഞാന്‍ തന്നെ വരുത്തിവെക്കുന്ന മണ്ടത്തരങ്ങളാണ്’ എന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്.

More in Malayalam

Trending

Recent

To Top