Connect with us

വിവാഹ വാദ്ഗാനം നല്‍കി പീ ഡിപ്പിച്ച കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Actor

വിവാഹ വാദ്ഗാനം നല്‍കി പീ ഡിപ്പിച്ച കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

വിവാഹ വാദ്ഗാനം നല്‍കി പീ ഡിപ്പിച്ച കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

പീ ഡനക്കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസര്‍കോടേയ്ക്ക് കൊണ്ടുവരാന്‍ പൊലീസ് സംഘം ചെന്നൈയിലേയ്ക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.

ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ പൊലീസ് വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീ ഡന പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപേക്ഷ ഹൈക്കോടതിയില്‍ മാറ്റിയിരുന്നു.

അപേക്ഷ സ്വീകരിച്ച ഹൈക്കോടതി കേസ് അടുത്ത ഒമ്പതാം തിയതിയിലേക്ക് പരിഗണിക്കാനായി മാറ്റിയിരുന്നു. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്കും ഷിയാസിനും കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് ചെന്നൈ വിമാനാത്താവളത്തില്‍ വെച്ച് താരം പിടിയിലാകുന്നത്. ഷിയാസിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതിയെ ഉപാധികളോടെ ജാമ്യത്തില്‍ വിടാം എന്നാണ് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവായി വ്യക്തമാക്കിയത്.

പീഡ ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നുമായിരുന്നു ഷിയാസ് കരീം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. ഷിയാസ് എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസര്‍കോട് ചന്തേര പൊലീസിനെ അറിയിക്കുകയായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്.

വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതി. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്.

പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. അതിനിടെ താന്‍ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വരികയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top