Connect with us

ഭാര്യയെ പറ്റി ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല;വേദനിച്ച് മരിച്ചെന്ന് ഓര്‍ക്കാനാവുന്നില്ല; ഇന്നസെന്റിനെക്കുറിച്ച് ഷീല

Movies

ഭാര്യയെ പറ്റി ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല;വേദനിച്ച് മരിച്ചെന്ന് ഓര്‍ക്കാനാവുന്നില്ല; ഇന്നസെന്റിനെക്കുറിച്ച് ഷീല

ഭാര്യയെ പറ്റി ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല;വേദനിച്ച് മരിച്ചെന്ന് ഓര്‍ക്കാനാവുന്നില്ല; ഇന്നസെന്റിനെക്കുറിച്ച് ഷീല

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഷീല. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലം മുതല്‍തന്നെ ഷീല ചലച്ചിത്ര രംഗത്ത് ഉള്ള താരമാണ്.
സത്യന്‍ അന്തിക്കാടാണ് സ്‌നേഹത്തോടെ നിര്‍ബന്ധിച്ച് തിരികെ കൊണ്ടുവന്നത്. ഇപ്പോള്‍ കിട്ടുന്നതെല്ലാം അമ്മ, അമ്മൂമ്മ വേഷങ്ങളാണ്. വര്‍ഷത്തില്‍ ഒരു സിനിമ മതി എന്നാണ് തീരുമാനിച്ചതെങ്കിലും രണ്ടും മൂന്നും സിനിമകളിലൊക്കെ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെന്നുമായിരുന്നു ഷീല പറഞ്ഞത്. ഇന്നസെന്റിനെക്കുറിച്ചും സുകുമാരിയെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു അവര്‍ മനസ് തുറന്നത്.

സുകുമാരിയെപ്പോലൊരു നടി ഇന്ത്യയില്‍ ഇനിയുണ്ടാവില്ല. ഏത് ക്യാരക്ടര്‍ കൊടുത്താലും അതിനോട് ഇണങ്ങിയിരിക്കും. ബോയിംഗ് ബോയിംഗില്‍ മോഡേണായിട്ടുള്ളൊരു ലേഡിയായിരുന്നു. പാവപ്പെട്ട അമ്മയായും അവര്‍ അഭിനയിച്ചു. കഥാപാത്രത്തിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയാണ്. ക്യാരക്ടറിനുള്ള ഡ്രസുകളൊക്കെ അവര് തന്നെ സെറ്റാക്കും. സുകുമാരിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് ഭയങ്കര സങ്കടം വരുന്നത്.

ഇന്നസെന്റിനൊപ്പം നാലഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ ചിരിച്ച മുഖം കാണുമ്പോള്‍ അങ്ങേര് വേദനിച്ച് മരിച്ചെന്ന് ഓര്‍ക്കാനാവുന്നില്ല. ഭയങ്കര സങ്കടമാണ്. ഞാന്‍ തിരിച്ച് വന്നപ്പോഴാണല്ലോ മനസിനക്കരെയില്‍ അഭിനയിച്ചത്. എനിക്ക് എല്ലാം പുതുമയുള്ള കാര്യമായിരുന്നു. എനിക്ക് വേണ്ട സത്യാ, ഞാന്‍ അഭിനയിക്കുന്നില്ലെന്നൊക്കെ പറഞ്ഞിരുന്നു. അവിടെ വന്നാല്‍ എല്ലാവരും ഫ്രണ്ട്‌ലിയായിരിക്കും, വാ എന്ന് പറഞ്ഞ് സത്യന്‍ നിര്‍ബന്ധിച്ചിരുന്നു.

ഇന്നസെന്റിനോടും സിദ്ദിഖിനോടും ജയറാമിനോടുമൊക്കെ ഷീലാമ്മയോട് കഥകളൊക്കെ പറഞ്ഞ് ഹാപ്പിയാക്കി കൂട്ടണമെന്ന് സത്യന്‍ പറഞ്ഞിരുന്നു. ഇവരെപ്പോഴും എന്റെ അടുത്ത് വന്ന് കഥകളൊക്കെ പറയും. ഷൂട്ട് കഴിഞ്ഞ് പോയാലും ചിരിച്ച് പെട്ടെന്ന് തന്നെ സെറ്റിലേക്ക് പോവാന്‍ തോന്നും. ഇന്നസെന്റായിരുന്നു കൂടുതലും തമാശകള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചിരുന്നത്. ഭാര്യയെക്കുറിച്ച് പറഞ്ഞ് ഒരുപാട് വാചാലനാവാറുണ്ട്. ഭാര്യയെ പറ്റി ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല.

സിനിമയില്‍ നിന്നും മാറി നിന്ന സമയത്ത് ഞാന്‍ ജീവിതം ആസ്വദിക്കുകയായിരുന്നു. 13ാം വയസില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നതാണ്. ഫുള്‍ ടൈം ക്യാമറയ്ക്ക് മുന്നിലാണ്. രാവിലെ മുതല്‍ ഉച്ചവരെ ഒരു സിനിമ. വൈകിട്ട് വേറൊരു സിനിമ. ഏതൊക്കെ സിനിമയാണെന്ന് പോലും ചില സമയത്ത് അറിയില്ല. അത്രയും ഓട്ടമായിരിക്കും. ഇപ്പോള്‍ നമ്മള്‍ 20 ദിവസം ഒരു ക്യാരക്ടറാണ്. പോവുക, അഭിനയിക്കുക എന്നായിരുന്നു അന്നത്തെ രീതി. എന്തോ ഭാഗ്യം കൊണ്ട് നല്ല പേര് കിട്ടി.

Continue Reading
You may also like...

More in Movies

Trending

Recent

To Top