Connect with us

ഒന്നര മണിക്കൂറോളം ഫോണില്‍ വിളിച്ച് ഗോപിക കരച്ചില്‍ തന്നെയായിരുന്നു, എന്‍ഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു; പക്ഷേ..!!; ഗോവിന്ദ് പത്മസൂര്യ

Malayalam

ഒന്നര മണിക്കൂറോളം ഫോണില്‍ വിളിച്ച് ഗോപിക കരച്ചില്‍ തന്നെയായിരുന്നു, എന്‍ഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു; പക്ഷേ..!!; ഗോവിന്ദ് പത്മസൂര്യ

ഒന്നര മണിക്കൂറോളം ഫോണില്‍ വിളിച്ച് ഗോപിക കരച്ചില്‍ തന്നെയായിരുന്നു, എന്‍ഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു; പക്ഷേ..!!; ഗോവിന്ദ് പത്മസൂര്യ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. അതും സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി ആണ് ഇരുവരുടെയും വിവാഹനിശ്ചയംനടന്നത്. കോഴിക്കോട് വെച്ചായിരുന്നു ചടങ്ങ് നടന്നത്.

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ടപ്പോള്‍ വലിയ രീതിയില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്.

അഞ്ജലി എന്ന കഥാപാത്രം നല്‍കി സീരിയലില്‍ കരിയര്‍ നല്‍കിയ സംവിധായകന്റെ വേര്‍പാട് സംഭവിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ എങ്ങനെ ഇത്രത്തോളം സന്തോഷവതിയായി വിവാഹനിശ്ചയം നടത്താന്‍ സാധിക്കുന്നുവെന്ന ചോദ്യമാണ് ഗോപികയ്ക്ക് നേരെ ഉയര്‍ന്നത്. കൂടാതെ വിവാഹം ഉറപ്പിച്ചതിനാല്‍ ഇനി ഗോപിക അഭിനയിക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ എല്ലാത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപികയും ഗോവിന്ദ് പത്മസൂര്യയും.

‘ഞങ്ങളുടെ ഫങ്ഷന്റെ നാല് ദിവസം മുമ്പാണ് സാന്ത്വനത്തിന്റെ സംവിധായകന്‍ അന്തരിക്കുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. എനിക്കും വലിയൊരു ഷോക്കായിരുന്നു. തലേദിവസം ഗോപിക എന്നെ വിളിച്ച് പറഞ്ഞിരുന്നു ആദിത്യന്‍ സാര്‍ അനുഗ്രഹിക്കുകയും നിശ്ചയത്തിനുള്ള ബെസ്റ്റ് വിഷസ് പറയുകയും ചെയ്തുവെന്ന്. ഈ മരണം സംഭവിച്ച് നാല് ദിവസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ എന്‍ഗേജ്‌മെന്റ്.

എന്‍ഗേജ്‌മെന്റ് മാറ്റി വെക്കണോയെന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു. ഗോപികയോട് അതേ കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ എന്റെ വീട്ടിലും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോള്‍ അവര്‍ക്ക് മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. പിന്നെ ചടങ്ങില്‍ പങ്കെടുക്കാനായി കുറെ കാരണവന്മാരെ ക്ഷണിച്ചിരുന്നു. എന്റെ തന്നെ പല ബന്ധുക്കളും ജയ്പൂരില്‍ നിന്ന് വരെ വന്ന് കഴിഞ്ഞു. കുറെ പ്രായമുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.’

‘അവരോടൊക്കെ എന്ത് പറയും. പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ എന്നൊക്കെ ചിന്തിച്ചു. നടത്തുകയാണെങ്കില്‍ ഈ പരിപാടി പൂര്‍ണ മനസോടെ നടത്തിയിട്ടെ കാര്യമുള്ളു. അല്ലെങ്കില്‍ മാറ്റി വെക്കണം. അങ്ങനെ ആലോചിച്ചപ്പോള്‍ എനിക്ക് മനസിലായി പരിപാടിയുമായി മുന്നോട്ട് പോവുകയെ മാര്‍ഗമുള്ളൂവെന്ന്. അതൊരു വലിയ ചലഞ്ചായിരുന്നു. കാരണം ഗോപിക ആദിത്യന്‍ സാറിനെ കണ്ടിട്ട് വന്നാല്‍ ഒക്കെയാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു.

പക്ഷെ കണ്ട് വന്നശേഷവും ഒന്നര മണിക്കൂറോളം ഫോണില്‍ വിളിച്ച് ഗോപിക കരച്ചില്‍ തന്നെയായിരുന്നു. പിറ്റേദിവസവും അതേ വിഷമത്തില്‍ തന്നെയായിരുന്നു. കണ്ണടക്കുമ്പോള്‍ മനസില്‍ നിന്നും മുഖം പോകുന്നില്ലെന്നാണ് ഗോപിക പറഞ്ഞത്. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളിലായിരുന്നു എന്റെ പ്രതീക്ഷ. അവരെല്ലാം ഗോപികയുടെ വീട്ടില്‍ ചെന്ന് അവളെ ഓക്കെയാക്കി എടുത്തുവെന്നാണ്’, ഗോവിന്ദ് പത്മസൂര്യ പറഞ്ഞത്.

‘എന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് താഴെയും ഗോപിക അഭിനയം നിര്‍ത്തുകയാണോ എന്ന ചോദ്യം നിരവധി കണ്ടു. നമ്മുടെ ജീവിതത്തില്‍ സന്തോഷമുള്ള ഒരു കാര്യമല്ലേ നടന്നത്. അതിന് ഗോപിക അഭിനയം നിര്‍ത്തേണ്ട കാര്യമുണ്ടോ. സാന്ത്വനം നിര്‍ത്തിയാല്‍ അഞ്ജലിയായി ഉണ്ടാകില്ലെന്നല്ലാതെ വിവാഹനിശ്ചയം കഴിഞ്ഞതുകൊണ്ട് ഗോപിക അഭിനയം നിര്‍ത്താന്‍ പോകുന്നില്ല. അഞ്ജലിയായി ഗോപിക നിങ്ങളുടെ മുമ്പില്‍ വരും. എങ്ങാനും നിന്ന് പോയാല്‍ അത് എടുത്ത് എന്റെ തലയില്‍ ഇടരുത്. എത്ര വേണമെങ്കിലും ഗോപിക അഭിനയിച്ചോട്ടെ’, എന്നാണ് ജിപി പറയുന്നത്.

എങ്ങനെ ഇവര്‍ കണ്ടുമുട്ടി, പ്രണയമായിരുന്നുവോ തുടങ്ങി ആയിരം ചോദ്യങ്ങള്‍ ഇരുവരോടും ചോദിക്കാനായി ആരാധകരുടെ മനസിലുണ്ട്. അവയെല്ലാത്തിനുമുള്ള ഉത്തരവുമായി ആദ്യമായി ഇരുവരും ഒരുമിച്ച് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഗോവിന്ദ് പത്മസൂര്യയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച പുത്തന്‍ വീഡിയോയിലൂടെയാണ് കണ്ടുമുട്ടിയ കഥയും വിവാഹനിശ്ചയത്തെ കുറിച്ചുമെല്ലാം ഇരുവരും വിവരിച്ചിരിക്കുന്നത്. ഞങ്ങളുടെ സ്‌റ്റോറി എന്ന തലക്കെട്ട് നല്‍കിയാണ് ജിപിയും ഗോപികയും വീഡിയോ പങ്കിട്ടിരിക്കുന്നത്.

വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ തങ്ങളുടെ കപ്പിള്‍ ഇന്റര്‍വ്യൂ ആവശ്യപ്പെട്ട് ഒട്ടനവധി കോളുകള്‍ വരുന്നുണ്ടെന്നും പറഞ്ഞാണ് ഇരുവരും വിവാഹനിശ്ചയം വരെ എത്തിയ യാത്രയെ കുറിച്ച് വിവരിച്ചത്. വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ച നിമിഷങ്ങളെക്കുറിച്ചാണ് ഇരുവരും വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും. ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടക്കാന്‍ പോകുന്നത്.

More in Malayalam

Trending

Recent

To Top