Connect with us

കുറച്ച് ദിവസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്, തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു; എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല, സീനിയേഴ്‌സാണ് കാശ് തന്നത്; എലിസബത്ത്

Malayalam

കുറച്ച് ദിവസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്, തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു; എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല, സീനിയേഴ്‌സാണ് കാശ് തന്നത്; എലിസബത്ത്

കുറച്ച് ദിവസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്, തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു; എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല, സീനിയേഴ്‌സാണ് കാശ് തന്നത്; എലിസബത്ത്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. അടുത്തിടെയാണ് താരം കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപ്പോഴും മലയാളികള്‍ ഒന്നടങ്കം താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ബാലയുടെ ഭാര്യ എലിസബത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയത്.

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത് പതിവാണ്. ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്‌ലി വ്‌ലോഗ്‌സും എലിസബത്ത് പ്രേക്ഷകരുമായി പങ്കിടാറുണ്ട്.

തന്റെ ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളിലും ഒരുപോലെ കൂടെ നിന്നയാളാണ് എലിസബത്ത്. ആശുപത്രിയിലായിരുന്നപ്പോഴെല്ലാം ആ സാന്നിധ്യം ആശ്വാസമായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു. അടുത്തിടെയായി ബാലയുടെ വീഡിയോയില്‍ എലിസബത്തിനെ കാണുന്നുണ്ടായിരുന്നില്ല. ഭാര്യ എവിടെയെന്ന് ചോദിക്കുമ്പോള്‍ കൃത്യമായ മറുപടിയില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത് ഉദയന്‍. എന്താണ് പുതിയ വീഡിയോകളൊന്നും വരാത്തതെന്നുള്ള കുറേ ചോദ്യങ്ങള്‍ കണ്ടിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ചെയ്യാമെന്ന് കരുതിയത്. കുറച്ച് ദിവസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. അതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ ഓക്കെയായി വരുന്നുണ്ട്. ക്ഷീണം വിട്ടുമാറുന്നേയുള്ളൂ. ഡ്യൂട്ടി കഴിഞ്ഞ് നേരെ അഡ്മിറ്റാവുകയായിരുന്നു. വൈറല്‍ ഫീവര്‍ വന്നിരുന്നു. രണ്ടുമൂന്ന് ദിവസം നോക്കിയിട്ടും കുറയുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അഡ്മിറ്റാവാന്‍ തീരുമാനിച്ചത്.

വീട്ടിലുള്ളപ്പോള്‍ അഡ്മിറ്റാവുകയാണെങ്കില്‍ പേരന്‍സ് കൂടെയുണ്ടാവും. അല്ലാത്ത സമയത്താണെങ്കില്‍ കസിനോ, ഫ്രണ്ടോ കൂടെയുണ്ടാവും. ഇവിടെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയായതേയുള്ളൂ. സീനിയേഴ്‌സും ഇവിടെയുള്ള മലയാളികളുമെല്ലാം ഭക്ഷണം കൊണ്ടുതരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് വന്ന് നോക്കുന്നുണ്ട്. ഇതൊരു ഗവണ്‍മെന്റ് ആശുപത്രിയാണ്. ഇവിടെ റൂമെടുക്കണമെങ്കില്‍ നമ്മള്‍ കോഷന്‍ ഡെപ്പോസിറ്റ് കൊടുക്കണം.

എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല. സീനിയേഴ്‌സാണ് കാശ് തന്നത്. ഭക്ഷണം ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടതില്ല. ഓരോരുത്തരും ഉണ്ടാക്കി കൊണ്ടുതരുന്നുണ്ട്. മലയാളി ഫ്രണ്ട്‌സിനൊക്കെ എന്നെ അറിയാം. ആശുപത്രിയില്‍ കിട്ടാത്ത മരുന്നുകളുണ്ടെങ്കില്‍ അത് പുറത്തുനിന്ന് മേടിച്ച് തരുന്നുണ്ട്. ഡ്യൂട്ടി അനുസരിച്ച് ആളുകള്‍ മാറി എന്നോടൊപ്പം നില്‍ക്കുകയാണ്. നമ്മളെന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ ചെയ്ത ആള്‍ക്കാര്‍ തന്നെ തിരിച്ച് ചെയ്യണമെന്നില്ല. അവരൊക്കെ അത് മറന്നുകാണും. അല്ലെങ്കില്‍ വലിയുണ്ടാവില്ല. നമ്മളൊരു നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ നമുക്കൊരാവശ്യം വരുമ്പോള്‍ അത് ഇരട്ടിയായി തിരിച്ചുകിട്ടും.

ആദ്യമാണ് ഇത്രയധികം ആള്‍ക്കാര്‍ എന്നെ കെയര്‍ ചെയ്യുന്നത്. ഇവിടേക്ക് ഓരോന്ന് ഉണ്ടാക്കി കൊണ്ടുവരിക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും എല്ലാവരും എനിക്ക് വേണ്ടി അത് ചെയ്യുന്നത്. ആദ്യമായാണ് ആശുപത്രിയില്‍ അഡ്മിറ്റായി കിടക്കുമ്പോള്‍ ഇത്രയും ഹാപ്പിയാവുന്നത്. നമ്മള്‍ നല്ല കാര്യം ചെയ്താല്‍ നമുക്കും നല്ലത് കിട്ടും. നമ്മള്‍ നല്ലത് ചെയ്ത ആള്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ ഡിസ്ചാര്‍ജാവും. പറ്റുമ്പോഴെല്ലാം വീഡിയോ ചെയ്യാം. വീഡിയോ ചെയ്യുമ്പോള്‍ ഞാന്‍ ഹാപ്പിയാണെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.

കേരളക്കരയിലെ ചര്‍ച്ചാവിഷയമായിരുന്ന ഓണം ബംമ്പറിനെ കുറിച്ച് എലിസബത്ത് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവരെയും പോലെ ഏറെ പ്രതീക്ഷയോടെ എടുത്ത ഓണം ബമ്പറിന് സമ്മാനം അടിച്ചോ ഇല്ലയോ എന്നും എലിസബത്ത് തുറന്ന് പറയുന്നുണ്ട്. എലിസബത്ത് ഉദയന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ഓണം ബമ്പര്‍ ഫലം വന്നതിന്റെ വാര്‍ത്തകളാണ് എങ്ങും. ഞങ്ങളും ടിക്കറ്റുകള്‍ എടുത്തിരുന്നു. ഒന്നും കിട്ടിയിട്ടില്ല.

ഒരു ആയിരം, രണ്ടായിരം ഒക്കെ മുന്‍പ് കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ സമ്മാനങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്റെ പരിചയത്തില്‍ ഉള്ളവര്‍ക്കും ഇതുവരെ അങ്ങനെ വലിയ സമ്മാനങ്ങള്‍ ഒന്നും അടിച്ചിട്ടില്ല. സമ്മാനം കിട്ടാത്ത ആള്‍ക്കാര്‍ വിഷമിക്കേണ്ട. ലോട്ടറി അടിച്ചിട്ട് ഒരാള്‍ നന്നാവണമെന്നോ മോശമാകണമെന്നോ ഇല്ലല്ലോ. ലോട്ടറി അടിച്ചവര്‍ നന്നായിട്ട് അത് ഉപയോഗിക്കുക ആണെങ്കില്‍ അത് നിലനില്‍ക്കും.

നമുക്കൊരു നല്ല കാലം വരുമ്പോള്‍ ഒപ്പം നിന്നവരെ ചവിട്ടി പുറത്താക്കുന്നവരൊക്കെ ഉണ്ട്. അങ്ങനെ ഉള്ളവര്‍ നന്നാവുമോ എന്നൊന്നും അറിയില്ല. ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങളാണ്. സമ്മാനം കിട്ടാത്തതില്‍ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മളൊന്ന് ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ കിട്ടാവുന്നതെ ഉള്ളൂ ഇതൊക്കെ. സമ്മാനം അടിച്ചവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. സമ്മാനം അടിച്ചവര്‍ ഇനി ജോലിയൊന്നും ചെയ്യണ്ട എന്ന് കരുതി ഇരിക്കുന്നത് ശരിയായ കാര്യമല്ല. നല്ല കാലം വരുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരെ ഓര്‍ക്കുകയും വേണം എന്നും എലിസബത്ത് പറയുന്നു.

More in Malayalam

Trending

Recent

To Top