Connect with us

‘സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്?, ജനങ്ങളാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്; ദിലീപ്

Malayalam

‘സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്?, ജനങ്ങളാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്; ദിലീപ്

‘സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്?, ജനങ്ങളാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്; ദിലീപ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍.

വലിയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന താരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ. ഇതിനു മുന്‍പെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. ചിത്രത്തില്‍ തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നവംബര്‍ പത്തിന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍.

രൂപത്തിലും ഭാവത്തിലും ഒരുപാട് വ്യത്യസ്തതയുള്ള അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. നടന്റെ കരിയറിലെ തന്നെ വേറിട്ടൊരു ലുക്ക് ആണ് ചിത്രത്തിലേത്. ആ ലുക്കിലേക്ക് എത്താന്‍ താന്‍ കഷ്ടപ്പെട്ടതിനെ കുറിച്ചും അതില്‍ തന്നെ ടൊവിനോ തോമസ് സഹായിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.

‘സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. കഥാപാത്രത്തിന് വേണ്ടി ഫിറ്റായിരിക്കണം. ഞാന്‍ ജിമ്മിലൊന്നും പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു. രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും’.

‘ഡയറ്റ് ഫോളോ ചെയ്തു. ഇതൊരു വലിയ ജോലിയാണ്. ബാന്ദ്രയ്ക്ക് റിസ്‌ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. കാരണം ഇത്രയും വലിയ സിനിമയാണ്. ഈ ബജറ്റിലുളള ഒരു സിനിമയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം കൊണ്ട് വന്ന് തന്നിട്ടുണ്ട്’, എന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു.

തിരിച്ചുവരവിനുള്ള തന്റെ ഊര്‍ജ്ജം പ്രേഷകരാണെന്നും ദിലീപ് അഭിമുഖത്തില്‍ പറയുകയുണ്ടായി. ‘പ്രേക്ഷകര്‍ എന്റെ കൂടെയുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ ഊര്‍ജ്ജം. രാമലീല എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ചെയ്തത്. അത് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയത് പ്രേക്ഷകരാണ്. ആരും രാമലീല കാണരുത് എന്ന് ചാനലുകളില്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ പ്രേക്ഷകരാണ് വിജയിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് അറിയാം ഞാന്‍ ആരാണെന്നും എന്താണെന്നും. അവരുണ്ടാക്കിയതാണ് എന്നെ’, എന്നും ദിലീപ് പറഞ്ഞു.

മിമിക്രിക്കാലം മുതല്‍ ജനങ്ങള്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണു ഞാന്‍. അവരാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്. നല്ല സിനിമകളെ വിജയിപ്പിക്കേണ്ടതുണ്ട്. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവരില്‍ ഒരാളായാണ് എന്നെ എല്ലാവരും കാണുന്നത്. ഞാന്‍ മുഖം കറുത്തു സംസാരിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ ജങ്ങളോടാണു കമ്മിറ്റ്‌മെന്റ് ഉള്ളത്. എന്നുകരുതി ഞാന്‍ ദേഷ്യപ്പെടാതിരിക്കാറില്ല. നമ്മുടെ മേക്കപ്പ് വൈകിയതുകൊണ്ടോ മറ്റോ സെറ്റില്‍ ചിലപ്പോളൊക്കെ ബാക്കിയുള്ളവര്‍ കാത്തുനില്‍ക്കേണ്ടി വരുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടാറുണ്ട്. ഈ സിനിമയുടെ സംവിധായകന്‍ അരുണിനോടും ഞാന്‍ ബഹളം വച്ചിട്ടുണ്ട് എന്നും ദിലീപ് പറഞ്ഞിരുന്നു.

അതേസമയം, സിനിമാ റിവ്യുവിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാടുപേരുടെ അധ്വാനമാണ് സിനിമ. ഒറ്റയടിക്ക് ഒരു സിനിമ നല്ലതല്ലെന്നു റിവ്യൂ പറയുമ്പോള്‍ അതു നശിപ്പിക്കുന്നത് ഒരുപാടു കുടുംബങ്ങളെക്കൂടിയാണ്. സര്‍ക്കാരിനെയും സമൂഹത്തെയും സഹായിക്കുന്ന വലിയ വ്യവസായമാണ് സിനിമ. സംവിധാനം ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്ത് സിനിമയിലെ കഷ്ടപ്പാടുകള്‍ അറിഞ്ഞാണു വിമര്‍ശിക്കുന്നതെങ്കില്‍ അംഗീകരിക്കാമായിരുന്നു. സങ്കടമുണ്ട്. ഇവര്‍ എന്തു നന്മയാണു സമൂഹത്തിനു ചെയ്യുന്നത്? സിനിമയ്ക്കു ചെറിയൊരു ബ്രീത്തിങ് ടൈം കൊടുത്തൂടേ? എന്നും ദിലീപ് ചോദിക്കുന്നു.

More in Malayalam

Trending

Recent

To Top