Connect with us

മദ്യപാനമടക്കുമുള്ള കാര്യങ്ങള്‍ മൊത്തമായും നിര്‍ത്തിയത് മകന് വേണ്ടി, ഒരു അമ്മ എന്ന നിലയില്‍ എന്റെ മകന് ഞാനൊരു മാതൃകയാകണം; ചാര്‍മിള

Malayalam

മദ്യപാനമടക്കുമുള്ള കാര്യങ്ങള്‍ മൊത്തമായും നിര്‍ത്തിയത് മകന് വേണ്ടി, ഒരു അമ്മ എന്ന നിലയില്‍ എന്റെ മകന് ഞാനൊരു മാതൃകയാകണം; ചാര്‍മിള

മദ്യപാനമടക്കുമുള്ള കാര്യങ്ങള്‍ മൊത്തമായും നിര്‍ത്തിയത് മകന് വേണ്ടി, ഒരു അമ്മ എന്ന നിലയില്‍ എന്റെ മകന് ഞാനൊരു മാതൃകയാകണം; ചാര്‍മിള

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്‌ക്കൊപ്പം ഏറെ വിവാദവും താരത്തിനൊപ്പമുണ്ടായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം ചാര്‍മിള മലയാള സിനിമയിലേക്ക് മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രത്തിലൂടെ തിരിച്ചുവരവ് നടത്തി. അമ്മ വേഷമാണെങ്കില്‍ക്കൂടിയും മികച്ച അവസരങ്ങളൊന്നും തനിക്ക് ലഭിച്ചില്ലെന്ന് നടി പറയുന്നു. ഒരുകാലത്ത് സ്ഥിരമായി ഒരേ ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നത്. കാബൂളിവാലയിലൂടെയായിരുന്നു അത് മാറിയതെന്നും താരം പറയുന്നു.

ചാര്‍മിളയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതാണ്. ഇതിനുപുറമെ നിരവധി കിംവദന്തികളും ചാര്‍മിളയ്‌ക്കെതിരെ പ്രചരിച്ചിരുന്നു. സെറ്റില്‍ മദ്യപിച്ചെത്തി, കാരവന്റെ പേരില്‍ സെറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഒരുകാലത്ത് താരത്തിനെതിരെ ഉയര്‍ന്നത്. ഒരിക്കല്‍ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചാര്‍മിളയുടെ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മുന്‍പൊരിക്കല്‍ ഒരു നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിള മനസ് തുറന്നത്.

‘ഞാന്‍ എന്റെ വേര്‍ഷന്‍ പറയാം. ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അവരോട് ചാര്‍മിള അങ്ങനെയാണോ എന്ന് ചോദിക്കു. നമ്മള്‍ നമുക്ക് അനുകൂലമായ രീതിയില്‍ അല്ലേ സംസാരിക്കൂ. ആ കാലത്ത് ചെയ്തു വച്ച ചില തെറ്റുകള്‍ ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കാരവാന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവാന്‍ വന്നിട്ടില്ല. കാരവാന്‍ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയില്‍ വന്നാല്‍ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാന്‍ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്,’

‘മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭര്‍ത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാന്‍ പോകുമായിരുന്നു. പബ്ബിലും പാര്‍ട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാന്‍ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം അതൊക്കെ മാറി. പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മദ്യപിച്ചിട്ടില്ല,’

‘ഷൂട്ടിംഗ് ലൊക്കേഷനില്‍ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കില്‍ ഒരു പാര്‍ട്ണര്‍ വേണം. അത് കാമുകന്‍ ആകുമ്പോള്‍ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങുന്നു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന് മദ്യപിച്ചിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീര്‍ത്തിട്ട് വേണം അവിടെ പോയി എന്‍ജോയ് ചെയ്യാന്‍ എന്നാണ് ചിന്തിക്കുന്നത്,’ ചാര്‍മിള പറഞ്ഞു.

ഒരു അമ്മ എന്ന നിലയില്‍ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താല്‍ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാലാണ് മദ്യപാനമടക്കുമുള്ള കാര്യങ്ങള്‍ മൊത്തമായും നിര്‍ത്തിയതെന്നും ചാര്‍മിള പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാതാകുമ്പോഴാണ് കഥകള്‍ ഉണ്ടാക്കുന്നതെന്നും ചാര്‍മിള പറയുകയുണ്ടായി.

‘എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കും. പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്‌മെന്റ്‌സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താല്‍ ഈ സിനിമയില്‍ വരാമെന്ന് പറയും. അപ്പോള്‍ സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പോകും. പക്ഷെ അവര്‍ക്ക് അത് പിടിക്കില്ല. അവരുടെ കൂടെ പോയല്ലോ പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും അവര്‍ പറയുക. അവര്‍ താരതമ്യം ചെയ്യുന്നത് എന്റെ മുന്‍ കാമകുന്മാരെക്കുറിച്ചായിരിക്കും,’

‘ഇപ്പോള്‍ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നില്ലല്ലോ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേര്‍ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേര്‍ ചാര്‍മിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും. മറ്റ് ചിലര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ചിന്തിക്കും,’ എന്നും ചാര്‍മിള പറയുന്നു.

ഏറ്റവും ഒടുവില്‍ ചാര്‍മിളയ്ക്ക് നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അവസരങ്ങള്‍ ഇല്ലാതാക്കിയതെന്നും നടി പറഞ്ഞു. ‘ഒന്ന് വീണ് എന്റെ കാല് പൊട്ടിയിരുന്നു. ഒരു പൊട്ടിയ കാല് ശരിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മൂന്ന് കൊല്ലം വേണ്ടി വരുമോ? എന്റെ കാല് പൊട്ടുന്നത് കൊറോണയ്ക്കും ഒരു കൊല്ലം മുമ്പാണ്. ഇപ്പോള്‍ മൂന്ന് കൊല്ലമായി. ഇപ്പോഴും പറയുന്നത് ചാര്‍മിളയ്ക്ക് നടക്കാന്‍ പറ്റില്ല എന്നാണ്,’ ചാര്‍മിള അഭിമുഖത്തില്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top