Connect with us

ആ സൂപ്പര്‍ താരത്തിന്റെ മുറിയില്‍, ഈ നടി പോയി കിടന്നു’ എന്നാണ് അയാള്‍ പറഞ്ഞത്!; ശബ്ദമുയര്‍ത്തിയത് ഞാന്‍ മാത്രം; ബാല

Malayalam

ആ സൂപ്പര്‍ താരത്തിന്റെ മുറിയില്‍, ഈ നടി പോയി കിടന്നു’ എന്നാണ് അയാള്‍ പറഞ്ഞത്!; ശബ്ദമുയര്‍ത്തിയത് ഞാന്‍ മാത്രം; ബാല

ആ സൂപ്പര്‍ താരത്തിന്റെ മുറിയില്‍, ഈ നടി പോയി കിടന്നു’ എന്നാണ് അയാള്‍ പറഞ്ഞത്!; ശബ്ദമുയര്‍ത്തിയത് ഞാന്‍ മാത്രം; ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ രംഗത്തെത്തിയതെല്ലാം വൈറലായിരുന്നു. നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് നടന്‍. പ്രമുഖ യൂട്യൂബര്‍ ചെകുത്താനുമായുള്ള അസ്വാരസ്യങ്ങള്‍ കുറിച്ചും, ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ നിലപാടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബാല. പ്രമുഖ തമിഴ് മാധ്യമപ്രവര്‍ത്തകന്‍ ബൈല്‍വാന്‍ രംഗനാഥനെയും ബാല ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ചെകുത്താന്‍ പേര് പോലെ തന്നെ പിശാശാണെന്നും, വിഷമുള്ള പാമ്പാണെന്നും ബാല പറയുന്നു.

ബീപ്പ് സൗണ്ടില്‍ മൊത്തം സിനിമയെയും സിനിമാക്കാരെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നില്‍ക്കുന്നയാള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുക എന്നത് എന്റെ കടമയാണ്. അത് എന്റെ മാത്രമല്ല, നിങ്ങളോരോരുത്തരുടെയും കൂടി കടമയാണ്. ഞാനൊരു നടന്‍ ആയതുകൊണ്ടല്ല ഇത് പറയുന്നത്, സാധാരണ പൗരനായിട്ടാണ് പറയുന്നതെന്നും ബാല ചൂണ്ടിക്കാട്ടി.

ബൈല്‍വാന്‍ രംഗനാഥന്‍ എന്നൊരാളുണ്ട്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, മാധ്യമപ്രവര്‍ത്തകനുമാണ്. അയാള്‍ പ്രമുഖ നടീനടന്മാരെ കുറിച്ചെല്ലാം വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു. ‘ആ സൂപ്പര്‍ താരത്തിന്റെ മുറിയില്‍, ഈ നടി പോയി കിടന്നു’ എന്ന് യൂട്യൂബിലൂടെ വിളിച്ചു പറഞ്ഞ് കാശുണ്ടാക്കുന്നയാള്‍ക്ക് എതിരെ അവിടെ ആരും പ്രതികരിച്ചില്ല. ഒടുവില്‍ ഞാന്‍ മാത്രമാണ് ശബ്ദമുയര്‍ത്തിയത്. ഇതൊന്നും അനുവദിച്ചുകൊടുത്തുകൂടയെന്നും ബാല വ്യക്തമാക്കി.

മോഹന്‍ലാല്‍ നേരിടുന്ന വിമര്‍ശനങ്ങളെ പറ്റിയും ബാല പ്രതികരിച്ചു. രാജ്യം പത്മഭൂഷണും, പത്മശ്രീയും, ലെഫ്. കേണല്‍ പദവിയും ഒക്കെ നല്‍കി ആദരിച്ചയാളാണ് മോഹന്‍ലാല്‍ സര്‍. അദ്ദേഹത്തിനെ കുറിച്ചൊന്നും സംസാരിക്കാന്‍ ചെകുത്താനെ പോലൊരാള്‍ക്ക് യാതൊരു യോഗ്യതയുമില്ല. എന്നിട്ടും വളരെ മോശമായി അദ്ദേഹത്തെ തെറി പറയുന്നു, എങ്ങനെ നിങ്ങള്‍ക്കെല്ലാം ഇത് കേട്ടിരിക്കാന്‍ കഴിയുന്നു എന്നും ബാല ചോദിച്ചു.

കൊല്ലം സുധി മരിച്ച സമയത്ത്, ലക്ഷ്മി നക്ഷത്ര കരഞ്ഞപ്പോള്‍ നാണമില്ലേ എന്ന് ചോദിക്കുന്ന അയാളൊക്കെ ഒരു മനുഷ്യനാണോ. കലാഭവന്‍ മണി സര്‍ മരിച്ചപ്പോള്‍ കേരളം മുഴുവന്‍ കരഞ്ഞിരുന്നു. മമ്മൂട്ടി സര്‍ ഉള്‍പ്പെടെ ഇമോഷണലായി. അതൊരു നാണക്കേടാണോ..? ഒരാള്‍ മരിക്കുമ്പോള്‍, വര്‍ഷങ്ങളോളം കൂടെ ഉള്ള ആളോട് കരഞ്ഞുപോകും. അതിനെ നാണമില്ലേ എന്ന് ചോദിച്ച് കളിയാക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്തു, അതാണ് പ്രശ്‌നമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ഭാര്യ അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി.

സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി.

മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു. മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്.

പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത രംഗത്തെത്തിയിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പം എത്തിയായിരുന്നു അമൃതയുടെ മറുപടി. വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മില്‍ തുടര്‍ന്നുള്ള ജീവിതങ്ങളില്‍ ഇടപെടില്ല എന്നും മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്നും കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കോടതിയുടെ തീര്‍പ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകര്‍ പറയുന്നു.

അവന്തികയുടെ ഓരേയൊരു രക്ഷിതാവായി അമൃതയെ നിശ്ചയിക്കുന്നതില്‍ ബാലയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. എല്ലാ രേഖകളിലും ബാല തന്നെയായിരിക്കും മകളുടെ അച്ഛന്‍. അത് പ്രകാരം എല്ലാ രേഖകളിലും ഇപ്പോഴും ബാല തന്നെയാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ പെര്‍മനന്റ് കസ്റ്റഡി അമൃതയ്ക്കാണ്. എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്. അതിലൊന്നും ഇടപെടില്ലെന്നും ബാല നിബന്ധനയില്‍ പറയുന്നുണ്ടെന്നും അഭിഭാഷകര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top