Malayalam
താൻ ആണാണോ പെണ്ണാണോ എന്നാണ് എല്ലാവരുടെയും സംശയം. അഞ്ജലി അമീർ പെണ്ണാവാൻ കാരണം ഇയാളാണ്,തുറന്ന് പറഞ്ഞ് താരം…
താൻ ആണാണോ പെണ്ണാണോ എന്നാണ് എല്ലാവരുടെയും സംശയം. അഞ്ജലി അമീർ പെണ്ണാവാൻ കാരണം ഇയാളാണ്,തുറന്ന് പറഞ്ഞ് താരം…
അടുത്തിടെയാണ് നടിയും മോഡലുമായ അഞ്ജലി അമീര്‍ ഫേസ്ബുക്ക് ലൈവില്‍ ഏറെ വികാരാധീനയായി പ്രത്യക്ഷപ്പെട്ടത്. അഞ്ജലിയുടെ കൂടെ താമസിച്ചിരുന്ന പങ്കാളിയുമായി ഉണ്ടായ ചില പിണക്കങ്ങള്‍ ആണ് വിവാദമായി മാറിയത്.ഇപ്പോള്‍ അതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ മറ്റു ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തുകയാണ് അഞ്ജലി.ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് താരം മനസ് തുറന്നത്. ജംഷീറില്‍ നിന്നും താന്‍ എങ്ങനെയാണ് അഞ്ജലി ആയി മാറിയത് എന്ന കഥയാണ് അഞ്ജലി ആദ്യം പറയുന്നത്.താനൊരു പെണ്‍കുട്ടിയാണെന്ന് ബോധം പണ്ടേ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഏഴാം ക്ലാസുവരെ ഉപയോഗിച്ചിരുന്നത് പെണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ആയിരുന്നു. പെണ്‍സുഹൃത്തുക്കള്‍ എല്ലാവരും ഒരു പെണ്‍കുട്ടിയോട് പെരുമാറുന്ന പോലെ തന്നെയാണ് എന്നോട് പെരുമാറിയത്..പക്ഷെ,ആണ്‍കുട്ടികള്‍ക്ക് താന്‍ ആണാണോ പെണ്ണാണോ എന്ന് സംശയം.
എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുന്ന സമയത്താണ് ആണ്‍കുട്ടികള്‍ തന്നെ പ്രൊപ്പോസ് ചെയ്യാന്‍ വന്നത്..ആ സമയമാണ് ജീവിതത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ മുഹൂര്‍ത്തമായി തോന്നിയത്.അഞ്ജലി പറയുന്നു. ചെറുപ്പത്തില്‍ ഉണ്ടായിരുന്ന ഒരു പ്രണയമാണ് ജീവിതത്തിന് വഴിത്തിരിവ് ആയതെന്നും അഞ്ജലി വെളിപ്പെടുത്തുന്നു. ആദ്യം ഒരാള്‍ക്ക് മാത്രം തോന്നിയ പ്രണയം പിന്നീട് ഇരുവരുടെയും ഇഷ്ടമായി മാറി.ഡാന്‍സ് ക്ലാസ്സില്‍ പോകുന്ന വഴിയായിരുന്നു കണ്ടുമുട്ടലും മറ്റും.പത്തില്‍ വെച്ച് പ്രണയാഭ്യര്‍ഥന.പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ജംഷീര്‍ അവനോട് പങ്കുവെയ്ക്കുന്നത്.എനിക്ക് ഒരു പെണ്ണായി മാറണം എന്ന ആഗ്രഹമായിരുന്നു അത്. അഞ്ജലിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ചെറുപ്പക്കാരന്റെ മറുപടിയും അതുതന്നെയായിരുന്നു.നീ പോയി പെണ്ണായിട്ടു വാ…. ഞാന്‍ കാത്തിരിക്കാം.എന്നാല്‍ 3 വര്‍ഷത്തിലധികം ആ ബന്ധത്തിന് ആയുസ്സുണ്ടായില്ല.അയാള്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നു എന്നത് ഞെട്ടലാണ്.
അഞ്ജലി, കൂടെ താമസിച്ചിരുന്ന ആളുമായി പിണങ്ങിയതിന്റെ കാരണവും ഈ പരിപാടിയില്‍ പറയുന്നുണ്ട്.ഒരു ജോലിക്കും പോകാതെ അയാള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു കൊണ്ടിരുന്നു എന്നും, പല സ്ത്രീകളുമായി പോലും അയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും അഞ്ജലി പറയുന്നു.ഒരാളുമായി വിവാഹനിശ്ചയവും കഴിഞ്ഞു.
about anjali ameer