Connect with us

‘ഗോട്ടി’ല്‍ ദളപതിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ചെയ്യാന്‍ പറ്റിയില്ല; തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമേ ഇല്ലായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍

Actor

‘ഗോട്ടി’ല്‍ ദളപതിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ചെയ്യാന്‍ പറ്റിയില്ല; തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമേ ഇല്ലായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍

‘ഗോട്ടി’ല്‍ ദളപതിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ചെയ്യാന്‍ പറ്റിയില്ല; തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമേ ഇല്ലായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമേ ഇല്ലായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍. അതുകൊണ്ട് തമിഴില്‍ നിന്ന് എപ്പോഴൊക്കെ അങ്ങനെയുള്ള അവസരങ്ങള്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ വേണ്ടെന്നുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ വന്നാല്‍ ആര്‍ക്കും തന്നെ അറിയില്ല എന്നുള്ള രീതിയില്‍ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലമായി ആ ചിന്ത മാറി വരുന്നുണ്ടെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

മാത്രമല്ല, മറ്റൊരു ഭാഷയില്‍ ശ്രമിച്ചുനോക്കാം എന്നായിട്ടുണ്ട് ഇപ്പോഴെന്ന് വിനീത് പറഞ്ഞു. വേറൊരു ഇന്‍ഡസ്ട്രിയില്‍പോയി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ ഒരുപാടുകാര്യങ്ങള്‍ പഠിക്കാം. അങ്ങനെയൊരു സംവിധായകന്‍ വിളിച്ചാല്‍ നല്ലൊരു അനുഭവമായിരിക്കും. മറ്റൊരു ഭാഷയില്‍പ്പോയി പ്രവര്‍ത്തിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. കഴിഞ്ഞവര്‍ഷം തമിഴില്‍നിന്ന് ഒരവസരം വന്നിരുന്നു. അത് മനഃപൂര്‍വം നോ പറഞ്ഞതല്ല. ചെയ്യാന്‍ പറ്റാതിരുന്നതാണ്.

വെങ്കട്ട് പ്രഭു സാര്‍ വിളിച്ചിരുന്നു. ഒക്ടോബറില്‍ ദളപതി (വിജയ്)യുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന പടം തുടങ്ങുകയാണ്. അതേസമയംതന്നെയാണ് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കാന്‍ വിചാരിച്ചിരുന്നത്. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോടുപറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു. ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു. വേറെ വഴിയില്ലായിരുന്നു.

സുഹൃത്തുക്കളായവരായിരിക്കും മിക്കവാറും ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകര്‍. അങ്ങനെ ഞാന്‍ അഭിനയിക്കുന്ന ചിത്രമാണെങ്കില്‍ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫര്‍ സ്വീകരിക്കാമായിരുന്നു. പക്ഷേ ഇത് ഞാന്‍ സംവിധാനം ചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്‌നത്തിലാവുമെന്ന് പറഞ്ഞപ്പോള്‍ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞുവെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ഹൃദയം എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് മുഖ്യവേഷങ്ങളില്‍. നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

More in Actor

Trending

Recent

To Top