Connect with us

വാലിബന്‍ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം എങ്കിലും കാണിക്കണം; അശ്വന്ത് കോക്കിനെതിരെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍

Malayalam

വാലിബന്‍ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം എങ്കിലും കാണിക്കണം; അശ്വന്ത് കോക്കിനെതിരെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍

വാലിബന്‍ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം എങ്കിലും കാണിക്കണം; അശ്വന്ത് കോക്കിനെതിരെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. ചിത്രത്തിനെതിരെ കടുത്ത ഡീഗ്രേഡിംഗ് നടക്കുന്നതായി ആരോപിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. വന്‍ മാസ് പടം പ്രതീക്ഷിച്ച് പോയവരായിരുന്നു ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ അധികവും. അശ്വന്ത് കോക്ക് ഉള്‍പ്പെടേയുള്ള യൂട്യൂബിലെ ചില റിവ്യൂവര്‍മാരും ചിത്രത്തിന് മോശം അഭിപ്രായമായിരുന്നു നല്‍കിയത്.

തന്റെ പതിവ് ശൈലിയില്‍ പരിഹാസം നിറഞ്ഞ രീതിയിലായിരുന്നു അശ്വന്ത് കോക്കിന്റെ മലൈക്കോട്ടെ വാലിബന്‍ റിവ്യൂ. എന്നാല്‍ ഇപ്പോഴിതാ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ സജീവ് പാഴൂര്‍.വാലിബന്‍ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം ഇത് ചെയ്യുന്നയാള്‍ക്കുണ്ടെന്നാണ് സജീവ് പാഴൂര്‍ ഫേസ്ബുക്കില്‍ എഴുതുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

രണ്ട് തരം വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ചിത്രത്തില്‍. ഒന്ന് കോടികള്‍ മുതല്‍ മുടക്കി വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒരു സിനിമ ചിത്രീകരിച്ചതിന്റെ മെയ്ക്കിങ് വീഡിയോ. രണ്ട് റിവ്യൂ എന്ന പേരില്‍ കാണിക്കുന്ന മോക്കിങ് വീഡിയോ. അനായാസമായും ഉത്തരവാദിത്വ രഹിതമായും ചെയ്യാന്‍ കഴിയുന്ന രണ്ടാമത്തെ ചിത്രത്തിന് പിന്നിലെ റിവ്യൂ എന്ന പേരിലെ പ്രവൃത്തി മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

മൊബൈല്‍ ക്യാമറയും മൈക്കും തലക്ക് പിന്നില്‍ ഒരു ലൈറ്റും കുറച്ച് അലുമിനിയം ഫോയില്‍ പേപ്പറും ഒരു കളര്‍ തുണിയും പിന്നെ കുറെ ചോറും പപ്പടവും 20 മിനിറ്റ് തോന്നുന്നതെല്ലാം പറഞ്ഞതും മതിയായിരുന്നു ഇതിന് നിക്ഷേപം. പക്ഷെ വാലിബന് അതിലും കുറച്ചു കൂടി നിക്ഷേപവും അധ്വാനവും ആവശ്യമുണ്ടായിരുന്നുവെന്ന് മേക്കിങ്ങ് വീഡിയോ കാണുമ്പോള്‍ മനസ്സിലാവും.

യുട്യൂബില്‍ നിന്നും പ്രതിമാസം ലക്ഷങ്ങള്‍ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയെ അതിന്റെ യഥാര്‍ഥ പ്രേക്ഷകരില്‍ നിന്നും അകറ്റി. ഒപ്പം വന്‍ നഷ്ടത്തിനും വഴി വച്ചു. വാലിബന്‍ എഴുതിയ ആളുടെ പേരെങ്കിലും മനസ്സിലാക്കി അത് തെറ്റാതെ പറയാനുള്ള മിനിമം ഉത്തരവാദിത്വം ഇത് ചെയ്യുന്നയാള്‍ക്കുണ്ട്. വ്യക്തിഹത്യയിലൂടെയും ദ്വയാര്‍ഥ പ്രയോഗമുള്ള പേരുകള്‍ ചാര്‍ത്തിയും മൊറാലിറ്റി തകര്‍ക്കുന്ന ഈ പ്രവര്‍ത്തി അപകട ഘട്ടത്തിലേക്കാണ് നീളുന്നത്. റിവ്യൂകള്‍ റിവ്യൂ ചെയ്യപ്പെടണമെന്ന് പുതിയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.

More in Malayalam

Trending

Recent

To Top