Connect with us

വിളിച്ചത് 50ലേറെ തവണ, നിർദേശം നൽകിയത് ആ ഒരൊറ്റ കാര്യത്തിന്! കേരളം വീണ്ടും ഞെട്ടുന്നു; കഥ മാറുന്നു.. നിർണ്ണായക വെളിപ്പെടുത്തൽ

News

വിളിച്ചത് 50ലേറെ തവണ, നിർദേശം നൽകിയത് ആ ഒരൊറ്റ കാര്യത്തിന്! കേരളം വീണ്ടും ഞെട്ടുന്നു; കഥ മാറുന്നു.. നിർണ്ണായക വെളിപ്പെടുത്തൽ

വിളിച്ചത് 50ലേറെ തവണ, നിർദേശം നൽകിയത് ആ ഒരൊറ്റ കാര്യത്തിന്! കേരളം വീണ്ടും ഞെട്ടുന്നു; കഥ മാറുന്നു.. നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളും, പുതിയ പുതിയ വെളിപ്പെടുത്തലുമാണ് വന്ന് കൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നെന്ന് പറയും പോലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപ് ആകെ പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ നടൻ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്ന ആരോപണവുമായി ജനനീതി സംഘടന രംഗത്ത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് നൽകിയ പരാതിയിലാണ് സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ജനനീതി സംഘടന. സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി അഡ്വ. മദന്‍ ബി ലോക്കൂര്‍ സംഘടനയുടെ ഉപദേശക അംഗങ്ങളിൽ ഒരാളാണ്.

ജനനീതി സംഘടന പറയുന്നത് ഇപ്രകാരമാണ്

50ലേറെ തവണ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദിലീപിന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ എഡിജിപി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രത്യേക നിർദേശം ബെഹ്റ നൽകിയിരുന്നു. എഡിജിപി ബി സന്ധ്യ ഡിജിപി ആവാത്തതിന് കാരണം ലോക്നാഥ് ബെഹ്റ അവരുടെ അവിശ്വാസ്യത ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകിയതാണ് എന്നും സംഘടന ആരോപിക്കുന്നു.

കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനനീതി സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണം, അല്ലെങ്കില്‍ കേസിന്റെ വിചാരണയുടെ തുടര്‍ നടപടികള്‍ തന്നെ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്നുമാണ് കത്തിലെ ആവശ്യം. ജനനീതി സംഘടനയുടെ ചെയര്‍മാന്‍ എന്‍ പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയത്.

കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരിക്ക് കോടതിയില്‍ നിന്നും നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനമായിരുന്നു. ബലാത്സംഗക്കേസുകളിലെ നടപടികള്‍ ചൂണ്ടിക്കാട്ടി 2021 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ നടിയെ ആക്രമിച്ച കേസില്‍ ലംഘിക്കപ്പെട്ടു എന്നും സംഘടന കത്തില്‍ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതി രേഖകള്‍ ചോര്‍ന്ന സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതാണ് പരാതി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന സംഘടനയയാണ് ജനനീതി. നേരത്തെയും പല വിഷയങ്ങളിലും ഇടപെട്ട് നിയമ പോരാട്ടം നടത്തിയിട്ടുള്ള സംഘടന കൂടിയാണിത്. എന്നാല്‍ കത്തിനെ സുപ്രീം കോടതി ഏത് തരത്തില്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല.

എറണാകുളം ജില്ലാ സെഷന്‍സ് കോടതി കസ്റ്റഡിയിലുള്ള ദൃശ്യങ്ങളില്‍ കൃത്യമത്വം നടന്നിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഇന്നത്തെ ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സെഷന്‍സ് കോടതി ജഡ്ജി എന്നും പരാതിയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിചാരണക്കോടതിയില്‍ നിന്നും നിയമവിരുദ്ധമായി രേഖകള്‍ പ്രതി ദിലീപിന്റെ ഫോണില്‍ എത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജഡ്ജി തടസ്സം നില്‍ക്കുന്നു എന്ന ആരോപണവും ജനനീതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്റ്റിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ജന നീതിയുടെ ആവശ്യം.വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. കേസില്‍ കോടതി അനുവദിച്ച അന്വേഷണ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണ് ജനനീതിയുടെ പരാതി.

More in News

Trending

Recent

To Top