Connect with us

‘അതെ ഞാൻ തയ്യാറാണ്’! സമ്മതം അറിയിച്ച് ദിലീപ്.. നാടകീയ രംഗങ്ങൾ

News

‘അതെ ഞാൻ തയ്യാറാണ്’! സമ്മതം അറിയിച്ച് ദിലീപ്.. നാടകീയ രംഗങ്ങൾ

‘അതെ ഞാൻ തയ്യാറാണ്’! സമ്മതം അറിയിച്ച് ദിലീപ്.. നാടകീയ രംഗങ്ങൾ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നു. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി തനിക്ക് വെറും സിനിമാ ബന്ധം മാത്രമാണുള്ളതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗൂഢാലോചന അന്വേഷിക്കാന്‍ തടസം നില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. ബാലചന്ദ്ര കുമാറിന്റേത് ഗുരുതരമായ വെളിപ്പെടുത്തലാണ്. അത് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. അന്വേഷണം സുഗമമായി നടക്കണം. ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണം തടയില്ലെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമാണ്. പക്ഷേ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്ന് കരുതേണ്ടി വരുമെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ പരാമര്‍ശിച്ചു.നിലവില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ല. അന്വേഷണം നടത്തുന്നതിന് കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ല. എന്നാല്‍ കേസ് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിക്കാനും കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് അര്‍ഹതയുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അതേസമയം, പ്രതിക്ക് വലിയ സ്വാധീനമുണ്ട്. അപ്പോള്‍ നമ്മള്‍ ഇത് എങ്ങനെ ബാലന്‍സ് ചെയ്യും? അത് മാത്രമാണ് ആശങ്ക എന്നായിരുന്നു കോടതിയുടെ പ്രതികരണം.

അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷികളിലൊരാളായ വിപിന്‍ലാല്‍ ഹര്‍ജിയുമായി ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിയിട്ടുണ്ട്. കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കുമാര്‍ തന്നെ ദിലീപിന് അനുകൂലമായി മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി താന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് നടപടിയുമായി മുന്നോട്ട് പോവുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിപിൻ ലാൽ നൽകിയ കേസിൽ ബേക്കൽ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ലോക്കൽ പൊലീസ് കൃത്യമായി അന്വേഷിച്ച കേസിൽ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹർജിയിൽ വിപിൻ ലാൽ ആരോപിക്കുന്നു. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല

More in News

Trending

Recent

To Top