Connect with us

പീഡന ദൃശ്യങ്ങൾ ദിലീപിനൊപ്പം കണ്ട് രസിക്കാനെത്തിയ ആ വിഐപി! വില്ലൻ ലക്ഷ്യയിലല്ല, സത്യം മറനീക്കി പുറത്തേക്ക്? പുതിയ അന്വേഷണം വരുന്നു.. മുട്ടിടിച്ച് നടൻ

News

പീഡന ദൃശ്യങ്ങൾ ദിലീപിനൊപ്പം കണ്ട് രസിക്കാനെത്തിയ ആ വിഐപി! വില്ലൻ ലക്ഷ്യയിലല്ല, സത്യം മറനീക്കി പുറത്തേക്ക്? പുതിയ അന്വേഷണം വരുന്നു.. മുട്ടിടിച്ച് നടൻ

പീഡന ദൃശ്യങ്ങൾ ദിലീപിനൊപ്പം കണ്ട് രസിക്കാനെത്തിയ ആ വിഐപി! വില്ലൻ ലക്ഷ്യയിലല്ല, സത്യം മറനീക്കി പുറത്തേക്ക്? പുതിയ അന്വേഷണം വരുന്നു.. മുട്ടിടിച്ച് നടൻ

നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്താനിരിയ്‌ക്കെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള പിടി മുറുക്കാനിരിക്കുകയാണ് പോലീസ് കേസില്‍ നടിനെതിരെ തുടര്‍ അന്വേഷണത്തിനുള്ള അനുവാദം തേടി പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു എന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഒരു വിഐപി വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും അത് ദിലീപ് കണ്ടെന്നുമായിരുന്നു ബാലചന്ദ്രൻ ആദ്യം ആരോപിച്ചത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം ഒരു ചാനലിൽ പറയുകയായിരുന്നു

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോട് കൂടി ആ ദൃശ്യങ്ങൾ എത്തിച്ച വിഐപി യു കുറിച്ചാണ് ഇപ്പോൾ അന്വേഷണം. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ആ വിഐപി എത്തിച്ചത്. ദിലീപിനൊപ്പം വീഡിയോ കാണാനുണ്ടായിരുന്ന വിഐപി ആരാണെന്ന വിവരവും പോലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്

ദിലീപ് ദൃശ്യങ്ങൾ കണ്ടുവെങ്കിൽ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. ആക്രമണത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങൾ ഇപ്പോൾ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പിൽ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങൾ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ദിലീപിനൊപ്പം വീഡിയോ കണ്ട വിഐപി ആരെന്നും അറിയണം. ഇതെല്ലാമാണ് പോലീസ് അന്വേഷിക്കാൻ ഒരുങ്ങുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാർ എന്നയാളാണ് ദിലീപിനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതിൽ ബാലചന്ദ്രകുമാറിനെ ഇറക്കുമതി ചെയ്തത് പ്രമുഖ രാഷ്ട്രീയ നേതാവാണെന്നാണ് ദിലീപിൻ്റെ വിശ്വസ്തരുടെ വാദം. ഇല്ലെങ്കിൽ കുമാറിൻ്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസ്, അന്വേഷണവുമായി രംഗത്തെത്തുമായിരുന്നില്ല. 2016 ഡിസംബറിൽ ദിലീപിൻ്റെ ആലുവയിലെ വസതിയിൽ താൻ പപൾസർ സുനിയെ കണ്ടെന്നാണ് കുമാറിൻെറ വാദം. ദിലീപിൻ്റെ സഹോദരൻ അനൂപും താനും കാറിൽ യാത്ര ചെയ്യുമ്പോൾ സുനി ഒപ്പം ഉണ്ടായിരുന്നു. സുനിയെ ബസ് സ്റ്റാൻ്റിൽ ഇറക്കാൻ നിർദ്ദേശിച്ചത് ദിലീപ് തന്നെയാണ്. ഒരു വലിയ സംഖ്യയുമായി ബസിൽ യാത്ര ചെയ്യുന്നതിൽ വിഷമമുണ്ടോ എന്ന് അനൂപ് പൾസർ സുനിയോട് ചോദിച്ചതായും കുമാർ വെളിപ്പെടുത്തി.സുനിയുടെ വിളിപ്പേര് പൾസർ എന്നാണെന്ന് പറഞ്ഞതും അനൂപാണത്രേ. പൾസറിനെ കണ്ട വിവരം ആരോടും പറയരുതെന്ന് ദിലീപ് തന്നെ വിലക്കിയതായും കുമാർ പറയുന്നു.

2017 നവംബർ 5 ദിലീപും കുടുംബാംഗങ്ങളും മറ്റൊരു വിഐ
പി.ക്ക് ഒപ്പം നടി പീഡന ദ്യശ്യങ്ങൾ കണ്ടതായും കുമാർ വെളിപ്പെടുത്തുന്നു. പൾസർ സുനിയുടെ ക്രൂരതകൾ കാണണോ എന്ന് ദിലീപ് തന്നോട് ചോദിച്ചതായും കുമാർ വെളിപ്പെടുത്തി. ഏതായാലും ഇത്തരം കാര്യങ്ങളിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് പോലീസ്.കോടതി അത് അനുവദിക്കുമെന്നു തന്നെയാണ് പോലീസിൻ്റെ പ്രതീക്ഷ.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് ഗൂഡാലോചനയിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമർപ്പിച്ച തെളിവുകളുമായി ചേർന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതിയുടെ മുമ്പിലാണ്. നടൻ ദിലീപ് അടക്കമുള്ള പത്ത് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച കോടതി കേസ് ജനുവരി ആറിന് പരിഗണിക്കാൻ മാറ്റി. കേസിൽ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതര ആരോപണവും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസ്ക്തമായെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.

ദിലീപിനെ കുരുക്കാൻ പുതിയൊരു അന്വേഷണം വരുകയാണ്. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ ഇടപെടലാണ് പുതിയ അന്വേഷണത്തിന് പിന്നിലെന്ന് ദിലീപിൻ്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നു. എന്നാൽ കൂട്ടത്തി ലൊരുവൻ തെറ്റിയതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് ദിലീപിൻ്റെ എതിരാളികൾ പറയുന്നു.

More in News

Trending

Recent

To Top