Connect with us

കാത്തിരിപ്പുകൾക്കൊടുവിൽ സി ബി ഐ അഞ്ചാം ഭാഗം സംഭവിക്കുമോ ? അണിയറയിൽ നടന്നത് ഇതാണ് !!!

Malayalam

കാത്തിരിപ്പുകൾക്കൊടുവിൽ സി ബി ഐ അഞ്ചാം ഭാഗം സംഭവിക്കുമോ ? അണിയറയിൽ നടന്നത് ഇതാണ് !!!

കാത്തിരിപ്പുകൾക്കൊടുവിൽ സി ബി ഐ അഞ്ചാം ഭാഗം സംഭവിക്കുമോ ? അണിയറയിൽ നടന്നത് ഇതാണ് !!!

സി ബി ഐ അഞ്ചാം ഭാഗത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ സിനിമ സംഭവിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു – എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ എന്ന് സംഭവിക്കും?

ചോദ്യങ്ങള്‍ ഒരുപാടാണ്. ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. മമ്മൂട്ടിയുടെ തിരക്ക് കാരണമാണ് സി ബി ഐ നീണ്ടുപോകുന്നത്. ഈ ചിത്രം അനന്തമായി നീണ്ടതോടെ കെ മധു തന്‍റെ സ്വപ്നപദ്ധതിയായ മാര്‍ത്താണ്ഡവര്‍മയിലേക്ക് കടന്നു. രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ തിരക്കിലുമാണ് കെ മധു.

ഏറെ സമയമെടുത്ത്, റിസര്‍ച്ച് ചെയ്ത് സി ബി ഐ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട് എസ് എന്‍ സ്വാമി. 2019ല്‍ സി ബി ഐ അഞ്ചാം ഭാഗം എത്തുമെന്ന് പ്രതീക്ഷിക്കാം.

സി ബി ഐ അഞ്ചാം ഭാഗവും ഒരു മര്‍ഡര്‍ മിസ്റ്ററി തന്നെയാണ് പറയുന്നത്. നേരറിയാന്‍ സി ബി ഐ റിലീസാകുന്ന സമയത്തെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മാറിയ ഘട്ടത്തിലാണ് ഏവരും ജീവിക്കുന്നത്. ലോകം മുഴുവന്‍ ഒരു ചെറിയ പെന്‍ഡ്രൈവിലാക്കി കൊണ്ടുനടക്കുന്ന കാലം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതികളെ പിടിക്കുന്ന സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ സാങ്കേതിക വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന് തിരക്കഥയെഴുതുക എന്നത് എസ് എന്‍ സ്വാമിക്ക് കടുത്ത വെല്ലുവിളിയായിരുന്നു.
ബാബ കല്യാണിയാണ് എസ് എന്‍ സ്വാമി നല്‍കിയ അവസാനത്തെ ഹിറ്റ് ചിത്രം. അതിന് ശേഷം സ്വാമി രചിച്ച പോസിറ്റീവ്, രഹസ്യപ്പോലീസ്, സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഓഗസ്റ്റ് 15, ലോക്പാല്‍ തുടങ്ങിയ സിനിമകള്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതിനിടയില്‍ ജനകന്‍ എന്നൊരു നല്ല സിനിമ അദ്ദേഹം എഴുതി. ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതുമാത്രമായിരുന്നു ഒരാശ്വാസം. സേതുരാമയ്യരുടെ സഹായികളായി വേഷമിട്ടവരില്‍ മുകേഷ് പുതിയ ചിത്രത്തിലും ഉണ്ടാകും. രണ്‍ജി പണിക്കരാണ് മറ്റൊരു താരം.

1988ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍.
“മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” – എസ് എന്‍ സ്വാമി പറയുന്നു. അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.
മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്‍റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ‘അലി ഇമ്രാന്‍ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതി’ എന്ന് പറയുന്നത്. അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു.
മുന്‍ എന്‍ഐഎ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. ജനങ്ങള്‍ ഇപ്പോഴും സേതുരാമയ്യരെ ആവേശത്തോടെ ഓര്‍ക്കുകയും ഓരോ പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും അവ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് – ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.

എസ് എന്‍ സ്വാമി തന്നെ സാഗര്‍ എലിയാസ് ജാക്കിയെയും പെരുമാളിനെയുമൊക്കെ വീണ്ടും പരീക്ഷിച്ചെങ്കിലും സേതുരാമയ്യര്‍ക്ക് ലഭിച്ച വരവേല്‍പ്പ് അവര്‍ക്കാര്‍ക്കും ലഭിച്ചില്ല. അതും സേതുരാമയ്യരുടെ ജനപ്രീതിക്ക് ഉദാഹരണമാണ്.

മലയാള സിനിമയിൽ അന്വേഷണ സിനിമകൾക്ക് പുതിയ മാനം നൽകിയ സിനിമായിരുന്നു മമ്മൂട്ടിയുടെ നേരറിയാൻ സി ബി ഐ. ചിത്രത്തിന്റെ അഞ്ചാമത് പതിപ്പ് ഓണത്തിന് റിലീസ് ആകുമെന്ന് എസ് എൻ സ്വാമി പറഞ്ഞിരുന്നു.അതെ സമയം സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ചിത്രത്തെ സംബന്ധിച്ച് ഉറപ്പു നൽകിയിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ് ഇവർ.

ഒരു അവാർഡ് ഷോയിൽ വച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിനിമയെപ്പറ്റി നിർണായകമായ കാര്യങ്ങളാണ് പങ്കു വച്ചത്. ഇനി വരാൻ പോകുന്ന അഞ്ചാമത് സീരീസ് നേരറിയാൻ സി ബി ഐയുടെ അവസാന ഭാഗമാകുമെന്നും അത് ഇതുവരെ മലയാള സിനിമകാണാത്ത അത്ര മികച്ച ഒരു ത്രില്ലർ ആയി വരുമെന്നും സ്വാമി പറഞ്ഞു. തന്റെ മൂന്നു വർഷത്തെ കഷ്ടപ്പാടാണ് ഈ ചിത്രത്തിലൂടെ സംഭവിക്കാൻ പോകുന്നതെന്നും സ്വാമി കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ പുതിയ അലയൊലികൾ പൊട്ടിപ്പുറപ്പെടാൻ ഈ സിനിമ കാരണമാകുമെന്നും സ്വാമി ഉറപ്പിച്ചു പറഞ്ഞു.

മാമാങ്കം സിനിമയിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം രമേശ് പിഷാരടിയുടെ ഗാന ഗന്ധർവനിലാണ് അഭിനയിക്കാൻ പോകുന്നത്. ശേഷമായിരിക്കും മമ്മൂട്ടി നേരറിയാൻ സി ബി ഐയിൽ അഭിനയിക്കാൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

nerariyan cbi fifth part gossip

Continue Reading
You may also like...

More in Malayalam

Trending

Recent

To Top