Connect with us

‘ഇപ്പോള്‍ കണ്ണൊക്കെ കാണാമല്ലോ’ എന്നു ചിലര്‍ ചോദിക്കുന്നു, അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

Malayalam

‘ഇപ്പോള്‍ കണ്ണൊക്കെ കാണാമല്ലോ’ എന്നു ചിലര്‍ ചോദിക്കുന്നു, അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

‘ഇപ്പോള്‍ കണ്ണൊക്കെ കാണാമല്ലോ’ എന്നു ചിലര്‍ ചോദിക്കുന്നു, അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ട്. അടുത്തിടെ ഗായികയ്ക്ക് കാഴ്ച ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ കൊടുത്തത്. ഒരിക്കല്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി ഗായിക എത്തിയിരുന്നു. എന്നിട്ടും ചോദ്യങ്ങള്‍ക്ക് കുറവില്ലെന്നും പൊറുതി മുട്ടിയെന്നും പറയുകയാണ് താരം ഇപ്പോള്‍.

കാഴ്ചശക്തി കിട്ടിയെന്ന വ്യാജപ്രചാരണം ശക്തമായതോടെ വിവിധയിടങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. അത്തരമൊരു വാര്‍ത്തയുടെ ഉറവിടം ഏതാണെന്നു തനിക്കറിയില്ലെന്നും ഇത്തരം തെറ്റിദ്ധാരണകള്‍ പടച്ചുവിടുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും ഗായിക ഒരു മാധ്യമത്തോട് പ്രതികരിച്ചു.

‘ഈ വാര്‍ത്ത ആരാണു സൃഷ്ടിച്ചതെന്നു മനസ്സിലാകുന്നില്ല. എനിക്ക് കാഴ്ച കിട്ടിയിട്ടില്ല. അതിന്റെ ചികിത്സ തുടങ്ങിയിട്ടുമില്ല. കാഴ്ച ലഭിക്കാനുള്ള ചികിത്സയ്ക്കു മുന്നോടിയായി ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. കണ്ണിലേക്കുള്ള രക്തക്കുഴലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുകയാണ്. റെറ്റിനയുടെ ചികിത്സയാണു ഇനി നടത്താനുള്ളത്. റെറ്റിന മാറ്റി വച്ചാല്‍ കാഴ്ച കിട്ടുമെന്നാണു വിദഗ്ധാഭിപ്രായം. തുടര്‍ചികിത്സക്കായി അടുത്തവര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ പോകാമെന്നു കരുതുന്നു.

എനിക്കു കാഴ്ച ലഭിച്ചുവെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത് ആരാണെന്നും എന്തിനാണെന്നും അറിയില്ല. വിവരം അന്വേഷിച്ചു വിളിക്കുന്നവരോടു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ്. കാഴ്ച ഇല്ലാത്ത എന്നോട് ‘ഇപ്പോള്‍ കണ്ണൊക്കെ കാണാമല്ലോ’ എന്നു ചിലര്‍ ചോദിക്കുന്നു. അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എന്റെ പ്രിയപ്പെട്ട ആരാധകരും സുഹൃത്തുക്കളും ഈ വ്യാജപ്രചാരണം വിശ്വസിക്കരുത്. എനിക്കു കാഴ്ച കിട്ടാനായി പ്രാര്‍ഥിക്കണം’, വിജയലക്ഷ്മി പറഞ്ഞു.

അടുത്തിടെ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് വൈക്കം വിജയലക്ഷ്മിക്കു കാഴ്ച ലഭിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ അത് നിഷേധിച്ച് ഗായിക തന്നെ രംഗത്തെത്തിയിരുന്നു. ചികിത്സാപുരോഗതിയെക്കുറിച്ചും വെളിപ്പെടുത്തിയ വിജയലക്ഷമി, കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയതായും അറിയിച്ചു. അടുത്തിടെയാണ് വിജയലക്ഷ്മിക്ക് മികച്ച നാടക ഗാന ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത്. കുമാരനാശാനും ചണ്ടാല ഭിക്ഷുകിയും എന്ന നാടകത്തിനു വേണ്ടി കേരളപുരം ശ്രീകുമാര്‍ സംഗീതം നല്‍കിയ ഗാനത്തിനാണ് വിജയലക്ഷ്മിയുടെ പുരസ്‌കാരം നേട്ടം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വൈക്കം വിജയലക്ഷ്മി. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. പാചക വീഡിയോ മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. കോവിഡിന് മുന്‍പും വീട്ടില്‍ ഉള്ള സമയങ്ങളിലെല്ലാം ഞാന്‍ കീര്‍ത്തനങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. കോവിഡ് കാലത്ത് സംഗീതപരിപാടികള്‍ കുറവായിരുന്നതുകൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചു. ഓണ്‍ലൈന്‍ പരിപാടികളും ഉണ്ടായിരുന്നു.

പ്രാക്ടീസ് ഇല്ലാത്ത സമയത്ത് പാചക പരീക്ഷണങ്ങളും നടത്തി. വിവിധ തരം അച്ചാറുകള്‍ ഉണ്ടാക്കാന്‍ പഠിച്ചു. ആപ്പിള്‍, ചക്ക, കുടംപുളി, സബര്‍ജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകള്‍ അതിലുള്‍പ്പെടുന്നു. പാചകപരീക്ഷണങ്ങളുടെ വിഡിയോ എന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നെ, ഞാനും എന്റെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ആര്‍ക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല എന്നതു ഭാഗ്യമായി കണക്കാക്കുകയാണ്. ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു.

കൊവിഡ് ഭീതിയൊഴിയുന്ന ഈ സാഹചര്യത്തില്‍ സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും വൈക്കം വിജയ ലക്ഷ്മി പറയുന്നു. മലയാളം തമിഴ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചു. മലയാളത്തില്‍ ‘സമന്വയം’ എന്ന ചിത്രത്തില്‍ ഞാനും മധു ബാലകൃഷ്ണന്‍ ചേട്ടനും ചേര്‍ന്നു പാടി. സംഗീതം വാഴമുട്ടം ചന്ദ്രബാബു സര്‍ ആണ്. ‘റൂട്ട്മാപ്’ എന്ന ചിത്രത്തില്‍ പ്രശാന്ത് ചേട്ടന്റെ സംഗീതത്തില്‍ പാടി. ‘തൃപ്പല്ലൂരിലെ കള്ളന്മാര്‍’ എന്ന സിനിമയില്‍ വിധു പ്രതാപിനൊപ്പം പാടിയിട്ടുണ്ട്. ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം. ഷാന്‍ റോള്‍ഡന്റെ സംഗീതത്തില്‍ ഒരു മെലഡി പാടി പൂര്‍ത്തിയാക്കി. ‘കാതല്‍ പുസ്തകം’ എന്ന മറ്റൊരു തമിഴ് ചിത്രത്തിലും പാടിയിട്ടുണ്ട്. ‘ഗാന്ധിജി കം ബാക്ക്’ എന്ന ഒരു തമിഴ് ചിത്രത്തില്‍ ബംഗാളി ഭാഷയില്‍ പാട്ട് പാടി. ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടാന്‍ അവസരം ലഭിച്ചു.

More in Malayalam

Trending

Recent

To Top