Connect with us

പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം, അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു

Malayalam

പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം, അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു

പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം, അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ജിനോ ജോണും. പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ജനം തള്ളി താഴെയിടുന്ന സമയം വരുന്നു എന്ന് ജിനോ ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജിനോ ജോണിന്റെ കുറിപ്പ്:

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം

പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം. അതു നശിക്കാന്‍ ഇടവരുത്തരുത്. അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ജനം തള്ളി താഴെയിടുന്ന സമയം വരുന്നു.

പതിനായിരകണക്കിന് കോടി രൂപക്ക് പ്രതിമകള്‍ പണിത ഗവണ്‍മെന്റിനു മുമ്പില്‍ വാക്സിനും, ഓക്സിജനും, കൃത്യമായ മരുന്നും കിട്ടാതെ കോടികണക്കിന് ജനങ്ങള്‍ വീര്‍പ്പ് മുട്ടി കഴിയുന്ന ഈ സമയത്ത്, ഒരു ജനതയുടെ സ്വതന്ത്ര്യത്തിലും, സംസ്‌കാരത്തിലും, സമാധാനത്തിലും ക്രൂരമായ നിയമങ്ങള്‍ കൊണ്ട് കൂച്ച് വിലങ്ങിടുന്ന കള്ളനാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇനിയവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു. ഒന്നിച്ച്, ഒറ്റക്കെട്ടായി, ഒരുമയോടെ ലക്ഷദ്വീപിന്റെ സമാധാനത്തില്‍ കൈവെച്ചവര്‍ക്കെതിരെ നമുക്ക് അണിനിരക്കാം എന്നാണ് താരം പറഞ്ഞത്.

ഈ വിഷയത്തില്‍ പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നു തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്. സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ അവര്‍ക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു…

എല്ലാ മനുഷ്യരും ഉള്ളില്‍ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിന്റെ അണുക്കള്‍ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളര്‍ന്നും നില്‍ക്കുന്ന മനുഷ്യരുടെ മേല്‍ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അനീതിയാണ്.

ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണ്ണം..? ലക്ഷദ്വീപിന്റേയും കേരളത്തിന്റേയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..? ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കു.

ജനങ്ങളുടെ മനസറിയാതെ അധികാരികള്‍ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നു റപ്പാണ് .അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താല്‍പ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്‍മാറിയേ മതിയാവൂ..ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം എന്നായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top