Connect with us

വര്‍ഷങ്ങളായുള്ള പിണക്കങ്ങളെല്ലാം മറന്ന് വൈഷ്ണവിയും സായി കുമാറും; ആശംസകളുമായി ആരാധകരും

Malayalam

വര്‍ഷങ്ങളായുള്ള പിണക്കങ്ങളെല്ലാം മറന്ന് വൈഷ്ണവിയും സായി കുമാറും; ആശംസകളുമായി ആരാധകരും

വര്‍ഷങ്ങളായുള്ള പിണക്കങ്ങളെല്ലാം മറന്ന് വൈഷ്ണവിയും സായി കുമാറും; ആശംസകളുമായി ആരാധകരും

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി.

മകള്‍ വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നതായി സായികുമാര്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. താന്‍ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും, താന്‍ അത് തിരുത്താന്‍ പോയില്ലെന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ അകലുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇപ്പോള്‍ അച്ഛനും മകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്തുവെന്നും വീണ്ടും ഇരുവരും ഒന്നായിരിക്കുകയാണ് എന്നുമാണ് പുറത്തുവരുന്ന വിവരം. പിണക്കങ്ങളെല്ലാം മറന്ന് സായി കുമാര്‍ മകളെ കാണാന്‍ എത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. എന്തായാലും സായികുമാറും മകളും ഒന്നിച്ചന്നെ വാര്‍ത്ത പുറത്തെത്തിയതോടെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ ബിന്ദു പണിക്കരെ വിമര്‍ശിച്ചു കൊണ്ടും നിരവധിയാളുകള്‍ എത്തുന്നുണ്ട്. അച്ഛനും മകളും ഒന്നിച്ച സ്ഥിതിയ്ക്ക് ബിന്ദു പണിക്കര്‍ വഴിയാധാരം ആകുമോ എന്നാണ് മിക്കവരും ചോദിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ബിന്ദുപണിക്കരും സായി കുമാറും വിവാഹിതരായത്. 2019 ഏപ്രില്‍ 10 നായിരുന്നു വിവാഹം. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാര്‍. താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തില്‍ വിജകരമായി പ്രദര്‍ശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലില്‍ കനക ദുര്‍ഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.

സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ല്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ ആയിരുന്നു മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താര കുടുംബത്തിലെ ചില വിശേഷങ്ങളാണ്.

സായി കുമാര്‍ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോള്‍ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി മുമ്പ് പറഞ്ഞിരുന്നു. തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതല്‍ കരുത്ത് നല്‍കിയതും ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി പറയുന്നു. കഴിഞ്ഞ ദിവസം എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്ഷനോടെ വൈഷ്ണവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തില്‍ വൈഷ്ണവിക്ക് അവസരം ലഭിച്ചത്.

ഭര്‍ത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്ണവി. അവധിക്കു വന്ന്, ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭര്‍ത്താവും കുടുംബവും പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി പറയുന്നു.

More in Malayalam

Trending

Recent

To Top