Connect with us

മമ്മൂട്ടി ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു; സിബിഐ അന്വഷണം വേണമെന്ന് കുടുംബം

Malayalam

മമ്മൂട്ടി ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു; സിബിഐ അന്വഷണം വേണമെന്ന് കുടുംബം

മമ്മൂട്ടി ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു; സിബിഐ അന്വഷണം വേണമെന്ന് കുടുംബം

ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട യുവാവ് മധുവിന്റെ കുടുംബത്തിന് നടന്‍ മമ്മൂട്ടി നിയമസഹായം ലഭ്യമാക്കിയതിന് പിന്നാലെ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി നന്ദകുമാറാണ് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരിക്കുകയയാണ്. നിലവിലെ അന്വേഷണത്തില്‍ കുടുബം തൃപ്തരല്ലെന്നും സിബിഐ അന്വേഷണമെന്നാണു അവരുടെ ആവശ്യമെന്നും നന്ദകുമാര്‍ അറിയിച്ചു. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതികളില്‍ നിന്നു പണം കൈപ്പറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തില്‍ അപമാനിച്ചവര്‍ക്കെതിരെ അഗളി പൊലീസില്‍ പരാതിപ്പെടാനും പരാതിയുടെ പകര്‍പ്പു മുഖ്യമന്ത്രിക്കു നല്‍കാനും നിര്‍ദേശിച്ചു. ‘കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നാല് വര്‍ഷത്തോടടുക്കുമ്‌ബോള്‍ പൊലീസ് അന്വേഷണത്തില്‍ ഇത് തെളിയാനുമിടയില്ല.

ഈ ആശങ്ക പൂര്‍ണമായും പരിഹരിക്കുന്നതിന് വിദഗ്ധ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവം നികത്തി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെയാകും മണ്ണാര്‍ക്കാട് കോടതിയിലെ വിചാരണ. കുടുംബത്തിന്റെ ആശങ്ക നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ സഹായങ്ങളും നല്‍കും എന്നും നന്ദകുമാര്‍ അറിയിച്ചു.

താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി.ബാലകുമാര്‍ കോയമ്ബത്തൂര്‍, എസ്.സുദര്‍ശനന്‍ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ട്രഷറര്‍ വിനോദ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മധു കൊല്ലപ്പെട്ട് 4 വര്‍ഷമായിട്ടും കേസിന്റെ വിചാരണ തുടങ്ങിയിരുന്നില്ല. മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകനു കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് അറിഞ്ഞാണ് കുടുംബത്തിന് ആവശ്യമായ നിയമസഹായം നല്‍കാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചത്.

More in Malayalam

Trending

Recent

To Top