Connect with us

ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു; സീരിയലിലെ തന്റെ കഥാപാത്രത്തെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍

Malayalam

ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു; സീരിയലിലെ തന്റെ കഥാപാത്രത്തെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍

ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു; സീരിയലിലെ തന്റെ കഥാപാത്രത്തെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. കൂടെവിടെ എന്ന പരമ്പരയിലെ കൃഷ്ണകുമാര്‍ അവതരിപ്പിച്ച കഥാപാത്രം ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ വലിയ വിഷമത്തിലാക്കിയിരുന്നു. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ഒടുവില്‍ ഈ ക്കാര്യത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍ തന്നെ എത്തുകയും ചെയ്തിരുന്നു. ഇലക്ഷന്‍ റിസള്‍ട്ടിനു ശേഷം ഏപ്രിലില്‍ ആണ് അവസാനമായി ഇതില്‍ അഭിനയിച്ചതെന്നും അന്ന് എന്തോ കാരണം പറഞ്ഞ് തന്റെ കഥാപാത്രത്തെ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മാണ കമ്പനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ്. എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ.

ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുന്‍പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും.

‘ട്രസ്റ്റ് ദി ടൈമിംഗ് ഓഫ് ഗോഡ്’ എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് ജിപിഎസ്സിലാണ്. ഗോഡ്‌സ് പൊസിസഷണിഗ് സിസ്റ്റം. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും. എന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴിതാ തന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് വന്ന കമന്റുകള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. സീരിയലില്‍ ആദിയായി തിരിച്ചു വരാന്‍ വേണ്ടി ഞാനും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്ന ഒരു ആരാധകന്റെ കമന്റിന് ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല വഴികള്‍ അടച്ചു എന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

More in Malayalam

Trending

Recent

To Top