serial
കല്യാണം വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു, ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്, അപ്പോൾ ഒന്നര മാസം ഗര്‍ഭിണിയായിരുന്നു ഞാന്‍; അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് ബീന ആന്റണിയും മനോജും!
കല്യാണം വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു, ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്, അപ്പോൾ ഒന്നര മാസം ഗര്‍ഭിണിയായിരുന്നു ഞാന്‍; അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് ബീന ആന്റണിയും മനോജും!
മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അന്നത്തെ ആ പ്രണയം ഇപ്പോഴും നിലനിര്‍ത്തിയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ മകനായ ശങ്കരുവും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. യൂട്യൂബ് ചാനലിലൂടെയായും മനോജും ബീനയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ജഗദീഷ് അവതരിപ്പിക്കുന്ന പരിപാടിയായ പണം തരും പടത്തിലേക്ക് ഇരുവരും അതിഥികളായി എത്തിയിരുന്നു.
ജീവിതത്തിൽ നേരിടേണ്ടി വന്ന അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. കല്യാണം വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്. ഒന്നര മാസം ഗര്‍ഭിണിയായിരുന്നു ഞാന്‍.
കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു ഗര്‍ഭിണിയായത്. ഹീറോയിനായി ഒരു വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് തീരാനായി കാത്തിരിക്കുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ജീവിതത്തിലെ ആദ്യത്തെ ആഘാതം. അപ്പച്ചന്‍ ആക്‌സിഡന്റില്‍ മരിച്ചത് അപ്പോഴായിരുന്നു.അപ്പച്ചന്‍ സുഹൃത്തിന്റെ വണ്ടിയില്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. വീട്ടിലേക്ക് വരുന്നതിനിടെ തൊട്ടടുത്ത് വെച്ചായിരുന്നു അപകടം.
കെഎസ്ആര്‍ടിസി ബസ് സിഗ്നല്‍ ഒന്നും ഇടാതെ വന്നു, വണ്ടി അങ്ങോട്ടും പോയി, അപ്പച്ചന്‍ ഇങ്ങോട്ടും. സ്‌പോട്ടില്‍ തന്നെ ആള്‍ പോയി. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വീട്ടുകാരോട് എങ്ങനെ പറയുമെന്നറിയാത്ത അവസ്ഥയായിരുന്നു.അപ്പച്ചന്‍ പോയെന്നറിഞ്ഞതോടെ അമ്മയും ഇവളും ചേച്ചിയുമെല്ലാം ആകെ ബഹളമായിരുന്നു. ബീന ഗര്‍ഭിണിയാണെന്ന് അറിയാവുന്നവര്‍ അവളെ അവിടെ നിന്ന് മാറ്റി ഇപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുവന്നൂടേ എന്ന് ചോദിച്ചിരുന്നു. ഞാന്‍ മാറ്റില്ല, അവള്‍ കരയട്ടെ, ദൈവമല്ലേ എല്ലാം തീരുമാനിക്കുന്നത്.
ഞാന്‍ കരയരുത് എന്നൊന്നും പറയില്ലെന്നായിരുന്നു അവരോട് പറഞ്ഞത്. അത് അബോര്‍ഷനാവുകയായിരുന്നു. 2 വര്‍ഷത്തിന് ശേഷമാണ് പിന്നെ മോനെ കിട്ടുന്നത്.ആത്മസഖി ചെയ്‌തോണ്ടിരിക്കുന്ന സമയത്തായിരുന്നു അമ്മച്ചിയുടെ മരണം. ബാത്ത്‌റൂമില്‍ നിന്നും വീണ് കിടപ്പിലായിരുന്നു അമ്മച്ചി. രാവിലെ വിളിച്ച് ചോദിച്ചപ്പോള്‍ ആഹാരമൊക്കെ കഴിച്ചെന്നായിരുന്നു പറഞ്ഞത്. അതിനിടയിലാണ് ചേട്ടനും ചേച്ചിയും വിളിച്ച് അമ്മച്ചി അനങ്ങുന്നില്ലെന്ന് പറഞ്ഞത്.
പിന്നീട് വിളിച്ച് അമ്മച്ചി പോയെന്ന് പറഞ്ഞു. ഇതെങ്ങനെ ബീനയെ അറിയിക്കുമെന്നോര്‍ത്തായിരുന്നു എനിക്ക് ടെന്‍ഷന്‍. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഞാന്‍ അനുഭവിച്ച വിഷമങ്ങളുണ്ടല്ലോ, എന്റെ ചേട്ടാ പറഞ്ഞറിയിക്കാനാവില്ലെന്നായിരുന്നു മനോജ് പറഞ്ഞത്ഞങ്ങളുടെ മോനെ രണ്ട് വയസ് മുതല്‍ നോക്കിയത് അമ്മച്ചിയായിരുന്നു.
അനാഥയായത് പോലെയാണ് എനിക്ക് ആ സമയത്ത് തോന്നിയതെന്നുമായിരുന്നു ബീന ആന്റണി. അമ്മച്ചിക്ക് പിന്നാലെ ചേച്ചിയുടെ മൂത്ത മോനും ഞങ്ങളെ വിട്ട് പോയി. കൊവിഡായിരുന്നു. ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍ക്ക് ശേഷം ജനിച്ച ആദ്യത്തെ മോനാണ്.
ദൈവത്തിന്റെ തീരുമാനങ്ങളല്ലേയെന്നായിരുന്നു ബീന പറഞ്ഞത്. ജീവിച്ചല്ലേ പറ്റുള്ളൂ. ഞങ്ങളെ കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിക്കുന്നത് അമ്മച്ചിയായിരുന്നുവെന്നും മനോജും ബീനയും പറഞ്ഞത്.
about beena antony