Connect with us

അറസ്റ്റിലായ നടിയ്ക്ക് ലഹരി സംഘവുമായി നിരന്തര ബന്ധം, പ്രധാന കണ്ണി, അന്വേഷണം സിനിമ രംഗത്തേക്ക്?

News

അറസ്റ്റിലായ നടിയ്ക്ക് ലഹരി സംഘവുമായി നിരന്തര ബന്ധം, പ്രധാന കണ്ണി, അന്വേഷണം സിനിമ രംഗത്തേക്ക്?

അറസ്റ്റിലായ നടിയ്ക്ക് ലഹരി സംഘവുമായി നിരന്തര ബന്ധം, പ്രധാന കണ്ണി, അന്വേഷണം സിനിമ രംഗത്തേക്ക്?

വാഗമണ്‍ ലഹരിപാര്‍ട്ടിയുടെ ചുരുളഴിയുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ലഹരിമരുന്നു പാർട്ടിയിലെ അന്വേഷണം നീളുന്നത് മലയാള സിനിമാ രംഗത്തേക്കെന്ന യെന്ന ചോദ്യമാണ് ഇപ്പോൾ വരുന്നത്. അറസ്റ്റിലായവരിൽ ഒരാളായ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയായ നടിക്കുള്ള ബന്ധമാണ് അന്വേഷണം സിനിമാ രംഗത്തേക്ക് നീളുന്നുവെന്ന സൂചനകൾ പുറത്തുവരാൻ കാരണം. മോഡലിങ് രംഗത്തും സജീവമായ ബ്രിസ്റ്റി ബിശ്വാസാണ് റെയ്ഡിൽ അറസ്റ്റിലായത്. ഇവർക്ക് മയക്കുമരുന്നു സംഘവുമായി നേരിട്ടുള്ള ബന്ധമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസില്‍ അറസ്റ്റിലായ മോഡലിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു

കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെമുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.

അതെ സമയം വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കയ്യിൽ നിന്നു ലഭിച്ചത് ഏഴു തരത്തിലുള്ള ലഹരി വസ്തുക്കളാണ്. mdma , lsd , കഞ്ചാവ്,എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളിൽ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.

തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേയക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

More in News

Trending

Recent

To Top