Connect with us

കുറുപ്പ് സ്‌ക്രീനിൽ നിറഞ്ഞോടുമ്പോൾ ചാക്കോ വധക്കേസിലെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷി ചിന്നക്കൽ ഷാഹു ഇവിടെയുണ്ട്! ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാനാകുമായിരുന്നു കുറുപ്പിന്റെ ഇര… ആ അറിയകഥകൾ വീണ്ടും ചുരുളഴിയുന്നു … ഷാഹുവിനും ചിലത് പറയാനുണ്ട്! എല്ലാം മറനീക്കി പുറത്തേക്കോ?

Malayalam

കുറുപ്പ് സ്‌ക്രീനിൽ നിറഞ്ഞോടുമ്പോൾ ചാക്കോ വധക്കേസിലെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷി ചിന്നക്കൽ ഷാഹു ഇവിടെയുണ്ട്! ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാനാകുമായിരുന്നു കുറുപ്പിന്റെ ഇര… ആ അറിയകഥകൾ വീണ്ടും ചുരുളഴിയുന്നു … ഷാഹുവിനും ചിലത് പറയാനുണ്ട്! എല്ലാം മറനീക്കി പുറത്തേക്കോ?

കുറുപ്പ് സ്‌ക്രീനിൽ നിറഞ്ഞോടുമ്പോൾ ചാക്കോ വധക്കേസിലെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷി ചിന്നക്കൽ ഷാഹു ഇവിടെയുണ്ട്! ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാനാകുമായിരുന്നു കുറുപ്പിന്റെ ഇര… ആ അറിയകഥകൾ വീണ്ടും ചുരുളഴിയുന്നു … ഷാഹുവിനും ചിലത് പറയാനുണ്ട്! എല്ലാം മറനീക്കി പുറത്തേക്കോ?

1984 മുതൽ ഈ തലമുറ വരെ കേട്ട് പഴകിയ പേര്.. സുകുമാരക്കുറുപ്പ്…! അയാളുടെ കഥകൾ കാലാ കാലങ്ങളിൽ പല രീതിയിൽ പലയിടത്തായി ചിതറിത്തെറിച്ച് കിടപ്പുണ്ടെങ്കിൽ അവയെല്ലാം ചേർത്ത് വെച്ച് കുറച്ച് സിനിമാറ്റിക് എലെമെന്റുകൾ കൂടെ കൂട്ടിചേർത്ത് വൃത്തിയായി എടുത്തു വെച്ച ഒരു സിനിമ. അതാണ് “കുറുപ്പ് “

ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണ് കുറുപ്പ് എന്ന നിഗമനം ആരധകരടക്കം പലർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും തിരശീലയിൽ എത്തുന്നത് സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ, അല്ല… പൂർണമായും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇന്ന് ചിത്രം പുറത്തിറങ്ങിയത്.

സിനിമ പ്രഖ്യാപിച്ചത് മുതൽ ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് വരെ പുക പോലെ മാഞ്ഞ യഥാർത്ഥ സുകുമാര കുറുപ്പിന്റെ ജീവിത നമ്മൾ ഓരോരുത്തരം വ്യത്യസ്ത തലങ്ങളിലായി ചർച്ച ചെയ്യുകയാണ് . ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും ഇപ്പോൾ ചർച്ചകളിൽ സജീവമാക്കിയത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ഇന്ന് തിയേറ്ററിൽ എത്തിയത് . സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. കുറുപ്പ് തിയേറ്ററിൽ കാണാനായി ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്നൊരാൾ ഇന്ന് ചാവക്കാട്ടുണ്ട്. ആരാണാണെന്നല്ലേ….

ചാക്കോ വധക്കേസിൽ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ചിന്നക്കൽ ഷാഹു. കേസിലെ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷിയാണ് ഷാഹു. സിനിമ കാണണമെന്നുതന്നെയാണ് ആഗ്രഹം. അതിൽ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്നറിയാൻ ആകാംക്ഷയുണ്ടെന്നാണ് ഷാഹു പറയുന്നത്

ഈ ഷാഹു ആരാണന്നല്ലേ… പറയാം

1984 ജനുവരി 22 ന് സംഭവം നടക്കുമ്പോൾ ഇരുപത്തിനാലുകാരനായ ഷാഹുവിനിപ്പോൾ 60 വയസ്സ്‌. അബുദാബിയിൽ സുകുമാരക്കുറുപ്പ് ജോലിചെയ്തിരുന്ന കമ്പനിയിൽത്തന്നെയാണ് പ്യൂണായി ഷാഹുവും ജോലിചെയ്തിരുന്നത്. അപകടത്തിൽ മരിച്ചെന്ന്‌ വരുത്തി ഇൻഷുറൻസ്‌തുക തട്ടാനുള്ള പദ്ധതി രണ്ടുവർഷംമുമ്പേ കുറുപ്പ് ആസൂത്രണം ചെയ്തിരുന്നതായി ഷാഹു പറഞ്ഞു. കുറുപ്പിനോടൊപ്പം കൂടാൻ ചാവക്കാട്ടെ വീട്ടിൽനിന്ന്‌ പിതാവിന് സുഖമില്ലെന്നു കാണിച്ച് കമ്പനിയിലേക്ക് ടെലഗ്രാം അയച്ചത് കുറുപ്പിന്റെ ബുദ്ധിയായിരുന്നു. 1984 ജനുവരി ആദ്യത്തിൽ സുകുമാരക്കുറുപ്പും ഷാഹുവും തിരുവനന്തപുരത്ത്‌ വിമാനമിറങ്ങി. പിന്നീട് 21-ന് രാത്രിയാണ് ഇരുവരും ചേർന്ന് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാറിൽ കയറ്റി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയും മൃതദേഹം ഡ്രൈവിങ് സീറ്റിൽ ഇരുത്തി കാർ കത്തിക്കുകയും ചെയ്തത്.

കുറ്റമേറ്റുപറഞ്ഞ ഷാഹുവിനെ പിന്നീട് കേസിൽ മാപ്പുസാക്ഷിയാക്കി വിട്ടയച്ചെങ്കിലും ചാക്കോ കൊലപാതകം ജീവിതം തകർത്തെന്ന് ഷാഹു പറയുന്നു. കേസിൽ പിടിയിലായതോടെ പാസ്പോർട്ട് മാവേലിക്കര കോടതി കണ്ടുകെട്ടി. 13 വർഷത്തിനുശേഷമാണ് മാപ്പുസാക്ഷിയായത്. പാസ്പോർട്ട് വീണ്ടെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. കൊലക്കേസുപ്രതിയെന്ന മേൽവിലാസവുമായി ഗൾഫിലേക്ക്‌ പോകാൻ മനസ്സ് പാകപ്പെട്ടതുമില്ല. സുകുമാരക്കുറുപ്പിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും മോശം നിമിഷമായി ഷാഹു കാണുന്നത്. ചാക്കോ കൊലക്കേസ് ആസ്പദമാക്കി മുൻപ് പുറത്തിറങ്ങിയ ‘എൻ.എച്ച്. 47’ സിനിമയിൽ കുടുംബത്തെ മോശമായി ചിത്രീകരിച്ചതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക്‌ കാരണം. ഈ സിനിമ പുറത്തിറങ്ങിയശേഷം ആളുകൾ ഷാഹുവിനെ എൻ.എച്ച്. എന്ന്‌ വിളിക്കാൻ തുടങ്ങി. മോട്ടോർ സൈക്കിളിൽ മീൻ വിറ്റാണ് ഇപ്പോൾ ഷാഹു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്

ചാക്കോയുടെ കൊലപാതകത്തിൽ ആത്മാർഥമായി മനസ്താപമുണ്ട് ഷാഹുവിന്. തെറ്റുപറ്റിപ്പോയി. സംഭവം നടക്കുമ്പോൾ 24 വയസ്സേയുള്ളൂ. ഒരുപക്ഷേ, ഇരയായി ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ താനാകുമായിരുന്നു കുറുപ്പിന്റെ ഇര. അറുപതാംവയസ്സിലും ജോലിചെയ്ത്‌ ജീവിക്കുന്ന തന്നെ ഇനിയും ഇതിന്റെ പേരിൽ വേട്ടയാടരുത്. ഭാര്യയും മൂന്ന്‌ മക്കളും പേരമക്കളുമൊക്കെയായി സമാധാനമായി ജീവിക്കുകയാണെന്നാണ് ഷാഹു പറയുന്നത്

1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവും ഡ്രൈവറും ചേർന്ന് എൻ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് തന്ത്രപൂർവം കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിക്കുകയായിരുന്നു. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസ്സുണ്ടാകും. എല്ലാം കണ്ടുകൊണ്ട് തേടുന്ന കണ്ണുകളിൽനിന്നു മറഞ്ഞ് ഇന്നും അയാൾ ഒരു പക്ഷേ അലയുന്നുണ്ടാകണം. അതുമല്ലെങ്കിൽ ഏതോ നഗരത്തിരക്കിൽ ഒരു വിദൂരഗ്രാമത്തിൽ എല്ലാം കണ്ട്, എല്ലാം അറിഞ്ഞ് ഒരു ചെറുചിരിയോടെ നിൽക്കുന്നുണ്ടാകണം എന്ന് മാത്രമേ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ….

More in Malayalam

Trending

Recent

To Top