Connect with us

ചെറിയ ബ്ലീഡിങ്.. ഒരു കുഞ്ഞ് താഴേയ്ക്ക് വന്നുതുടങ്ങി! പൊതിഞ്ഞ് എടുത്തുകൊണ്ട് ഓടുകയായിരുന്നു ഡോക്ടർമാർ; നടുക്കുന്ന ആ വെളിപ്പെടുത്തൽ ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് ഡിംപിൾ

Malayalam

ചെറിയ ബ്ലീഡിങ്.. ഒരു കുഞ്ഞ് താഴേയ്ക്ക് വന്നുതുടങ്ങി! പൊതിഞ്ഞ് എടുത്തുകൊണ്ട് ഓടുകയായിരുന്നു ഡോക്ടർമാർ; നടുക്കുന്ന ആ വെളിപ്പെടുത്തൽ ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് ഡിംപിൾ

ചെറിയ ബ്ലീഡിങ്.. ഒരു കുഞ്ഞ് താഴേയ്ക്ക് വന്നുതുടങ്ങി! പൊതിഞ്ഞ് എടുത്തുകൊണ്ട് ഓടുകയായിരുന്നു ഡോക്ടർമാർ; നടുക്കുന്ന ആ വെളിപ്പെടുത്തൽ ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് ഡിംപിൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ബാലതാരമായിട്ടാണ് നടി വെളളിത്തിരയിൽ എത്തിയത്. പിന്നീട് സിനിമയിലും സീരിയലിലും സജീവമായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. സ്വന്തമായി യുട്യൂബ് ചാനലും നടിക്കുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും തന്റെ യുട്യൂബ് ചാനലിൽ സജീവമായിരിക്കുകയാണ്.ദിവസങ്ങൾക്ക് മുൻപ് അമ്മയായതിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചായിരുന്നു താരം എത്തിയത് അത്ര സുഖകരമായിരുന്നില്ല പ്രസവമെന്നും കുഞ്ഞിനെ കണ്ടതിനെ കുറിച്ചെല്ലാമായിരുന്നു നടി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ പ്രഗ്നൻസിയെ കുറിച്ചുള്ള കൂടുതൽ കാര്യം വെളിപ്പെടുത്തുകയാണ് താരം. ഇരട്ടക്കുട്ടികളാണ് ഡിംപളിന് ജനിച്ചത്

ഡിംപിളിന്റെ വാക്കുകളിലേക്ക്….

ഡെലിവറിയുടെ ആദ്യ ഘട്ടങ്ങളിൽ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ പോയി എന്നാണ് ഡിംപൾ പറയുന്നത്. ഛർദ്ദിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായിരുന്നു. ആ സമയത്ത് നോൺ വെജ് കഴിക്കാൻ തോന്നിയില്ല . ചീര, കടല, പയർ, എന്നിങ്ങനെയുളള പച്ചക്കറി വിഭവങ്ങളായിരുന്നു അധികവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

സ്ക്യാൻ ചെയ്തതിന് ശേഷമാണ് എല്ലാവരോടും അമ്മയാവാൻ പോകുന്നു എന്നുള്ള വിവരം വെളിപ്പെടുത്തിയത്. അഞ്ചര മാസത്തിന് ശേഷമാണ് കാര്യങ്ങൾ മാറിയതെന്നാണ നടി പറയുന്നത്. ഒരു ദിവസം തനിക്ക് മീൻ കഴിക്കാൻ വല്ലാത്ത കൊതി തോന്നി. അന്ന് കൊവിഡ് കാലമായത് കൊണ്ട് മീൻ ലഭിച്ചിരുന്നില്ല. ആൻസൺ ചേട്ടൻ മീൻ കൊണ്ട് വന്നു തന്നു. ഞങ്ങൾ ആറ് പേരും വീട്ടിൽ ഒത്തുകൂടുന്ന ദിവസം വലിയ ആഘോഷമാണ്. അന്ന് ഞായറാഴ്ചയും ഇതുപോലെ ആയിരുന്നു നേരത്തെ തന്നെ തനിക്കൊരു അസ്വസ്ഥത തോന്നിയിരുന്നു. അതികഠിനമായ വേദന ഉണ്ടെങ്കിൽ മാത്രമേ ഞാൻ പറയുകയുള്ളൂ. പിന്നീട് ഒരു ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ നോക്കി എങ്കിലും ഒന്നും കഴിക്കാൻ കഴിഞ്ഞില്ല.

അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഒരു ഇന്ജെക്ഷൻ എടുക്കാൻ ഡോക്ടർ പറഞ്ഞു. താനും ആൻസൺ ചേട്ടനും കൂടിയാണ് ഹോസ്പിറ്റിൽ പോയത്. ഭർത്താവിനെ കാറിൽ ഇരുത്തിയിട്ട് താൻ ഒറ്റയ്ക്കാണ് ആശുപത്രിയിലേയ്ക്ക് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു.

കൗൺസിലിംഗിന് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. ഹോസ്പിറ്റലിലുള്ളവരാണ് കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചത്. താൻ ഫോൺ കൊണ്ടു പോയില്ലായിരുന്നു. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു.

ജൂൺ പന്ത്രണ്ടോടോടുകൂടി വീണ്ടും ഒരു വേദന വന്നു. ആദ്യം പോട്ടെ എന്ന്കരുതി. എന്നാൽ പിന്നീട് വല്ലാതെ ആയി. അങ്ങനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ ദിവസം മുതൽ മൂന്നു ദിവസം വേദന സഹിച്ചു അവിടെ കിടന്നു. വേദന തടയാൻ നോക്കിയിട്ടും അത് നിർത്താൻ ആകുമായിരുന്നില്ല. കുട്ടികളെ പുറത്തെടുക്കണം എന്ന് ഡോക്ടർമാർ പറയുന്നു. അങ്ങനെ സ്റ്റിച്ചു കട്ട് ചെയ്തു കുട്ടികളെ പുറത്തെടുത്തു. ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല. അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുന്നത് വരെ മാത്രമാണ് ഞാൻ കാണുന്നത് അതായിരുന്നു അവസ്ഥ. ജൂൺ പതിനാലിനാണ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയതെന്ന് പറഞ്ഞ് നിർത്തുകയായിരുന്നു ഡിംപിൾ

Continue Reading
You may also like...

More in Malayalam

Trending

Recent

To Top