Connect with us

ആ അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ മിസ്സ് ചെയ്യുന്ന ഒരു മൊമന്റ് അത് മാത്രമായിരിക്കും; കുറിപ്പുമായി കിഷോർ സത്യ

Malayalam

ആ അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ മിസ്സ് ചെയ്യുന്ന ഒരു മൊമന്റ് അത് മാത്രമായിരിക്കും; കുറിപ്പുമായി കിഷോർ സത്യ

ആ അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ മിസ്സ് ചെയ്യുന്ന ഒരു മൊമന്റ് അത് മാത്രമായിരിക്കും; കുറിപ്പുമായി കിഷോർ സത്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാണ് കിഷോര്‍ സത്യ. അഭിനേതാവ് മാത്രമല്ല മികച്ച അവതാരകന്‍ കൂടിയാണ് കിഷോര്‍. സോഷ്യൽ മീഡിയയിൽ സജീവമായ കിഷോർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്

സൗഹൃദത്തിന് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന കിഷോര്‍ രഞ്ജിനി ഹരിദാസുമായുള്ള ഫ്രണ്ട്ഷിപ്പിനെക്കുറിച്ചും നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ

ഓണപ്പരിപാടിയുടെ ചിത്രീകരണ വേളയിലായിരുന്നു രഞ്ജിനിയെ കണ്ടുമുട്ടിയത്. രഞ്ജിനിക്കൊപ്പമുള്ള ഫോട്ടോയും കിഷോര്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് കിഷോറിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഒരുപാട് നാളുകൾക്കു ശേഷമാണ് രഞ്ജിനിയെ ഇന്ന് വീണ്ടും കാണുന്നത്. ഏറ്റവും കൂടുതൽ ഫിലിം അവാർഡ് ഷോകൾ ഒന്നിച്ചു ചെയ്തിട്ടുള്ള ജോഡി ഞങ്ങൾ ആണെന്ന് തോന്നുന്നു. സ്റ്റേജിൽ എനിക്ക് ഏറ്റവും കംഫർ‍ട്ടബിൾ ആയ കോ ഹോസ്റ്റ് രഞ്ജിനി ആയിരുന്നു.

തിരിച്ചും അങ്ങിനെതന്നെ ആണെന്നാണ് എന്റെ വിശ്വാസം. കുറെ വർഷം മുമ്പ് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഹോസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ മിസ്സ് ചെയ്യുന്ന ഒരു മൊമന്റ് അത് മാത്രമായിരിക്കും. പക്ഷെ ഇന്ന് അവൾ അവതാരകയും ഞാൻ നടനും ആയിരുന്നു. സൂര്യ ടീവി യുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഞങ്ങൾ ഇന്ന് വീണ്ടും കാണുന്നത് എന്നുമായിരുന്നു കിഷോർ സത്യ കുറിച്ചത്.

പഠിക്കുന്ന സമയത്തൊക്കെ രഞ്ജിനി ഹരിദാസിനോട്‌ അസൂയ തോന്നിയിട്ടുണ്ട്. കിഷോർ സത്യയെ പോലെ ഗ്ലാമർ ഉള്ള ആളുടെ അടുത്ത് നിൽക്കാൻ പറ്റുന്നുണ്ടല്ലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്വതയൊക്കെ വന്നപ്പോൾ ആ ചിന്തയൊക്കെ അങ്ങ് മാറി. ഇപ്പോൾ രണ്ട് പേരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷമേയുള്ളൂ എന്ന കമന്റിന് രഞ്ജിനിക്കും നല്ല ഗ്ലാമറുണ്ടെന്നായിരുന്നു കിഷോറിന്റെ മറുപടി.

More in Malayalam

Trending

Recent

To Top