Connect with us

എന്റെ ബന്ധുവിനുള്‍പ്പെടെ ഈശോ എന്ന് പേരുണ്ട്, ഇവരെയും നിരോധിക്കണോ; ഈശോ സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ കത്തിക്കയറുമ്പോൾ ഓര്‍ത്തഡോക്‌സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത പറഞ്ഞ വാക്ക് കേട്ടോ ; ഇതാണ് മാസ്സ് മറുപടി !

Malayalam

എന്റെ ബന്ധുവിനുള്‍പ്പെടെ ഈശോ എന്ന് പേരുണ്ട്, ഇവരെയും നിരോധിക്കണോ; ഈശോ സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ കത്തിക്കയറുമ്പോൾ ഓര്‍ത്തഡോക്‌സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത പറഞ്ഞ വാക്ക് കേട്ടോ ; ഇതാണ് മാസ്സ് മറുപടി !

എന്റെ ബന്ധുവിനുള്‍പ്പെടെ ഈശോ എന്ന് പേരുണ്ട്, ഇവരെയും നിരോധിക്കണോ; ഈശോ സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ കത്തിക്കയറുമ്പോൾ ഓര്‍ത്തഡോക്‌സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത പറഞ്ഞ വാക്ക് കേട്ടോ ; ഇതാണ് മാസ്സ് മറുപടി !

നാദിര്‍ഷ പുതുതായി സംവിധാനം നിർവഹിക്കുന്ന ഈശോ എന്ന ചിത്രം വലിയ വിവാദങ്ങളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അതേസമയം സിനിമാ മേഖലയ്ക്കകത്തുനിന്നും പ്രേക്ഷകർക്കിടയിൽ നിന്നും ക്രിസ്ത്യൻ സഭാങ്ങൾക്കിടയിൽ നിന്നും സമ്മിശ്ര പ്രതികാരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയതാണ് ഇപ്പോൾ അതിശയകരമായിരിക്കുന്നത് . ഒരു സിനിമക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്ന് മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചു.

നേരത്തെ ഒരു പ്രമുഖ വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പ്രതികരണം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം?

മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?,’ മെത്രാപ്പൊലീത്തയുടെ പോസ്റ്റില്‍ ചോദിക്കുന്നു. ഒരു മുതിർന്ന മത പുരോഹിതൻ ഇത്തരത്തിലുള്ള ആശയം പങ്കുവച്ചത് പ്രതീക്ഷ തരുന്നതാണ്. നിരവധിപേരാണ് അദ്ദേഹത്തിന്റെ വാക്കിനെ പിന്തുണക്കച്ചെത്തിയിരിക്കുന്നത്.

അതേസമയം , സിനിമക്ക് ഈശോ എന്ന് പേരിട്ടതിനെതിരെ സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് രംഗത്തെത്തിയിരുന്നു. ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചിത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മാര്‍ മിലിത്തിയോസിന്റെ പ്രതികരണം വന്നിരിക്കുന്നത്. സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെയാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്നാണ് ചില ഗ്രൂപ്പുകള്‍ പറയുന്നത്.

മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ വിദ്വേഷപരാമര്‍ശങ്ങളുമായെത്തിയിരുന്നു. ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജ് നേരത്തെ ഉയര്‍ത്തിയ ഭീഷണി. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

അതേസമയം, ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കെ.സി.ബി.സിയും രംഗത്തുവന്നിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്.

അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെ.സി.ബി.സി വക്താവായ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞത്. സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തും.

ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.

ചില രൂക്ഷ പ്രതികരണങ്ങള്‍ വന്നെങ്കിലും സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ അറിയിച്ചിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷം വേണം ചിത്രത്തെ കുറിച്ച് പ്രതികരിക്കാന്‍ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ ജയസൂര്യ പ്രതികരിച്ചത്. കലാകാരന്മായാല്‍ മര്യാദ വേണം എന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.

നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ഫെഫ്ക പ്രതികരിച്ചു.

about eesho

More in Malayalam

Trending

Recent

To Top