Connect with us

ചിരിക്കാന്‍ വേണ്ടി സങ്കടം ഉള്ളിലൊതുക്കി,വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് ചിലങ്ക കോർത്തു, ആ വിശ്വാസമാണ് എന്റെ പിന്‍ബലം,വികാരഭരിതയായി മഞ്ജു.. വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് പോയെന്ന് കണ്ണൻ സാഗർ

Malayalam

ചിരിക്കാന്‍ വേണ്ടി സങ്കടം ഉള്ളിലൊതുക്കി,വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് ചിലങ്ക കോർത്തു, ആ വിശ്വാസമാണ് എന്റെ പിന്‍ബലം,വികാരഭരിതയായി മഞ്ജു.. വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് പോയെന്ന് കണ്ണൻ സാഗർ

ചിരിക്കാന്‍ വേണ്ടി സങ്കടം ഉള്ളിലൊതുക്കി,വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് ചിലങ്ക കോർത്തു, ആ വിശ്വാസമാണ് എന്റെ പിന്‍ബലം,വികാരഭരിതയായി മഞ്ജു.. വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞ് പോയെന്ന് കണ്ണൻ സാഗർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ മഞ്ജുവിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവിന്റെ അമ്മയാണ്. അച്ഛന്‍ തങ്ങളെ വിട്ട് പോയപ്പോഴും അമ്മ കരുത്തോടെ അതിനെ നേരിട്ടതിനെ കുറിച്ച് മഞ്ജു പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്

ഇപ്പോഴിതാ അച്ഛനെക്കുറിച്ച് വാചാലയാവുന്ന മഞ്ജു വാര്യരുടെ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍. ഫേസ്ബുക്കിലൂടയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞ് പോയെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. അച്ഛനെക്കുറിച്ച് പറയുന്ന മഞ്ജു വാര്യരുടെ വീഡിയോ നേരത്തെയും വൈറലായിരുന്നു.

കണ്ണന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

ഇന്ന് “അച്ഛന്മാരുടെ ദിനം. എന്റെ അപ്പന്റെ ഓർമ്മകൾ എന്നും എന്റെ കൂടെയുണ്ട്, വിട്ടുപോയിട്ട് വർഷങ്ങളായി, പലപ്പോഴും അപ്പന്റെ ഓർമ്മകൾ ഞാൻ പങ്കു വെച്ചിരുന്നു. ഇതുകണ്ടപ്പോൾ ഒന്ന് പങ്കുവെക്കാൻ തോന്നി, ഇത്രയും ഉന്നതിയിൽ നിൽക്കുന്ന നമുക്ക് പ്രിയങ്കരിയായ ഈ അഭിനേത്രിയുടെ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ, അറിയാതെ കണ്ണുകൾ നനഞ്ഞപോലെ ഒരു തോന്നൽ. അച്ഛൻ എന്ന സത്യമായ സങ്കൽപ്പം പലരുടെയും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും, വാതോരാതെ ആ വാത്സല്യത്തെ കുറിച്ചു പറയുകയും, സങ്കടങ്ങൾ ഉള്ളിലൊതുക്കി സ്നേഹം വാരിക്കോരി തരുകയും ചെയ്യുന്ന സ്നേഹത്തിനു ദാരിദ്ര്യം വരുത്താത്ത എത്രയും പ്രിയപ്പെട്ട വാത്സല്യ നിധി, അച്ഛൻ. എന്റെയും “അപ്പൻ”. അച്ഛന്റെ ഓർമ്മകൾ പറയാൻ നമ്മളല്ലാതെ മാറ്റാരുമില്ല, മക്കൾ ഉന്നതിയിൽ വന്നു കാണാൻ ആഗ്രഹിക്കാത്ത ഏതൊരു അച്ഛനും, അമ്മയും ഈ ലോകത്തില്ല, അവരാണ് തുടർ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം, ഞാനും, രണ്ടുമക്കൾക്ക് അച്ഛൻ. ഇതൊന്നു കണ്ടുനോക്കൂ, ലോകത്തിലെ എല്ലാ പ്രിയപ്പെട്ട,”അച്ചന്മാർക്കും”ആശംസകളെന്നുമായിരുന്നു കണ്ണൻ സാഗർ കുറിച്ചത്.

മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

അച്ഛനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ച്‌ വളര്‍ന്നത്. അച്ഛന് അവിടെയൊരു ചിട്ടിക്കമ്പനിയിലായിരുന്നു ജോലി. ജമന്തിയുടെയും ഭസ്മത്തിന്റെയും പൊടി മണ്ണിന്റെയുമൊക്കെ മണമുള്ള വൈകുന്നേരങ്ങളില്‍ അച്ഛന്റെ മോട്ടോര്‍ ബൈക്കിന് കാതോര്‍ത്ത്, അച്ഛന്‍ ഓഫീസില്‍ നിന്ന് വരുന്നതും കാത്ത് ഞാനും ചേട്ടനും ഞങ്ങളുടെ കുഞ്ഞു വീട്ടിന്റെ ഗേറ്റില്‍ പിടിച്ചു കയറി റോഡിലേയ്ക്ക് നോക്കി നില്‍ക്കുന്നത് എനിക്കോര്‍മ്മയുണ്ട്. അച്ഛന്റെ മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്ബോള്‍ ഞങ്ങളുടെ മനസ്സ് തുള്ളിച്ചാടും. അതിന് ശേഷം ചേട്ടന്റെ പഠനം തിരുവനന്തപുരത്തെ സൈനിക് സ്‌കൂളിലേയ്ക്ക് മാറ്റിയപ്പോള്‍ ആഴ്ച്ചയിലൊരു ദിവസം ഞങ്ങളെല്ലാവരും ബസില്‍ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ബസില്‍ യാത്ര ചെയ്യുമായിരുന്നു. ചേട്ടനെ കാണാനാണ് പോകുന്നതെങ്കിലും തിരിച്ചു വരുമ്പോള്‍ ചേട്ടനില്ല എന്നത് എന്റെ കണ്ണ് നനയിക്കും. അപ്പോള്‍ എനിക്കോര്‍മ്മയുണ്ട്, അച്ഛന്‍ എനിക്ക് പാട്ട് പാടിത്തരുമായിരുന്നുവെന്ന് മഞ്ജു വാര്യർ പറയുന്നു.

എന്റെ കരച്ചില്‍ മാറ്റി, എന്നെ ചിരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അച്ഛനത് ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി ഒരുപാട് സങ്കടങ്ങള്‍ അച്ഛന്‍ ഉള്ളിലൊതുക്കിയിരുന്നു എന്ന് അന്നൊന്നും എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചും സ്വന്തം ആഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ പലതും മാറ്റി വെച്ചിട്ടുമാണ് അച്ഛന്‍ ഞങ്ങളുടെ പല ആവശ്യങ്ങളും നടത്തി തന്നത്. യാത്ര ചെയ്യാന്‍ കമ്പനി അനുവദിച്ച പണം, അതു ഞങ്ങളുടെ എന്തെങ്കിലും ആവശ്യത്തിന് മാറ്റി വെച്ചിട്ട് അച്ഛന്‍ നടന്നു പോയി. അച്ഛന്റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്ക എന്ന് പലപ്പോഴും തോന്നാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

അച്ഛന്റെ അന്നത്തെ അവസ്ഥയൊന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് ജോലി സംബന്ധമായി ദൂരയാത്രയൊക്കെ പോകുമ്പോള്‍ വാങ്ങാനുള്ള കളിപ്പാട്ടങ്ങളുടെ വലിയൊരു ലിസ്റ്റ് അച്ഛന് കൊടുക്കും. അതിലേയ്ക്ക് നോക്കുമ്പോള്‍ എന്തിനായിരുന്നു അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിരുന്നതെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നു. തിരിച്ചു വരുമ്പോള്‍ കൈയ്യിലൊരു പാവയുണ്ടാകും. എന്തെങ്കിലും ചെറിയൊരു കളിപ്പാട്ടമുണ്ടാവും. പക്ഷേ ആ ഒരു ചെറിയ സമ്മാനത്തിന് വേണ്ടി അച്ഛന്‍ എത്രമാതാരം വിഷമിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറേ കാലം വേണ്ടി വന്നു. അതിന് ശേഷം മുതിര്‍ന്നപ്പോള്‍ ജീവിതത്തെ എങ്ങനെ നേരിടണം എന്ന് ഞാന്‍ പഠിച്ചതും അച്ഛന്റെ അടുത്ത് നിന്നാണ്.

ജീവിതത്തിലെ പല തീരുമാനങ്ങളും സ്വന്തമായി ഞാന്‍ എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. അച്ഛന്‍ ഒപ്പം നിന്നതേയുള്ളു. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്‍ബലം. പക്ഷേ സഹ്യപര്‍വ്വതം പോലെ ഞങ്ങള്‍ക്ക് കാവല്‍ നിന്ന ഒരു മരം പോലെ തണലിലേയ്ക്ക് ഞങ്ങളെ അടുപ്പിച്ച്‌ ചേര്‍ത്ത് നിര്‍ത്തിയിരുന്ന അച്ഛന്‍ തളര്‍ന്നു പോകുന്നത് ഞാന്‍ കണ്ടു. അത് ഈ അടുത്ത കാലത്ത് അച്ഛന് ക്യാന്‍സര്‍ പിടിപെട്ടപ്പോഴായിരുന്നു. പക്ഷേ അപ്പോള്‍ അച്ഛന്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ചിരുന്ന പോലെ ഞങ്ങളെല്ലാവരും അച്ഛനെ ചേര്‍ത്തു പിടിച്ചു. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിന്റെയും ആ ഒരു കരുതലിന്റെയും ഒന്നുമൊരു കണിക പോലുമാവില്ല എന്നറിഞ്ഞിട്ടും ഞങ്ങള്‍ എല്ലാവരും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അപ്പാ, നീങ്ക എനക്ക് കടവുള്‍ താന്‍ എന്നുമായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്.

More in Malayalam

Trending

Recent

To Top