Connect with us

കല്യാണം കഴിഞ്ഞ് ആദ്യ ദിവസം അമ്പിളിയ്ക്ക് ഫോണ്‍ വന്നു! ഒരേസമയത്ത് രണ്ട് പേരെ ഒരുമിച്ച് ആ സ്ത്രീ…. മൊബൈലിലുള്ള വമ്പൻ തെളിവുകൾ നിരത്തി ആദിത്യൻ, വിശ്വസിക്കാൻ ഇത് മാത്രം മതി

Malayalam

കല്യാണം കഴിഞ്ഞ് ആദ്യ ദിവസം അമ്പിളിയ്ക്ക് ഫോണ്‍ വന്നു! ഒരേസമയത്ത് രണ്ട് പേരെ ഒരുമിച്ച് ആ സ്ത്രീ…. മൊബൈലിലുള്ള വമ്പൻ തെളിവുകൾ നിരത്തി ആദിത്യൻ, വിശ്വസിക്കാൻ ഇത് മാത്രം മതി

കല്യാണം കഴിഞ്ഞ് ആദ്യ ദിവസം അമ്പിളിയ്ക്ക് ഫോണ്‍ വന്നു! ഒരേസമയത്ത് രണ്ട് പേരെ ഒരുമിച്ച് ആ സ്ത്രീ…. മൊബൈലിലുള്ള വമ്പൻ തെളിവുകൾ നിരത്തി ആദിത്യൻ, വിശ്വസിക്കാൻ ഇത് മാത്രം മതി

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് ആദിത്യനും അമ്പിളിയും. ആദിത്യന് എതിരം ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി ദേവി രംഗത്തെത്തിയത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അമ്പിളിക്കെതിരെയുള്ള തെളിവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ആദിത്യൻ. കല്യാണത്തിന് മുന്‍പും അതിനു ശേഷവും അമ്പിളിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും, അയാള്‍ നിരന്തരം ഫോണില്‍ വിളിച്ചിരുന്നുവെന്നും ആദിത്യന്‍ ആരോപിക്കുന്നു.

ഇതിന്റെ സ്ക്രീന്‍ ഷോട്ടുകളും ആദിത്യന്‍ പുറത്തുവിട്ടു. നിരന്തരമായി ഫോണ്‍കോളുകള്‍ വന്നപ്പോഴെല്ലാം ആരാണെന്ന് താന്‍ ചോദിക്കുമ്പോൾ ആരാധകനാണ് എന്ന് അമ്പിളിയും മാതാപിതാക്കളും പറഞ്ഞിരുന്നതെന്ന് ആദിത്യന്‍ പറയുന്നു

കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിയ്ക്ക് ഫോണ്‍ വരുന്നു. അപ്പോള്‍ അമ്മയ്ക്ക് കൊടുത്തു. ഒരു നെറ്റ് നമ്ബര്‍ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മള്‍ നോക്കാറില്ല. എനിക്ക് ആരെക്കാളും വിശ്വാസമാ അമ്പിളിയെ.ആ സമയത്തൊക്കെ ഈ സൈബര്‍ അറ്റാക്കൊക്കെ കൊണ്ട് നാണം കെട്ട് നില്‍ക്കുകയാ ഞാന്‍. പിന്നെയും പിന്നെയും ഈ കോളുകള്‍ വരുമ്ബോള്‍ ഇവര്‍ ടെന്‍ഷന്‍ ആകുന്നത് ഞാന്‍ കാണുന്നുണ്ട്.

ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. മൊബൈല്‍ എടുത്തില്ലേല്‍ ലാന്‍ഡ് ലൈനില്‍ വിളിക്കും,അതും എടുത്തില്ലേല്‍ അച്ഛനെ വിളിക്കും, ഇല്ലെങ്കില്‍ അവരുടെ അമ്മയുടെ ഫോണില്‍ വിളിക്കും.ഈ അസ്ഥാനത്തുള്ള കോളുകള്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ആന്റി ആരാ ഇത് എന്ന്. ഞാന്‍ തെറ്റിദ്ധരിച്ച്‌ ചോദിച്ചതല്ലാട്ടോ. ഞാന്‍ കരുതി ഈ സൈബര്‍ അറ്റാക്കോ, ലാേവലോ ആയിരിക്കുമെന്ന്. ആന്റി പറഞ്ഞു ആരാധകരാണ് മോനേ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞ് വേറെ പണിയൊന്നുമില്ലെ ഇവനെന്ന്.

സത്യം പറഞ്ഞാല്‍ ഞാന്‍ ആ വിഷയം വിട്ട്.ഒരു ദിവസം ഞാന്‍, അമ്പിളി അച്ഛന്‍, അമ്മ, അപ്പു ഞങ്ങള്‍ കാറില്‍ ഇവളുടെ വീട്ടില്‍ പോയി വരുമ്ബോള്‍ കോള്‍ വന്നു. നെറ്റ് നമ്ബരാണ്. ഞാന്‍ കോള്‍ എടുത്തു.ആരാന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഷിജുവമാണ്, ഷിജു മേനോന്‍ എന്ന് പറഞ്ഞു.എന്താണെന്ന് ചോദിച്ചപ്പോള്‍ അമ്പിളിയുണ്ടോന്ന് ചോദിച്ചു. അമ്പിളി തിരക്കില്‍ ആണ് എന്ന് പറയാന്‍ ആംഗ്യം കാണിച്ചു, ഞാന്‍ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോള്‍ യൂ കെയില്‍ ഉള്ള ആരാധകന്‍ ആണ് തലവേദനയാണ് എന്ന് പറഞ്ഞു

പിറ്റേ ദിവസം രാവിലെ ഞാന്‍ നടക്കാന്‍ ഇറങ്ങി. നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ എന്റെ മെസഞ്ചറില്‍ ഇയാളുടെ മെസേജ്, സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകള്‍ വന്നു. നമുക്ക് മെസേജ് ചെയ്യാന്‍ പറ്റില്ല. അപ്പോഴേക്ക് ഇവന്‍ ബ്ലോക്ക് ചെയ്യും.അതിന്റെ പേരില്‍ ഞാന്‍ മദ്യപിച്ചു. അമ്പിളിയോട് ചോദിച്ചപ്പോള്‍ എന്നെ കല്യാണം ആലോചിച്ച ആളാണെന്ന് പറഞ്ഞു. അവളുടെ ഡാന്‍സ് ടീച്ചറാണ് ആ ബന്ധം കൊണ്ടുവന്നത്. അയാള്‍ അത്ര ശരിയല്ലെന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വച്ചു. നിങ്ങള്‍ തമ്മില്‍ ചാറ്റിങ് ഉണ്ടായിരുന്നോെയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെ ഏട്ടാ എന്ന് പറഞ്ഞു. ഇടയ്ക്ക് അമ്മയുടെ ഫോണില്‍ വിളിക്കും അത്രയേ ഉള്ളൂവെന്ന് പറഞ്ഞു. അതും ഞാന്‍ വിശ്വസിച്ചു.

ഞാനും അപ്പുവും കൂടി ബീച്ചിലൊക്കെ പോയി വരുമ്ബോള്‍ ഇയാളുടെ മെസഞ്ചറില്‍ നിന്ന് തുരുതുരാ ഇമേജ് വരുന്നു. ഞാന്‍ ഈ ഇമേജ് നോക്കുമ്ബോള്‍ കാണുന്ന കാഴ്ച എന്‍റെ ഭാര്യ എന്നോട് പറഞ്ഞതെല്ലാം നുണയാണെന്നാണ്. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്.എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച്‌ കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ പേരില്‍ വീട്ടില്‍ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകര്‍ത്ത് കളയായിരുന്നു ഞാന്‍ ചെയ്തില്ല.അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.’- ആദിത്യന്‍ പറഞ്ഞു.
മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടും ആദിത്യന്‍ അഭിമുഖത്തില്‍ പ്രദര്‍ശിപ്പിച്ചു.

More in Malayalam

Trending

Recent

To Top