Connect with us

ട്വിറ്ററിൽ ട്രെൻ്റിംഗ് ആയി ദൃശ്യം 3 The Confession Of Murder; “മരണത്തോട് മല്ലടിച്ചു കിടക്കുന്ന, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വരുണിന്റെ അവസാന നിമിഷങ്ങൾ..”;ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിൽ പുത്തൻ കഥകളുമായി സോഷ്യൽ മീഡിയ !

News

ട്വിറ്ററിൽ ട്രെൻ്റിംഗ് ആയി ദൃശ്യം 3 The Confession Of Murder; “മരണത്തോട് മല്ലടിച്ചു കിടക്കുന്ന, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വരുണിന്റെ അവസാന നിമിഷങ്ങൾ..”;ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിൽ പുത്തൻ കഥകളുമായി സോഷ്യൽ മീഡിയ !

ട്വിറ്ററിൽ ട്രെൻ്റിംഗ് ആയി ദൃശ്യം 3 The Confession Of Murder; “മരണത്തോട് മല്ലടിച്ചു കിടക്കുന്ന, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വരുണിന്റെ അവസാന നിമിഷങ്ങൾ..”;ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിൽ പുത്തൻ കഥകളുമായി സോഷ്യൽ മീഡിയ !

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ൻ്റെ കഥയ്ക്ക് തുടർച്ചയായി ദൃശ്യം 3 എത്തുമെന്ന ഉറപ്പ് കഴിഞ്ഞദിവസം വന്നതോടെ സോഷ്യൽ മീഡിയയിൽ പുത്തൻ കഥകളാണ്.

നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ ആയിരുന്നു ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള അറിയിപ്പ് പങ്കുവച്ചത്. ആരാധകർ ആവേശത്തോടെയാണ് ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്. പ്രഖ്യാപനം താരസംഘടന നടത്തിയ ഒരു ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു.

ആൻ്റണി പെരുമ്പാവൂർ പറഞ്ഞ കാര്യം ഇങ്ങനെയാണ്….” ദൃശ്യം 3 എന്തായാലും വരും. അതിൻ്റെ പണിപ്പുരയിലാണ്, ആശയങ്ങളും കാര്യങ്ങളും ഒക്കെയായി ഇരിക്കുകയാണ്.

ദേശീയ മാധ്യമങ്ങളും ഈ പ്രഖ്യാപനം വാർത്തയാക്കി മാറ്റിയിരുന്നു. കമൽഹാസനെ നായകനാക്കി പാപനാസം എന്ന പേരിൽ ജീത്തു ജോസഫ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ദൃശ്യം എന്ന പേരിൽ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിൽ ചൈനീസ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

സിനിമാ ഫാൻ പേജുകൾ അടക്കം ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള പോസ്റ്റുകൾ വൈറലാകുകയാണ്.
ദൃശ്യം 3 The Confession Of Murder.

ആ നശിച്ച രാത്രി അന്ന് അവിടെ രണ്ടു സംഭവങ്ങൾ നടന്നു….!!
പാതി മൂടിയ കുഴിയിൽ നിന്നും വരുണിന്റെ ശരീരം താങ്ങി എടുത്ത് ചുമലിൽ ഇട്ട ശേഷം ജോർജ്ജ് കുട്ടി കൊണ്ട് ഞൊടിയിടയിൽ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. ശേഷം പതുക്കെ കുറച്ചു അകലെയായി നിർത്തിയിട്ടിരിക്കുന്ന തന്റെ ജീപ്പ് ലക്ഷ്യം ആക്കി ജോർജ് കുട്ടി നടന്നു.. ആരും കാണുന്നില്ല എന്ന് തീർച്ചയാക്കിയതിന് ശേഷം വരുണിന്റെ ബോഡി തന്റെ ജീപ്പിന്റെ പിറകു വശത്തായി വെച്ചു..

ശേഷം മെല്ലെ മുറ്റത്തിന്റെ ഒരു വശത്തേക്ക് നടന്നു പൈപ്പ് തുറന്നു കൈയും കാലും നന്നായി കഴുകിയതിന് ശേഷം വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് ആരും കാണുന്നില്ല എന്ന് വീണ്ടും ഉറപ്പു വരുത്തിയതിന് ശേഷം വിറക് പുരയിൽ നിന്നും ഒരു മൺവെട്ടി എടുത്തു ജീപ്പിൽ വെച്ച് പതുക്കെ റോഡിലേക്ക് ജീപ്പ് ഇറക്കി..
ഭയന്നു വെപ്രാളപ്പെട്ടു മുഖമാകെ പേടിയാൽ ചുവന്നു തുടുത്തു, ഉച്ചത്തിൽ ശ്വാസമെടുത്തു എന്തോ മനസ്സിൽ ആലോചിച്ചു രണ്ടു വശവും റബർ മരത്താൽ ചുറ്റപ്പെട്ട റോഡിലൂടെ ബോഡി എന്ത് ചെയ്യണമെന്ന് അറിയാതെ പോകുന്ന ജോർജ് കുട്ടി.. അളിയൻ മുമ്പ് പറഞ്ഞ ആൾപാർപ്പില്ലാത്ത ക്വാറി ആണ് മനസ്സിൽ തെളിഞ്ഞത് എങ്കിലും രണ്ട് മൂന്നു ദിവസം കഴിഞ്ഞാൽ ബോഡി പൊന്തി വരും എന്ന് ആലോചിച്ചു ആ പദ്ധതി ഒഴിവാക്കി.. പെട്ടൊന്നാണ് പോലീസ് സ്റ്റേഷൻ്റെ പണിയുടെ കാര്യം മനസ്സിൽ തെളിഞ്ഞത്…
സോമൻ പറഞ്ഞ ആ ഓർമ്മ ജോർജ് കുട്ടിയുടെ കാതിൽ മുഴങ്ങി..

പണി നടക്കുന്ന പോലീസ് സ്റ്റേഷൻ്റെ കാര്യം..!!
നേരെ പണി നടക്കുന്ന പോലീസ് സ്റ്റേഷൻ
ലക്ഷ്യം ആക്കി പതുക്കെ ജീപ്പ് പായിച്ചു..

പണി നടക്കുന്ന സ്റ്റേഷന് മുമ്പിൽ എത്തി.. അവിടെ ഇറങ്ങി. ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ജീപ്പിന് പിറക് വശത്ത് പോയി ബോഡി യെടുത്തു ചുമലിൽ വെച്ചു പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് പോയി.. അവിടെ ബോഡി വെച്ചതിന് ശേഷം തിരിച്ചു വന്നു വണ്ടിയിൽ കരുതിയിരുന്ന മൺവെട്ടി എടുത്തു വീണ്ടും ഉള്ളിലേക്ക് പോയി.. സ്റ്റേഷന്റെ തറക്ക് വേണ്ടി പണിയെടുക്കുന്നത് കൊണ്ട് തന്നെ മണ്ണ് ഇളകി കിടക്കുന്നതിനാൽ വേഗത്തിൽ തന്നെ കുഴിയെടുക്കാനായി..

കുഴിയുടെ സമീപത്തായി ചലനമറ്റു കിടക്കുന്ന വരുണിന്റെബോഡി കുഴിയിലേക്ക് എടുക്കാനായി തിരിഞ്ഞതും ആ കാഴ്ച കണ്ടു ഒരു നിമിഷം അമ്പരന്നു പോയി ജോർജ് കുട്ടി.! രക്തം സിരയിലേക്ക് ഇരച്ചുകയറി..! ഒരു നിമിഷം സ്ഥംമ്പിച്ചു നിന്നു..! വരുണിന്റെ ഒരു വിരൽ ചെറുതായി അനങ്ങുന്നു..!! കണ്ണുകൾ മെല്ലെ ചിമ്മി തുറക്കുന്നു..! എന്തു ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിൽക്കുന്നു ജോർജ് കുട്ടി..!! ശ്വാസം പുറത്തേക്ക് കേൾക്കത്തക്കം വിധം ഉച്ചത്തിൽ കിതക്കുന്നു ജോർജ് കുട്ടി.!

മരണത്തോട് മല്ലടിച്ചു കിടക്കുന്ന, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വരുണിന്റെ അവസാന നിമിഷങ്ങൾ..! ഒരു നിമിഷം ജോർജ് കുട്ടിയുടെ ഉള്ളിലെ മനുഷ്യത്വം ഉണർന്നു.. ജീവനുള്ള ഈ ശരീരത്തെ കുഴിച്ചു മൂടാൻ ജോർജ് കുട്ടി മുതിർന്നില്ല.. വരുണിനെ വീണ്ടും ചുമലിലേന്തി ജീപ്പിലേക്ക് തിരിച്ചു പോയി. പോലീസ് സ്റ്റേഷൻ്റെ വാതിലിന് മുമ്പിൽ എത്തി നാല് പാടും നോക്കി ആരും റോഡിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മെല്ലെ കുറച്ചു അകലെയായി നിർത്തിയിട്ടിരിക്കുന്ന ജീപ്പിന് അടുത്തേക്ക് നടന്നു..
ജീപ്പിന് അടുത്ത് എത്തിയതിന് ശേഷം വരുണിനെ ജീപ്പിന്റെ പിറകിൽ വെക്കാൻ ശ്രമിച്ചതും ഒരു സൈക്കിൾ സ്പീഡിൽ അതു വഴി കടന്നു പോയി..

ജോർജ്ജ് കുട്ടി ഒന്നു പകച്ചു.. അയാൾ ഒന്നും കണ്ടിട്ടില്ല അയാൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല എന്ന ഉറപ്പിൽ വരുണിനെ ജീപ്പിന്റെ പിറകിൽ കിടത്തിയതിന് ശേഷം ജോർജ് കുട്ടി വീണ്ടും പണി നടക്കുന്ന പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് വരുണിനെ കുഴിച്ചു മൂടാനെടുത്ത കുഴി മണ്ണിട്ട് മൂടാനായി പോയതും ഒരു സൈക്കിൾ താഴെ വീണ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു..!! ഞൊടിയിടയിൽ പുറത്തേക്ക് വന്ന ജോർജ് കുട്ടി ആ കാഴ്ച കണ്ടു അമ്പരന്നു, ഞെട്ടിത്തരിച്ചു നിന്നു..! ആ സൈകിളിൽ കടന്നു പോയ ആൾ …!!

എന്തോ പന്തികേട് തോന്നി തിരിച്ചു വന്നു നോക്കിയതാണ്.. അയാൾ ജീപ്പിന്റെ പിറക് വശത്ത് ആയി പകച്ചു നിൽക്കുകയാണ്.. അയാൾ ബോധരഹിതനായി ചലനമറ്റു കിടക്കുന്ന വരുണിനെ കണ്ട മാത്രയിൽ പേടിച്ചു ഭയന്നു വിറച്ചു നിൽക്കുകയാണ്.. ഭയാചികതനായി നിൽക്കുന്ന അയാൾ ദ്രുതഗതിയിൽ ഓടി സൈകിളിൽ കയറി ഓടി പോകാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും വെപ്രാളപ്പെട്ടു താഴെ വീണു. ഇത് കണ്ട ജോർജ് കുട്ടി ഓടി വന്നു അയാളെ കീഴ്പ്പെടുത്തുന്നു..

അയാൾ വീണ്ടും കുതറിയോടാൻ ശ്രമിച്ചു.. അയാൾ അലറി വിളിച്ചു. അയാളുടെ വായ പൊത്തിപ്പിടിച്ചു ആരോഗ്യ ദൃഡനായ ജോർജ് കുട്ടി പണി നടക്കുന്ന പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചു കൊണ്ടു പോയി.. ഉള്ളിൽ വെച്ച് ജോർജ് കുട്ടി നടന്ന കാര്യം പറയാൻ ശ്രമിക്കുന്നത് കേട്ടു നിൽക്കാതെ വെപ്രാളപെട്ടു പുറത്തേക്ക് ഓടാൻ ശ്രമിക്കുന്നു അയാൾ, എത്ര വായ അമർത്തിപ്പിടിച്ചിട്ടും അലമുറയിട്ടു ശബ്ദം ഉണ്ടാക്കുന്ന പ്രവർത്തിയിൽ ജോർജ്ജ് കുട്ടി ക്ഷുഭിതനായി..!! ജോർജ് കുട്ടിയുടെ ഉള്ളിലെ ക്രൂരൻ ഉണർന്നു..!! തന്റെ കുടുംബത്തെ ഒരു നിമിഷം ചിന്തിച്ചു…!! കണ്ണുകൾ ചുവന്നു തുടുത്തു.

മൽപിടുത്തത്തിനിടയിൽ വീണ്ടും അയാൾ കുതറി പുറത്തേക്ക് ഓടാൻ ശ്രമിച്ചതും ശക്തിയായ ഒരു അടി പിറകിൽ നിന്നും പതിച്ചു… മൺവെട്ടികൊണ്ട്..!! അതിശക്തിയായ അടി,അയാൾ വാഴ വെട്ടിയിട്ടത് പോലെ അവിടെ നിലം പതിച്ചു.. പിറകിൽ തന്റെ മൺവെട്ടിയുമായി നിൽക്കുന്ന ജോർജ് കുട്ടി..!
തലയുടെ പിറക് വശം പിളർന്നു രക്തം ഒഴുകി കൊണ്ടിരിക്കുന്നു… ജോർജ്ജ് ആ സത്യം മനസ്സിലാക്കി.. തന്റെ കൈകാളാൽ ഒരാൾ ക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു…!!

വിറയാർന്ന ചുണ്ടുകളാൽ ജോർജ് കുട്ടി എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ഇരുന്നു.. ഒരു നിമിഷം വാവിട്ടു കരഞ്ഞു പോയി.. തനിക്ക് എല്ലാമെല്ലാം ആയ തന്റെ കുടുബത്തിന്റെ എല്ലാ സന്തോഷവും ഒരറ്റ രാത്രി കൊണ്ട് ശിതിലമായി പോകുമോ എന്ന് ഭയപ്പെട്ടു.. ഇല്ല എന്റെ കുടുബത്തിന് ഒന്നും സംഭവിക്കില്ല.. ഇതിന്റെ പേരിൽ ഒരാളും ഞങ്ങളുടെ വീട്ടിൽ കയറില്ല..
മനസ്സിൽ ദൃഢപ്രതിഞ്ഞ എടുത്തു….!

ജോർജ് കുട്ടി തന്റെ വിരലുകൾ അയാളുടെ മൂക്കിന് താഴെ വെച്ചു ജീവനില്ല എന്ന് വീണ്ടും ഉറപ്പ് വരുത്തി..! കലങ്ങിയ കണ്ണുമായി അയാളുടെ ചേതനയറ്റ ശരീരം വരുണിന് വേണ്ടി കുഴിച്ച കഴിയിലിട്ട് മൂടി, അവിടെ വൃത്തിയാക്കിയതിന് ശേഷം മൺവെട്ടിയെടുത്തു ജീപ്പിലേക്ക് വന്നു..

മൺവെട്ടിയുമായി ഉള്ളിലൂടെ പുറത്തേക്ക് വരുന്നത് ഒരാൾ കാണുന്നുണ്ടായിരുന്നു.. എത്ര എത്ര തെളിവുകൾ വരാതെ നോക്കിയാലും, ആരൊക്കെ കാണുന്നില്ല എന്ന് നമ്മൾ ഉറപ്പ് വരുത്തിയാലും ഉടയ തമ്പുരാൻ അവിടെ ഒരു തെളിവ് അവശേഷിപ്പിക്കും എന്ന പറഞ്ഞ പോലെ..
ജോസ്…!

തന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട രാത്രി, നിർവികാരനായി നേരെ ജീപ്പിലേക്ക് വന്നു ജോർജ് കുട്ടി.. പിറകിൽ ജീവിതത്തനും മരണത്തിനും ഇടയിൽ മല്ലടിച്ചു കൊണ്ടിരിക്കുന്ന വരുണിനെയും കൊണ്ട് മരങ്ങളാൽ നിറഞ്ഞ മലഞ്ചെരിവിലൂടെ വേഗത്തിൽ ജീപ്പ് പായിച്ചു ..! സമയം നാലരയോട് കൂടി ജോർജ് കുട്ടി വീട്ടിൽ എത്തി.. ജീപ്പിൽ നിന്നും ഇറങ്ങിയതിന് ശേഷം ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു റൂമിലേക്ക് കയറി..

റാണിയും മക്കളും വേറെ റൂമിൽ ആയിരുന്നത് കൊണ്ട് തന്നെ അവർ ഇതൊന്നും അറിഞ്ഞിട്ടില്ല.. കുറച്ചു നേരം തന്റെ കട്ടിലിൽ നിർവികാരനായി ഇരുന്നതിന് ശേഷം അടുത്ത് വെച്ച കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിന് ശേഷം തുറന്നിട്ട ജനലിലൂടെ വരുണിനെ റാണിയും അഞ്ചുവും കുഴിച്ചിട്ട ഭാഗത്തേക്ക് എന്തോ മനസ്സിൽ ചിന്തിച്ചു ശക്തിയായി ദൃഷ്ടി പതിപ്പിച്ചു…!

ഒന്നും സംഭവിക്കാത്ത പോലെ രാവിലെ ആറു മണിയോട് കൂടി അവർ എല്ലാവരും പാറേ പള്ളിയിലെ ധ്യാനം കൂടാൻ പോകുന്നു….. ആറ് വഷങ്ങൾക്ക് ശേഷം ഷാഡോ പോലിസിനേയും മറ്റും വെച്ചു ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷണം നടത്തിയെങ്കിലും ഒരുപാട് തെളിവുകൾ ലഭിച്ചു എങ്കിലും അതിൽ നിന്നും നിശ്പ്രയാസം ഊരി പോന്നു ജോർജ് കുട്ടി.. സിനിമാ തിക്കഥാകൃത്ത് ആയ വിനയ ചന്ദ്രൻ പറഞ്ഞ കഥ പോലീസും വിശ്വസിച്ചു.. ജനങ്ങളും വിശ്വസിച്ചു. ജോർജ് കുട്ടിക്ക്‌ അറിയാമായിരുന്നു തന്നെ പോലീസ് പിടിച്ചാൽ വിനയചന്ദ്രൻ അവർക്ക് മുമ്പിൽ മൊഴി കൊടുക്കും എന്ന്..

താൻ എടുക്കാൻ പോകുന്ന സിനിമയുടെ കഥ ക്ലൈമാക്സ് അടക്കം ഡയറക്ടർ വിനയചന്ദ്രന് പറഞ്ഞ് കൊടുത്തിരുന്നു. പക്ഷേ ക്ലൈമാക്സ് ജോർജ് കുട്ടി പറഞ്ഞു കൊടുത്തത് ഒരു കള്ള കഥ ആയിരുന്നു.. ആരെയും പറഞ്ഞ് വിശ്വസിപ്പിക്കുവാൻ സമർഥനായിരുന്ന ജോർജ് കുട്ടി കുറേ കഥാപാത്രങ്ങളെ മെനഞ്ഞെടുത്ത് ഒരു ഗംഭീര നുണ പറഞ്ഞ് കൊടുത്തു കാരണം താൻ കുഴിച്ചിട്ട രഹസ്യത്തിലേക്ക് ഒരു ദിവസം പോലീസ് വരുമെന്ന് ജോർജ് കുട്ടിക്ക് നന്നായി അറിയാമായിരുന്നു.. ഏറെക്കുറെ ശരിയാണെന്ന് തോന്നുന്ന ആ ക്ലൈമാക്സ് പോലീസും വിശ്വസിച്ചു.

നമ്മൾ ഇതുവരെ അറിഞ്ഞത് വിനയ ചന്ദ്രൻ പറഞ്ഞ, അല്ലെങ്കിൽ ജോർജ് കുട്ടി പറഞ്ഞു എന്നു വിനയ ചന്ദ്രൻ പറഞ്ഞ കഥയുടെ ക്ലൈമാക്സ് ആണ്..!! നോട്ട് ദ പോയന്റ് ജോർജ്ജ് കുട്ടി പറഞ്ഞു എന്ന് വിനയ ചന്ദ്രൻ പറഞ്ഞ കഥ.

യഥാർത്ഥത്തിൽ അന്നവിടെ എന്താണ് സംഭവിച്ചത്… കഥ ഇനിയാണ് തുടങ്ങുന്നത്..!
അങ്ങനെയങ്കിൽ പള്ളി സെമിത്തേരിയിൽ പണിയെടുക്കുന്ന പത്രോസുമായി ജോർജ്ജ് കുട്ടിക്ക് എന്താണ് ബന്ധം…! പത്രോസിന്റെ മകളെ പഠിപ്പിക്കാനും കല്യാണം കഴിപ്പിക്കുവാനും മാത്രം പത്രോസ് എന്ത് വിലമതിക്കാനാകാത്ത സമ്മാനമാണ് ജോർജ് കുട്ടിക്ക് നൽകിയത്.!
സംഭവം ഇരിക്ക്…!!

ആ ശപിക്കപ്പെട്ട രാത്രി ജോർജ് കുട്ടി മൺവെട്ടി
കൊണ്ട് ക്രൂരമായി കൊന്നു കുഴിച്ചിട്ടത് ആരെയാണ്…..!
ആരെയും ഒരു നിമിഷം അമ്പരപ്പിക്കുന്ന ഒരു ചോദ്യം ബാക്കിയാണ്… പെരു വിരൽ
മുതൽ തല വരെ തരിപ്പ് കയറുന്ന ഒരു ചോദ്യം
ഇനിയും അവശേഷിക്കുന്നു….വരുണെവിടെ…..!
വരുൺ പ്രഭാകർ ജീവിച്ചിരിപ്പുണ്ടോ…??

മരണത്തിനും ജീവിതത്തിനും ഇടയിൽ മരണാസന്നനായി കിടക്കുന്നുണ്ടോ വരുൺ…!!
അതേ വരുൺ ജീവിച്ചിരിപ്പുണ്ട്….!!
ഇനി പറയാൻ പോകുന്നതാണ് യഥാർത്ഥ കഥ..
ചോര മരവിപ്പിക്കുന്ന കഥ… തന്റെ കുടുംബത്തെ
രക്ഷിക്കാൻ ഏതറ്റം വരേയും പോകുന്ന ജോർജ്
കുട്ടി എന്ന ആട്ടിൻ തോലിട്ട കൊടും ക്രിമിനലിന്റെ കഥ… Let’s countdown…..
ദൃശ്യം 3 The Confession Of Murder…….

ഇത്തരത്തിൽ ത്രില്ലിംഗ് ആയ കഥകൾ നിരവധി സിനിമാ പേജുകളിൽ വായിക്കാം…

മലയാളത്തിലെ എക്കാലത്തേയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം 2. മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിച്ച ദൃശ്യം തീയേറ്ററുകളിലെത്തിയത് 2013ലായിരുന്നു. ചിത്രം അന്ന് തീർത്ത തരംഗം സമാനതകളില്ലാത്തതായിരുന്നു. ഈ വിജയഭേരിയുടെ ചുവടുപിടിച്ച് എത്തിയ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഓ.ടി.ടി റിലീസ് ആയിരുന്നുവെങ്കിലും അസാമാന്യ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. അതിനു പിന്നാലെ ദൃശ്യം മൂന്നിനെ പറ്റിയുള്ള ചർച്ചകളുമുണ്ടാകുകയുണ്ടായി.

ദൃശ്യം 3 എന്ന രീതിയിൽ ചില ഫാൻ മേയ്ഡ് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രഖ്യാപനം പ്രചരിച്ച വാർത്തകളുടെ സ്ഥിരീകരണമായിരുന്നു.

about dhrishyam

Continue Reading
You may also like...

More in News

Trending

Recent

To Top