Malayalam
ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ പീഡിപ്പിക്കുമ്പോള്‍ ആ വാഹനമെങ്ങാനും കൊച്ചിയില്‍ അപകടത്തില്‍ പെട്ട് ആ നടി പുറത്തേക്ക് ഇറങ്ങിയാല്‍ അതോടെ തന്റെ എല്ലാ പ്ലാനും തകരുമെന്ന് ചിന്തിക്കാതിരിക്കാന്‍ മാത്രം വിഡ്ഢിയാണോ ദിലീപ്? ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റമെന്താണ്; ഇടിവെട്ട് ചോദ്യങ്ങളുമായി സംവിധായകൻ
ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ പീഡിപ്പിക്കുമ്പോള്‍ ആ വാഹനമെങ്ങാനും കൊച്ചിയില്‍ അപകടത്തില്‍ പെട്ട് ആ നടി പുറത്തേക്ക് ഇറങ്ങിയാല്‍ അതോടെ തന്റെ എല്ലാ പ്ലാനും തകരുമെന്ന് ചിന്തിക്കാതിരിക്കാന്‍ മാത്രം വിഡ്ഢിയാണോ ദിലീപ്? ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റമെന്താണ്; ഇടിവെട്ട് ചോദ്യങ്ങളുമായി സംവിധായകൻ
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ട അതിജീവിത ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സ്വയം പിന്മാറിയിട്ടുണ്ട്. അതിനിടെ ദിലീപിനെ കുടുക്കാൻ വേണ്ടി സിനിമ,വ്യവസായ,രാഷ്ട്രീയ മേഖലകളിൽ നിന്ന് ആരെങ്കിലും ഗൂാലോചന നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംവിധായകൻ പറഞ്ഞത് ഇപ്രകാരമാണ്
‘ബാലചന്ദ്രകുമാറിന് അനുകൂലമായ വിധി ലഭിച്ചതില്‍ താന്‍ പൂര്‍ണാ സന്തോഷവാനാണ്. സ്ത്രീകള്‍ വ്യാജ പീഡന പരാതികളാണ് പുരുഷനെതിരെ ഉന്നയിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പുരുഷന് നിതി ലഭിക്കണം. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ പീഡന പരാതിയുടെ ആവശ്യമില്ല. കാരണം അദ്ദേഹത്തിന്റെ വിശ്വാസ്യത നേരത്തേ തന്നെ തകര്‍ന്നതാണ്’.
‘ഒരു വ്യക്തി ഒരാളുമായി കുറേക്കാലം സൗഹൃദത്തില്‍ ഇരികുകയും ആ സമയത്ത് സുഹൃത്ത് ചെയ്യുന്ന തെറ്റുകള്‍ കാണുകയും അത് പിന്നീട് കുറേ കാലം കഴിഞ്ഞ് വിളിച്ച് പറയുകയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതി സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച ആ സമയങ്ങളില്‍ അവിടെ നടന്ന സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്തു വെച്ചു എന്ന് വരുമ്പോള്‍ അയാളുടെ വിശ്വാസ്യത അവിടെ തന്നെ തകര്‍ന്നില്ലേ. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിന് വിശ്വാസ്യത ഇല്ലെന്ന് കോടതിയില്‍ തെളിയിക്കുക എളുപ്പമാണ്’.
‘ബാലചന്ദ്രകുമാര്‍ ഈ കേസില്‍ വന്നത് കഴിഞ്ഞ വര്‍ഷമാണ്. അയാളുടെ ആരോപണങ്ങള്‍ക്ക് നടി ആക്രമിക്കപ്പെട്ട കേസുമായി എന്താണ് ബന്ധം? ബാലചന്ദ്രകുമാര്‍ പറഞ്ഞത് ദിലീപ് അന്വേഷണ ഉദ്യോദസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്.ഇതും പീഡന കേസും തമ്മില്‍ യാതൊരു ബന്ധവുമില്ല’.
‘നാല് വര്‍ഷം കഴിഞ്ഞിട്ട് ഇപ്പോള്‍ പുതിയതായി ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന എന്ത് തെളിവാണ് പോലീസ് കൊണ്ടുവന്നത്. തുടക്കത്തില്‍ തന്നെ കേരള പോലീസും ആഭ്യന്തര വകുപ്പും ദിലീപിനെതിരെ എന്ന നിലപാടാണ് കൈക്കൊണ്ടത്. അന്ന് മാധ്യമങ്ങളും സിനിമാ ലോകം ഒന്നടങ്കവും ദിലീപിനെതിരായിരുന്നു. അതുകൊണ്ട് ബാലചന്ദ്രകുമാര്‍ ഉണ്ടായത് കൊണ്ടാണ് ദിലീപിന് നഷ്ടം സംഭവിച്ചതെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല’, എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
‘2017 ല്‍ ദിലീപ് ജയിലില്‍ പോയത് ബാലചന്ദ്രകുമാര്‍ കാരണമല്ല. അന്നദ്ദേഹം ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. 2017 ന് ശേഷം ബാലചന്ദ്രകുമാറിന് മാനസികമായി ഉണ്ടായ വിഷമത്തെ തുടര്‍ന്ന് അദ്ദേഹം ചില വെളിപ്പെടുത്തല്‍ നടത്തുന്നു. ആ വെളിപ്പെടുത്തലിനെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. അതില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നോ എന്നാണ് അന്വേഷിക്കേണ്ടത്.ദിലീപ് പ്രതിയണെന്ന് തെളിയിക്കുന്ന ഒന്നും ഇതുവരെ വന്നിട്ടില്ല. ചില കഥകള്‍ മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നതല്ലാതെ’.
‘നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊല്ലാന്‍ തീരുമാനിക്കാന്‍ മാത്രം ദിലീപ് വെളിവില്ലാത്ത മനുഷ്യനാണോ? ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റമെന്താണ്, തനിക്ക് ശത്രുതയുള്ള നടിയുടെ നഗ്‌ന ദൃശ്യമോ ഇറോട്ടിക് സീനോ പകര്‍ത്തി പ്രചരിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നതാണ്. ഇതിനായി പ്രതിക്ക് 10,000 രൂപയാണ് ദിലീപ് അഡ്വാന്‍സ് കൊടുത്തതെന്നാണ് പോലീസ് പറഞ്ഞത്. ഒരു കോടിയുടെ ക്വട്ടേഷന് 10,000 രൂപ അഡ്വാന്‍സ് വാങ്ങുന്ന ലോകത്തെ ആദ്യ ക്രിമിനലായിരിക്കും പള്‍സര്‍ സുനി’.
‘കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ പീഡിപ്പിക്കുമ്പോള്‍ ആ വാഹനമെങ്ങാനും കൊച്ചിയില്‍ അപകടത്തില്‍ പെട്ട് ആ നടി പുറത്തേക്ക് ഇറങ്ങിയാല്‍ അതോടെ തന്റെ എല്ലാ പ്ലാനും തകരുമെന്ന് ചിന്തിക്കാതിരിക്കാന്‍ മാത്രം വിഡ്ഢിയാണോ ദിലീപ്? ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെങ്കില്‍ ആ അവര്‍ക്ക് എന്ത് നഷ്ടമാണ് ഉണ്ടാകുന്നത്? ആ പെണ്‍കുട്ടിക്കൊപ്പം ലോകം മുഴുവന്‍ നില്‍ക്കില്ലേ?’
‘അവളുടെ സമ്മതത്തോട് കൂടിയുള്ള ദൃശ്യമോ അവളറിയാതെയുള്ള അവളുടെ ദൃശ്യങ്ങളോ പുറത്ത് വന്നാല്‍ നഷ്ടമുണ്ടാകും. പക്ഷേ ഇത് അങ്ങനെയല്ല. ഇവിടെ ക്രൂരമായ പീഡ നമാണ് നടന്നതെങ്കില്‍ അതേല്‍പ്പിക്കുന്ന ദിലീപിന് ആ വീഡിയോ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും? ആ വീഡിയോ പുറത്ത് വന്നാല്‍ ആ പെണ്‍കുട്ടിയ മാലാഖയെ പോലെ വാഴ്ത്തുകയും അത് പുറത്തുവിടുന്നവനെ അപ്പോള്‍ തൂക്കിലേറ്റുകയും ചെയ്യും’
‘ദിലീപിനെ കുടുക്കാന്‍ വേണ്ടി മലയാള സിനിമയിലെയോ ഏതെങ്കിലും വ്യവസായ പ്രമുഖനോ രാഷ്ട്രീയ പ്രമുഖനോ ഗൂാലോചന നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. ദിലീപ് ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെങ്കില്‍ തീര്‍ച്ചയായും ദിലീപിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം. അത് അന്വേഷിക്കണം’ എന്നും അഖില്‍ മാരാര്‍ പറയുന്നു.