News
ഫോണ്‍വിളിയുടെ ദൈര്‍ഘ്യം കൂടിയതും ഒരേ നമ്പറിലേക്ക് കൂടുതല്‍ കോളുകളുമായതോടെയായിരുന്നു അത് സംഭവിച്ചത്; ആ അമ്പലത്തില്‍ ചുരിദാറിട്ട് പ്രവേശനം പോലുമില്ലായിരുന്നു, എന്നിട്ടും ഒളിച്ചോടി പോയി കല്യാണം കഴിച്ചു; പ്രണയകഥ പറഞ്ഞ് ഷാജുവും ചാന്ദ്‌നിയും!
ഫോണ്‍വിളിയുടെ ദൈര്‍ഘ്യം കൂടിയതും ഒരേ നമ്പറിലേക്ക് കൂടുതല്‍ കോളുകളുമായതോടെയായിരുന്നു അത് സംഭവിച്ചത്; ആ അമ്പലത്തില്‍ ചുരിദാറിട്ട് പ്രവേശനം പോലുമില്ലായിരുന്നു, എന്നിട്ടും ഒളിച്ചോടി പോയി കല്യാണം കഴിച്ചു; പ്രണയകഥ പറഞ്ഞ് ഷാജുവും ചാന്ദ്‌നിയും!
ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് ഷാജു ശ്രീധര്‍. അഭിനേത്രിയും നര്‍ത്തകിയുമായ ചാന്ദിനിയെയാണ് ഷാജു ശ്രീധര്‍ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു .
ഇപ്പോഴിതാ സിനിമാക്കഥ പോലെയുള്ള മനോഹരമായ പ്രണയകഥ പറഞ്ഞെത്തുകയാണ് ഇരുവരും. പണം തരും പടത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരും പ്രണയത്തെക്കുറിച്ചും ഒളിച്ചോടിയതിനെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞത്.
“കോട്ടപ്പുറത്തെ കൂട്ടുകുടുംബത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ചാന്ദിനിയെ ആദ്യം കാണുന്നത്. കല്‍പ്പനയെ കാണാനായാണ് ആ സെറ്റിലേക്ക് പോയത്. എന്നെ കണ്ടപ്പോള്‍ ഭയങ്കര ജാഡയാണെന്നാണ് ചാന്ദിനി കരുതിയത്. കൂളിങ് ഗ്ലാസും ടീഷര്‍ട്ടുമൊക്കെയിട്ടാണ് വന്നത്. ആളാരാണെന്നറിയില്ലായിരുന്നു. കോരപ്പന്‍ ദ ഗ്രേറ്റില്‍ അഭിനയിക്കുമ്പോഴാണ് സംസാരിക്കുന്നതും സുഹൃത്തുക്കളായി മാറിയത്. അതിന് ശേഷം മായാജാലത്തിലായിരുന്നു. ഫ്രണ്ട്ഷിപ്പ് കുറേക്കൂടി ശക്തമായിരുന്നു അന്ന്. ലാന്‍ഡ് ഫോണിലായിരുന്നു അന്ന് വിളിച്ചത്.
ഉപ്പുമാവ് എന്നൊരു ഇരട്ടപ്പേരുണ്ടായിരുന്നു ചാന്ദ്‌നിക്ക്. അന്നൊരു ദിവസം ഉപ്പുമാവുണ്ടാക്കിയിരുന്നു. അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. പുറത്തുനിന്ന് മേടിക്കാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു പറഞ്ഞത്. ആദ്യമായി അടുക്കളയില്‍ കയറിയതായിരുന്നു. ഉപ്പുമാവ് ഉണ്ടാക്കുന്നതിനെക്കുറിച്ചൊക്കെ ചേട്ടന്‍ പറഞ്ഞുതന്നിരുന്നു. വെള്ളം തിളയ്ക്കണമെന്നുള്ള കാര്യം പറയാന്‍ മറന്നുപോയി. തിളയ്ക്കാത്ത വെള്ളത്തിലായിരുന്നു റവ ഇട്ടത്. അങ്ങനെയാണ് ഉപ്പുമാവ് എന്ന പേര് വീണതെന്നായിരുന്നു ചാന്ദിനി പറഞ്ഞത്.
ഫോണ്‍വിളിയുടെ ദൈര്‍ഘ്യം കൂടിയതും ഒരേ നമ്പറിലേക്ക് കൂടുതല്‍ കോളുകളുമായതോടെയായിരുന്നു പ്രണയം പിടിച്ചത്. ബില്‍ വരുമ്പോള്‍ അത് മേടിച്ച് കീറിക്കളയുമായിരുന്നു. അച്ഛന് ബില്‍ എമൗണ്ട് മെസ്സേജായി വന്നിരുന്നു. സ്‌റ്റേറ്റ്‌മെന്റ് വരുന്നില്ലെന്ന് പറഞ്ഞ് അച്ഛന്‍ പരാതി കൊടുത്തിരുന്നു. ആഭരണച്ചാര്‍ത്ത് സമയത്തൊക്കെ നല്ല സ്‌ട്രോംഗായിരുന്നു ബന്ധം. നിറം റിലീസായ ദിവസമാണ് ഞങ്ങളുടെ പ്രണയം ഏട്ടന്‍മാരും. അച്ഛനും മനസിലാക്കിയത്. അമ്മയും ഒന്നിച്ചുണ്ടായിരുന്നു. അമ്മയ്ക്ക് അറിയില്ലായിരുന്നു. പിന്നെയാണ് അച്ഛന്‍ പറഞ്ഞത്. വീട്ടില്‍ പിടിച്ചതൊന്നും ഷാജുച്ചേട്ടന് അറിയില്ലായിരുന്നു. പിന്നെ കുടുംബസമേതമായി ഇവര്‍ യാത്ര പോവുമ്പോള്‍ എനിക്ക് നടുറോഡില്‍ ഷൂട്ടിംഗ്, അന്ന് ഞാന്‍ ചാന്ദിനിയെ കണ്ടിട്ടില്ല. ചാന്ദിനി എന്നെ കണ്ടിരുന്നു.
പ്രണയത്തെക്കുറിച്ച് വീട്ടില്‍ അറിഞ്ഞതോടെയാണ് വിവാഹാലോചനയുമായി ചെന്നത്. എന്റെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ അതൊരു വാശിയായി മാറുകയായിരുന്നു. പിന്നീടാണ് വിളിച്ചിട്ട് ഇറങ്ങാനായി പറഞ്ഞത്. സുഹൃത്തും സുഹൃത്തിന്റെ അച്ഛനുമൊക്കെയായാണ് പോയത്. ഇറങ്ങേണ്ട സമയത്ത് വീട്ടിലേക്ക് മാളച്ചേട്ടന്‍ വന്നിരുന്നു. ഒരു പരിപാടിയെക്കുറിച്ച് സംസാരിക്കാനായാണ് വന്നത്. ചേട്ടന്‍ വന്നോളൂ, അവള്‍ ഇവിടെക്കാണുമെന്നായിരുന്നു അച്ഛന്‍ മാളച്ചേട്ടനോട് പറഞ്ഞത്. അദ്ദേഹം പ്രോഗ്രാമിന്റെ സ്ഥലങ്ങളെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചിരുന്നു. 10 കഴിഞ്ഞ് 12 നാണ് അന്നിറങ്ങിയത്. പുള്ളിക്ക് ഇതൊന്നുമറിയില്ലായിരുന്നു. പക്ഷേ, മാള ചേട്ടനെ ഷാജു വിട്ടതാണെന്ന തരത്തിലുള്ള തെറ്റിദ്ധാരണയായിരുന്നു പിന്നീട്.
ഒളിച്ചോട്ടത്തെ കുറിച്ചുള്ള വാക്കുകൾ ഇങ്ങനെ, “കൂട്ടുകാരിക്കൊപ്പമായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയപ്പോള്‍ അവിടേക്കാണ് ചേട്ടന്‍ വന്നത്. വണ്ടിയില്‍ കയറുന്നതിന് തൊട്ടുമുന്‍പായി കൂട്ടുകാരി കരഞ്ഞിരുന്നു. ഞാനും നല്ല സങ്കടത്തിലായിരുന്നു. ആലത്തൂര്‍ രജിസ്റ്ററോഫീസില്‍ വെച്ചായിരുന്നു വിവാഹം ചുരിദാറായിരുന്നു ഇവള്‍ താലികെട്ട് സമയത്ത് ധരിച്ചിരുന്നത്. ആ അമ്പലത്തില്‍ ചുരിദാറിട്ട് പ്രവേശനം പോലുമില്ലായിരുന്നു. അന്ന് അവര്‍ സമ്മതിച്ചതാണ്, നിങ്ങള്‍ വന്നോളൂ, നടത്തിത്തരാമെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. ഒരുദിവസത്തെ പിണക്കമേയുണ്ടായിരുന്നുള്ളൂ വീട്ടുകാര്‍ക്ക് എന്നും താരങ്ങൾ പറഞ്ഞു.
about shaju