Connect with us

സാന്ദ്ര ഭയങ്കര പ്രൊഫഷണലാണ്, എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്, ഞങ്ങള്‍ തമ്മില്‍ ഇഷ്ടം പോലെ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് ; സാന്ദ്ര തോമസിനെക്കുറിച്ച് സംവിധായകന്‍

Movies

സാന്ദ്ര ഭയങ്കര പ്രൊഫഷണലാണ്, എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്, ഞങ്ങള്‍ തമ്മില്‍ ഇഷ്ടം പോലെ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് ; സാന്ദ്ര തോമസിനെക്കുറിച്ച് സംവിധായകന്‍

സാന്ദ്ര ഭയങ്കര പ്രൊഫഷണലാണ്, എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്, ഞങ്ങള്‍ തമ്മില്‍ ഇഷ്ടം പോലെ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് ; സാന്ദ്ര തോമസിനെക്കുറിച്ച് സംവിധായകന്‍

അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് വീണ്ടും സജീവമായിരിക്കുകയാണിപ്പോള്‍. സിനിമ നിര്‍മ്മാണം നിര്‍ത്തി പോത്ത് കച്ചവടത്തിലേക്ക് ഇറങ്ങാമെന്നായിരുന്നു മുന്‍പൊരിക്കല്‍ താന്‍ തീരുമാനിച്ചതെന്ന് സാന്ദ്ര തോമസ് പറയുന്നു.നല്ല നിലാവുള്ള രാത്രിയിലൂടെയായി സാന്ദ്ര തോമസ് വീണ്ടും എത്തുകയാണ്. സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും പ്രിയപ്പെട്ടവരെല്ലാം എന്നെ സിനിമയിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് സാന്ദ്ര പറയുന്നു.

അടുത്ത സുഹൃത്തായ മര്‍ഫിയാണ് സിനിമയുടെ സംവിധായകന്‍. ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സാണ്. വര്‍ഷങ്ങളായി പരിചയമുള്ളവരുമാണ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയും മര്‍ഫിയും ബാബുരാജും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
എക്‌സ്‌പെരിമെന്റല്‍ സിനിമ ചെയ്യാനിഷ്ടമാണ്. ഫീല്‍ ഗുഡ് കഥകളായിരുന്നു എന്റടുത്തേക്ക് വന്നിരുന്നത്. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ വലിയ താല്‍പര്യമില്ല.

ഈ സിനിമയുടെ കഥ എന്റെ ഭര്‍ത്താവിനോടാണ് മര്‍ഫി ആദ്യം പറഞ്ഞത്. നല്ല സബ്ജക്ടാണല്ലോ എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ത്രില്ലര്‍ പിടിക്കാന്‍ മനസിലൊരു പേടിയുണ്ടായിരുന്നു. ചോക്ക് മലയുടെ മുകളില്‍ ഇരുന്ന് ചോക്ക് അന്വേഷിച്ച് നടക്കുന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് ഈ കഥ തിരഞ്ഞെടുത്തത്. ഫ്രണ്ട്ഷിപ്പല്ല, കഥ തന്നെയാണ് എന്നെ ആകര്‍ഷിച്ചത്.

സാന്ദ്ര ഭയങ്കര പ്രൊഫഷണലാണ്, അതിങ്ങനെ പോവണം. ഇതുപോലെയാണ് ചെയ്യേണ്ടത്. അങ്ങനെ എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടം പോലെ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അറിയാവുന്ന ആളായതിനാല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കൃത്യമായി പറയാനാവും. എല്ലാ കാര്യങ്ങളെക്കുറിച്ചും ഓപ്പണായി സംസാരിക്കാനുള്ള സ്‌പേസുണ്ടായിരുന്നു.

കൈലാസിനെ ഈ സിനിമയിലേക്ക് വിളിച്ചത് ഞാനാണ്. പിന്നെയാണ് മര്‍ഫി സംസാരിച്ചത്. എപ്പോഴും ലവ് സോംഗ് ചെയ്യുന്ന ആളാണല്ലോ കൈലാസ്. അദ്ദേഹത്തിനും ട്രാക്ക് മാറ്റി പിടിക്കാനുള്ളൊരു അവസരമായിരുന്നു ഇത്.
ഡബിള്‍ മീംനിംഗുള്ള പാട്ട് എന്റെ സിനിമയില്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. ഇത് ആളുകളിലേക്ക് എത്തും. അത് നല്ല ട്യൂണല്ലേ എന്നൊക്കെയായിരുന്നു ഞാന്‍ പറഞ്ഞതെന്നായിരുന്നു ബാബുരാജ് പറഞ്ഞത്. ഇത് സദസിന് മുന്നില്‍ ധൈര്യമായി പാടാമെന്നാണ് ആളുകള്‍ അത് കേട്ടതിന് ശേഷം പറഞ്ഞത്. അത് കൈലാസ് ഗംഭീരമായി ചെയ്തിട്ടുള്ളത്.

പതിയെ തുടങ്ങി പിന്നെ കത്തിക്കേറുന്ന തരത്തിലാണ് ട്യൂണ്‍. ആദ്യം കണ്‍ഫ്യൂഷനിലായെങ്കിലും എല്ലാവരും പറഞ്ഞപ്പോള്‍ സാന്ദ്രയും ഓക്കെയായെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
ചിത്രത്തിലെ സ്റ്റണ്ടും ചാട്ടവും ബഹളങ്ങളുമൊക്കെയുള്ള സീനുകള്‍ കുറച്ച് റിസ്‌ക്കുള്ളതായിരുന്നു. ആര്‍ടിസ്റ്റുകളെ മാനേജ് ചെയ്യുന്നതെല്ലാം എളുപ്പമായിരുന്നു.

വെളുപ്പാന്‍ കാലം വരെ ഷൂട്ടാണ്. കുറേ സീനുകള്‍ രാത്രിയാണ് ചിത്രീകരിച്ചത്. എട്ട് ആര്‍ടിസ്റ്റുകള്‍ വരുന്ന ഫ്രെയിമൊക്കെ നന്നായി പ്ലാന്‍ ചെയ്തിരുന്നു. ടെക്‌നഷ്യന്‍മാരെല്ലാം നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ ആദ്യ സിനിമയാണ്, അവരെല്ലാം എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മര്‍ഫി പറഞ്ഞത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top