Connect with us

അരനൂറ്റാണ്ടിലേറെക്കാലം ഗാനമേള കലാരംഗത്ത് തരംഗം സൃഷ്ടിച്ച ആറ്റ്‌ലി ഡികൂഞ്ഞ അന്തരിച്ചു

News

അരനൂറ്റാണ്ടിലേറെക്കാലം ഗാനമേള കലാരംഗത്ത് തരംഗം സൃഷ്ടിച്ച ആറ്റ്‌ലി ഡികൂഞ്ഞ അന്തരിച്ചു

അരനൂറ്റാണ്ടിലേറെക്കാലം ഗാനമേള കലാരംഗത്ത് തരംഗം സൃഷ്ടിച്ച ആറ്റ്‌ലി ഡികൂഞ്ഞ അന്തരിച്ചു

അരനൂറ്റാണ്ടിലേറെക്കാലം ഗാനമേള കലാരംഗത്ത് തൃശൂര്‍ തരംഗം സൃഷ്ടിച്ച ആറ്റ്‌ലി ഡികൂഞ്ഞ (74) അന്തരിച്ചു. ചൊവ്വ വൈകിട്ട് 5.45നായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലിനു മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ലത്തീന്‍ പള്ളിയില്‍. ഭാര്യ: ഫെല്‍സി. മക്കള്‍: ആറ്റ്‌ഫെല്‍ റിച്ചാര്‍ഡ് ഡികൂഞ്ഞ, മേരി ഷൈഫല്‍ റോര്‍ഡ്രിക്‌സ്. മരുമക്കള്‍: ട്രീസ എലവിന്‍ ഡികൂഞ്ഞ, സ്റ്റീഫന്‍ മെല്‍വിന്‍ റോഡ്രിക്‌സ്.

ജോണ്‍സണ്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍ തുടങ്ങി എണ്ണം പറഞ്ഞ സംഗീത സംവിധായകരെ കൈപിടിച്ചു, വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ പ്രാപ്തനാക്കിയ സംഗീതജ്ഞന്‍. പ്രസിദ്ധ ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ ആറ്റ്‌ലി ഡിക്കൂഞ്ഞ വിട പറയുമ്പോള്‍ വിരാമമാകുന്നത് ഗാനമേളകളുടെ സുവര്‍ണ കാലത്തിന്റെ ഓര്‍മകള്‍ക്ക് കൂടിയാണ്.

തൃശൂരില്‍ നിന്നു ആരംഭിച്ച നാല് പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനായിരുന്നു ആറ്റ്‌ലി. വോയ്‌സ് ഓഫ് ട്രിച്ചൂര്‍, മ്യൂസിക്കല്‍ വേവ്‌സ്, ട്രിച്ചൂര്‍ വേവ്‌സ്, ആറ്റ്‌ലി ഓര്‍ക്കെസ്ട്ര എന്നീ സംഗീത ട്രൂപ്പുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിറന്നത്. 1968ല്‍ ആണ് ആദ്യ ട്രൂപ്പായ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ സ്ഥാപിക്കുന്നത്. 10 വര്‍ഷത്തോളം സംഗീത സംവിധായകന്‍ ദേവരാജന്റെ കൂടെ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ ആറ്റ്‌ലി മ്യൂസിക് നോട്‌സ് എഴുതാന്‍ പഠിച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രനോടൊപ്പവും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

സംഗീത സംവിധായകരായ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയവരെ സംഗീത വഴിയിലേക്കു തിരിച്ചുവിട്ടതില്‍ പ്രധാനിയാണ് അദ്ദേഹം. എറണാകുളം വൈപ്പിന്‍കരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലാണ് ജനനം. മുളംചേരിപ്പറമ്പില്‍ ഫ്രാന്‍സിസ് ഡിക്കൂഞ്ഞ, എമിലി റോച്ച ദമ്പതിമാരുടെ അഞ്ചുമക്കളില്‍ മൂത്തയാളായിരുന്നു ആറ്റ്‌ലി.

അമ്മാവന്‍ നാടോടികളുടെ കൈയില്‍ നിന്ന് വാങ്ങി നല്‍കിയ കളി വീണയില്‍ പാട്ടുകള്‍ വായിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ സംഗീത യാത്രക്ക് തുടക്കമിട്ടത്. പിന്നീട് പിതാവ് വയലിന്‍ വാങ്ങി നല്‍കി. ഫോറസ്റ്റ് ഓഫീസറായ പിതാവിന് വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആറ്റ്‌ലി തൃശൂരിലെത്തുന്നത്.

സ്വയം പഠനത്തിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. മാന്‍ഡലിന്‍, ഗിറ്റാര്‍ എന്നിവയില്‍ പ്രാവീണ്യം നേടി. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയ്ക്കു വേണ്ടിയും നിരവധി സീരിയലുകള്‍ക്കു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചു. ആകാശവാണി, ദൂരദര്‍ശന്‍ ആര്‍ട്ടിസ്റ്റായിരുന്നു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

More in News

Trending

Recent

To Top