Connect with us

ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍; അഭിരാമി സുരേഷ്

Malayalam

ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍; അഭിരാമി സുരേഷ്

ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍; അഭിരാമി സുരേഷ്

മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ മുന്‍ ഭാര്യകൂടിയായിരുന്ന ഗായിക അമൃതയ്‌ക്കെതികെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.

ബാലയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകള്‍! വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. തുടര്‍ന്ന് അമൃതയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയിരുന്നു. വിവാഹമോചനത്തിന്റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലര്‍ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു. എന്നിട്ടും സൈബര്‍ ആക്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസാനമില്ലാതായതോടെ വീണ്ടും മൂര്‍ച്ചയേറിയ പ്രതികരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഗായിക പങ്കുവെച്ച പുതിയ കുറിപ്പും വൈറലാവുകയാണ്.

‘കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകല്‍മാന്യതയുടെയും ഈ ലോകത്തിനോട് പോരാടാന്‍ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍ ഒക്കെ. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും. സത്യം സ്വര്‍ണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നാളെ വേദനിക്കും. ആമേന്‍’, അഭിരാമി സുരേഷ് കുറിച്ചു.

അഭിരാമിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരോടും വിമര്‍ശിച്ചവരോടുമൊക്കെ ഗായിക കമന്റിലൂടെ പ്രതികരിക്കുന്നുമുണ്ട്. വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് അഭിരാമി നല്‍കുന്നത്. എല്ലാ പ്രശ്‌നവും സോഷ്യല്‍ മീഡിയയില്‍ ഇട്ട് ചര്‍ച്ച ചെയ്തിട്ട് പരിഹാരം കിട്ടുന്നുണ്ടോ എന്ന് ചോദിച്ച ആളോട് ഇത് തന്റെ ഡിഫന്‍സ് മെക്കാനിസം ആണെന്നാണ് അഭിരാമി നല്‍കിയ മറുപടി. ഇവിടെ വെറുതെയിരുന്ന് സംസാരിച്ചവള്‍ അല്ല താനെന്നും അഭിരാമി പറഞ്ഞു.

‘വിവാഹമോചനത്തിന്റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി !ഞങ്ങളുടെ പ്രത്യേക ദിവസങ്ങളൊക്കെ ഇങ്ങനെ നശിപ്പിക്കുകയാണ്. എന്റെ സഹോദരിയെ മൂന്നാംകിടക്കാരിയാക്കുന്ന പ്രവൃത്തിയാണ് ഇവര്‍ ചെയ്യുന്നത്. 18 വയസില്‍ നടന്ന വിവാഹത്തില്‍ നിന്ന് മോചനം നേടിയ ശേഷം സഹോദരിക്കും കുടുംബത്തിനുണ്ടായ പ്രശ്‌നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആള്‍ക്കെന്തറിയാം.’

‘ഒരുപാട് നാളുകള്‍ മൗനം പാലിച്ചു. അച്ഛന്റെ മരണശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നു’, എന്നാണ് അഭിരാമി കുറിച്ചത്. ഇപ്പോഴിതാ അഭിരാമിയുടെ സോഷ്യല്‍മീഡിയ പോസ്റ്റിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പിന്നാലെ അഭിരാമിയെ കുറിച്ച് ബാലയും സംസാരിച്ചിരുന്നു. എടാ കണ്ണാ വാടായെന്ന് വിളിച്ചാണ് അവസാനമായി കണ്ടപ്പോഴും താന്‍ അഭിരാമിയെ സ്വീകരിച്ചത് എന്നാണ് ബാല പറഞ്ഞത്.

‘ഞാന്‍ ആ കുടുംബത്തിലെ വേറെ ആരുടെ എങ്കിലും പേരെടുത്ത് ഇതുവരെ സംസാരിച്ചിട്ടുണ്ടോ?. ഇന്ന് കുടുംബത്തിലെ ഒരാളുടെ പേര് ഞാന്‍ ഒന്ന് ഉപയോ?ഗിക്കുകയാണ്. അഭിരാമി സുരേഷിന്റെ പേര് ഞാന്‍ ഇന്നേവരെ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ. എന്തെങ്കിലും കുറ്റം ഞാന്‍ പറഞ്ഞിട്ടുണ്ടോ?. അവസാനം ഞങ്ങള്‍ പിരിയാന്‍ നേരം ഈ വീടിന്റെ വാതിക്കല്‍ വെച്ചാണ്. എടാ കണ്ണാ വാടായെന്ന് വിളിച്ചാണ് ഞാന്‍ അഭിരാമിയെ സ്വീകരിച്ചത്.’

‘അവള്‍ നേരെ വന്ന് ചേട്ടായെന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ചു. അഭിരാമി ഇപ്പോഴും എന്റെ അനിയത്തിക്കുട്ടിയാണ്. അവളുടെ നെറ്റിയില്‍ ഉമ്മവെച്ച് നന്നായിരിക്കട്ടെയെന്ന് ഞാന്‍ പറയുകയും ചെയ്തു. അവളിപ്പോള്‍ എന്നെ കുറിച്ച് എന്തോ ഇട്ടിരിക്കുകയാണ്. ജീവിച്ച് പൊക്കോട്ടെയെന്ന്… ഓക്കെ ജീവിച്ച് പോക്കോട്ടെ… ഞാനും ജീവിച്ച് പോട്ടെ. നിയമം പാലിച്ചാല്‍ രണ്ട് കൂട്ടര്‍ക്കും സന്തോഷമായി ജീവിക്കാമല്ലോ’, എന്നാണ് ബാല പറഞ്ഞത്.

More in Malayalam

Trending

Recent

To Top