Connect with us

പുലർച്ചെ രണ്ടുമണിക്കാണ് ഈ സംഭവം നടന്നതെങ്കിലും ഞങ്ങൾ അറിയുന്നത് 3 മണിയ്ക്കാണ് രാവിലെ അവിടെ ചെന്നപ്പോൾ അവരാണ് രാത്രി ഓട്ടോ വിളിക്കാൻ പോയതെന്നാണ് ഇളയ മകൻ പറഞ്ഞത്, അവൻ പറയുന്നത് കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല; അയൽവാസി പറയുന്നു

News

പുലർച്ചെ രണ്ടുമണിക്കാണ് ഈ സംഭവം നടന്നതെങ്കിലും ഞങ്ങൾ അറിയുന്നത് 3 മണിയ്ക്കാണ് രാവിലെ അവിടെ ചെന്നപ്പോൾ അവരാണ് രാത്രി ഓട്ടോ വിളിക്കാൻ പോയതെന്നാണ് ഇളയ മകൻ പറഞ്ഞത്, അവൻ പറയുന്നത് കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല; അയൽവാസി പറയുന്നു

പുലർച്ചെ രണ്ടുമണിക്കാണ് ഈ സംഭവം നടന്നതെങ്കിലും ഞങ്ങൾ അറിയുന്നത് 3 മണിയ്ക്കാണ് രാവിലെ അവിടെ ചെന്നപ്പോൾ അവരാണ് രാത്രി ഓട്ടോ വിളിക്കാൻ പോയതെന്നാണ് ഇളയ മകൻ പറഞ്ഞത്, അവൻ പറയുന്നത് കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല; അയൽവാസി പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഉല്ലാസ് പന്തളം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും ദുഖമുണ്ടാക്കുന്ന ഒരു സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ ആശ ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ഉല്ലാസിനെതിരെ വ്യാജ വാര്‍ത്ത ആരോപണങ്ങളും പുറത്തുവന്നിരുന്നു. ഭാര്യ ആശയുടെ മരണത്തിന് കാരണം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാൽ അതിൽ ഒന്നും ഒരു സത്യവും ഇല്ലെന്നു പറയുകയാണ് ഉല്ലാസിന്റെ അയൽവാസികൾ. വളരെ സന്തോഷത്തോടെ കഴിഞ്ഞ കുടുംബം ആണ് അവരുടേതെന്നും, മരണദിവസം വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ഉല്ലാസിന്റെ അയൽവാസികളായ ഉഷയും മകൾ ആർദ്രയും ഇപ്പോഴിതാ മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ്

ഉല്ലാസിനെതിരെ വരുന്ന വാർത്തകൾ സത്യമല്ല.. ഞങ്ങൾക്ക് ഈ വാർത്ത കണ്ടത് മുതൽ വിഷമവും സങ്കടവുമാണ് ഇങ്ങനെ ഒരു സംഭവം ഇവിടെ നടക്കുന്നതല്ല. വീട് ആയാൽ ചെറിയ വഴക്ക് കാണും അതില്ലെന്ന് ഞാനും പറയുന്നില്ലെന്നാണ് ഉഷ പറയുന്നത്

ആശുപത്രിയിൽ കൊണ്ടു പോയതിനുശേഷം ആണ് ഞങ്ങൾ കണ്ടത് പുലർച്ചെ രണ്ടുമണിക്കാണ് ഈ സംഭവം നടന്നതെങ്കിലും ഞങ്ങൾ അറിയുന്നത് രാവിലെ 3:00 മണിക്കാണ്. മൂന്നു മണിയായപ്പോൾ വീട്ടിൽ ചേട്ടൻ വന്നു. 1:30ന് ചേട്ടൻ ഉല്ലാസമായി സംസാരിച്ചു. വണ്ടി സർവീസിന് കൊടുത്തതുകൊണ്ട് പുള്ളിക്കാരൻ ഞങ്ങളുടെ വീടിന്റെ മുന്നിൽ കൂടി നടന്നു പോവുകയായിരുന്നു. അച്ഛൻ വെളിയിൽ ഇറങ്ങിയപ്പോൾ എന്താ ഉറങ്ങുന്നില്ലേ എന്ന് അച്ഛനോട് ഉല്ലാസേട്ടൻ ചോദിച്ചെന്ന് മകളും പറയുന്നു. അച്ഛൻ തിരിച്ചു മറുപടി പറഞ്ഞതോടെ ഉല്ലാസേട്ടൻ പതുക്കെ നടന്നു പോയി

ഉല്ലാസ് പന്തളം അയൽവാസി എന്ന നിലയ്ക്ക് നിങ്ങളോടുള്ള അയാളുടെ സഹകരണം എങ്ങനെയായിരുന്നു എന്നുള്ള ചോദ്യത്തിന് ഞങ്ങളോട് നല്ല സഹകരണം ആയിരുന്നുവെന്നാണ് ഇവർ പറയുന്നത്

മീഡിയയിൽ പല വാർത്തകളും വരുന്നു എന്തൊക്കെയാണ് പറഞ്ഞത് എന്ന് ആർക്കും അറിയാൻ പറ്റുന്നില്ല.
രാവിലെ ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ കൊച്ചു ചെറുക്കൻ പറഞ്ഞത് അവരാണ് ഓട്ടോ വിളിക്കാൻ രാത്രി പോയത് എന്നാണ്. അവൻ പറയുന്നത് കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ലെന്നാണ് മകൾ പറഞ്ഞത്. ആശുപത്രിയിൽ ചെന്നപ്പോഴാണ് പോലീസ് വന്നതെന്ന് അയൽവാസി ഉഷ പറയുന്നു

സോഷ്യൽ മീഡിയ വഴി ഉല്ലാസ് ഒരു മദ്യപാനി ആണെന്നുള്ള വാർത്ത വരുന്നു ഇത് കാണുമ്പോൾ എന്താണ് തോന്നുന്നത് എന്നുള്ള ചോദ്യത്തിന് അവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു… വിഷമം തോന്നുന്നു അതിൽ സത്യമില്ല. ഇടയ്ക്ക് പരിപാടി ഉള്ള സമയത്ത് പാർട്ടി കാണും. അത് എല്ലാ വീട് വീടുകളിലും ഉള്ളതല്ലേ എന്നാണ് ഉഷ ചോദിക്കുന്നത്.

അകത്ത് എന്താണ് നടക്കുന്നതെന്ന് അവർക്കേ അറിയത്തുള്ളൂ.. ഉല്ലാസിന്റെ ഭാര്യ നല്ല സഹകരണമാണ് ഇതുപോലെ ഒരു പാവം പിടിച്ച കൊച്ച് ഇല്ല. ഉല്ലാസും ഭാര്യയും തമ്മിൽ പ്രശ്നം ഉണ്ടായതായി തോന്നിയിട്ടില്ല. ആ വീട് തകർന്നു എന്നുള്ള സങ്കടം മാത്രമാണ്ഇപ്പോൾ ഉള്ളത്. എന്തുകൊണ്ട് ആശ ആത്മഹത്യ ചെയ്തു എന്നാണ് ഞങ്ങൾക്ക് ഇപ്പോൾ അറിയേണ്ടത്. അങ്ങനെയൊന്നും സംഭവിക്കേണ്ട വീടല്ല അത്. ഉല്ലസിന് ഇതിൽ യാതൊരു പങ്കുമില്ല വാർത്തകൾ വ്യാജമാണ് ഞങ്ങൾക്ക് ഈ വാർത്ത തെറ്റായി ഇടുന്നത് മാത്രം ശരിയല്ലെന്ന് പറയാനുണ്ട്. . ഇവിടെ ഒരാൾ പോലും വരാതെയാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. ഞങ്ങൾക്ക് ഒരു ദുരൂഹതയും തോന്നുന്നില്ല. എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് പുറത്തുവരണം. അത് അത്യാവശ്യമാണ്. ഉല്ലാസിന് ഒപ്പമാണ് ഞങ്ങൾ അയാളെ പിന്തുണയ്ക്കുന്നുവെന്ന് അയൽവാസി പറയുന്നു

ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് തന്നെയായിരുന്നു പോലീസിനെ വിളിച്ച് അറിയിച്ചത്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നാണ് ആശയുടെ അച്ഛൻ ശിവാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത് . കൊച്ചുമക്കളുമായി താൻ സംസാരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രി ആശ മക്കൾക്കൊപ്പം മുകളിലെ നിലയിലേക്ക് പോയിരുന്നു. മുറിയിൽ കിടക്കാൻ പോയെന്നാണ് ഉല്ലാസ് കരുതിയത്. എന്നാൽ പിന്നീട് ഉല്ലാസ് മുകളിലെത്തി നോക്കിയപ്പോൾ ആശയെ മക്കൾക്കൊപ്പം കണ്ടില്ല. തുടർന്ന് മറ്റു റൂമുകളും പരിസരവും പരിശോധിച്ചശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. സ്റ്റേഷനിലേക്ക് ഉല്ലാസ് തന്നെയാണ് വിളിച്ചതെന്ന് പന്തളം എസ്ഐയും പ്രതികരിച്ചിരുന്നു.

അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും ആശയും താമസം മാറിയത്. പന്തളത്താണ് താമസം. വീട്ടമ്മയായിരുന്നു ആശ. ഇരുവർക്കും രണ്ടു മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ഉല്ലാസ് തുറന്നു പറഞ്ഞിട്ടുള്ളത്. അൻപതോളം സിനിമകളിൽ അഭിനയിച്ച ഉല്ലാസ് രാഷ്ട്രീയ പാർട്ടിയിലും സജീവമായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top