TV Shows
വിമാനത്താവളത്തില്‍ വമ്പൻ സ്വീകരണവും ആർപ്പുവിളിയും; വിഷ്‌ണുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
വിമാനത്താവളത്തില്‍ വമ്പൻ സ്വീകരണവും ആർപ്പുവിളിയും; വിഷ്‌ണുവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
ബിഗ് ബോസ്സിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തായത് വിഷ്ണുവാണ്. പ്രേക്ഷക സപ്പോർട്ട് കുറവുള്ള നാദിറ, ഷിജു, സെറീന തുടങ്ങിയ മത്സരാർത്ഥികൾ നോമിനേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ വിഷ്ണു സേവാകുമെന്നാണ് പ്രേക്ഷകരും കരുതിയിരുന്നത്.
പക്ഷെ പ്രതീക്ഷക്ക് വിപരീതമായാണ് കാര്യങ്ങൾ നടന്നത്. വിഷ്ണുവിന്റെ പേരാണ് ബിഗ് ബോസ് കൊടുത്തയച്ച കാർഡിലുണ്ടായിരുന്നത്. സെറീന വിഷ്ണുവിന്റെ പേര് വായിച്ചതോടെ അഖിൽ മാരാർ അടക്കമുള്ള മത്സരാർത്ഥികൾ ഞെട്ടിത്തരിച്ചു.
ഇന്നലെയാണ് വിഷ്ണു കൊച്ചിയിൽ എത്തിയത്.മത്സരാര്‍ഥിയെ സ്വീകരിക്കാനും കാണാനും നിരവധി പേരാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. സീസൺ ഫൈവിൽ ഇതുവരെ പുറത്തായവരിൽ ആർക്കും ലഭിക്കാത്ത സ്വീകരണവും ആർപ്പുവിളിയുമായിരുന്നു വിഷ്ണു വന്നിറങ്ങിയപ്പോൾ.
വിമാനത്താവളത്തില്‍ ലഭിച്ച വമ്പൻ സ്വീകരണം താൻ പ്രതീക്ഷിച്ചതല്ലെന്നായിരുന്നു വിഷ്‍ണു പറഞ്ഞു അങ്ങനെ മാത്രമാണ് അവിടെ താൻ കണ്ടത് എന്ന് വിഷ്‍ണു വ്യക്തമാക്കി.
വിഷ്‍ണുവിന്റെ വാക്കുകള്‍
ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് സ്‍നേഹമുണ്ട്. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയുംപേര്‍ തന്നെ കാണാൻ എത്തുമെന്ന്. ഒരുപാട് നന്ദി. ഒരു സാധാരണക്കാരനില്‍ നിന്ന് ഇപ്പോള്‍ താരമായി എന്ന് നിങ്ങള്‍ അഭിപ്രായപ്പെടുന്നു, ഒരിക്കലും ഞാൻ ആയതല്ല നിങ്ങള്‍ ആക്കിയതാണ്. എനിക്ക് വോട്ട് ചെയ്‍ത് അവിടെ നിലനിര്‍ത്തിയവര്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു.
ബിഗ് ബോസ് പ്രവചനാതീതമാണല്ലോ. എനിക്ക് ഒരു സങ്കടമോ കുറ്റബോധമോ ഇല്ല. ഞാൻ സംസാരിക്കേണ്ടതും ചെയ്യേണ്ടതും അവിടെ തന്നെ ഞാൻ ചെയ്‍തിട്ടുണ്ട്. എനിക്കറിയില്ല നിങ്ങള്‍ക്ക് എന്റെ ഗെയിം ഇഷ്‍ടമായോ ഇല്ലയോ എന്ന്. പക്ഷേ 100 ശതമാനം സംതൃപ്‍തിയോടെയാണ് പുറത്തേക്കിറങ്ങുന്നത്. അതിനകത്തെ ഒമ്പത് പേരും പുറത്തുപോയവരും തന്റെ സുഹൃത്തുക്കളാണ്. സൗഹൃദമാണ് എല്ലാവരോടും.
ഗെയിമിനായി ഞാൻ അവിടെ സംസാരിച്ചതൊക്കെ താൻ ഏത് നിമിഷമാണോ പടിയിറങ്ങിയത് അപ്പോള്‍ തീര്‍ത്തിട്ടാണ് ഇറങ്ങിയത്. അതെന്റെ തോളത്തുവെച്ച് നടക്കേണ്ട കാര്യമില്ല. എനിക്ക് നെഞ്ചുവിരിച്ച് മുന്നോട്ടാണ് പോകാനുള്ളത്. ആ വീട്ടില്‍ പറഞ്ഞതും ചെയ്‍തതിലും തെറ്റുകളായിരിക്കും ഒരുപക്ഷേ ഉണ്ടായിരിക്കുക. അതില്‍ ശരികളുണ്ടായിരിക്കും. കുറവായിരിക്കും ശരികള്‍. പക്ഷേ എന്റെ തെറ്റുകള്‍ ഏറ്റെടുക്കരുത്. ഇപ്പോള്‍ മാതാപിതാക്കളായാലും അവരോട് കുട്ടികളോട് തെറ്റിനെ അങ്ങനെ കണ്ടിട്ട് തിരുത്തുകയെന്നാണ് നിര്‍ദ്ദേശിക്കേണ്ടത്. ശരിയുണ്ടെങ്കില്‍ മാത്രം ഏറ്റെടുത്താല്‍ മതി. അല്ലാത്തപക്ഷം ഞാൻ പറഞ്ഞില്‍ മാനസികവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താൻ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. പരാതികളില്ല, വിദ്വേഷമില്ല. എന്താണ് ആ ഷോ എന്ന് അറിയാവുന്ന വ്യക്തിയാണ് ഞാൻ. ഞാൻ ആ ഷോ ഇഷ്‍ടപ്പെട്ട് തന്നെയാണ് പോയത്. അവിടെ ഓരോ മത്സാര്‍ഥിയും ചെയ്‍തതും പറഞ്ഞതും വീട്ടില്‍ തീരുന്നു. എന്റെ ഉള്ളിലില്ല. മറ്റുള്ളവര്‍ക്കും അങ്ങനെ ആകട്ടെ. സ്‍നേഹം മാത്രം. ഞാൻ പുറത്തായത് ഇന്ന കാരണങ്ങളാലാണെന്ന് താൻ വിശ്വസിക്കുന്നില്ല. അത് ആരുടെയും തലയില്‍വയ്‍ക്കാൻ ഇഷ്‍ടമല്ല. ഒരുപക്ഷേ ഞാൻ പുറത്തായത് ഞാൻ അവിടെ ബോറടിച്ചുതുടങ്ങിയതുകൊണ്ടാകും. അതിനാലാകും എനിക്ക് വോട്ടിംഗ് കുറവായതും. ഞാൻ പുറത്തായപ്പോള്‍ അതില്‍ എന്റെ തെറ്റുകള്‍ ആരുടെയും തലയില്‍വയ്‍ക്കാൻ ഞാൻ ഒരിക്കലും ഇഷ്‍ടപ്പെടുന്നില്ല. ഞാൻ ഇറങ്ങി വന്നത് എന്റെ മാത്രം തെറ്റുകള്‍ കൊണ്ടാണ്