serial
പ്രണയം പറഞ്ഞപ്പോൾ പൊട്ടിത്തെറി, വീട്ടില്‍ നിന്നും ഇറങ്ങാനുള്ള പ്ലാനിട്ടു; 20 മിനിറ്റിനുള്ളില്‍ അമ്പലത്തിൽ എത്തി വിവാഹം; ഭ്രമണം നായികയുടെ തുറന്നുപറച്ചില്‍!
പ്രണയം പറഞ്ഞപ്പോൾ പൊട്ടിത്തെറി, വീട്ടില്‍ നിന്നും ഇറങ്ങാനുള്ള പ്ലാനിട്ടു; 20 മിനിറ്റിനുള്ളില്‍ അമ്പലത്തിൽ എത്തി വിവാഹം; ഭ്രമണം നായികയുടെ തുറന്നുപറച്ചില്‍!
ഭ്രമണം സീരിയലിലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമാറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷാണ് വരൻ. സൗഹൃദമാണ് ഒടുവിൽ പ്രണയത്തിലേക്ക് എത്തിയത്.
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ ഇതാ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെയായി തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി. വണ്‍മിനുട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘മൂന്നര വര്‍ഷം മുന്‍പ് ഒരു സീരിയലിന്‍രെ പൈലറ്റ് ഷൂട്ടിനായി പോയപ്പോളായിരുന്നു പ്രതീഷിനെ ആദ്യമായി കണ്ടത്. ഒരു ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും കണ്ടത്. കണ്ടപ്പോള്‍ സംസാരിച്ചു. ഇത് കഴിഞ്ഞ് രണ്ടുമാസമായപ്പോള്‍ എങ്ങനെയോ എന്റടുത്ത് നിന്ന് ഒരു കോള്‍ അങ്ങോട്ടേക്ക് പോയി. ഒരു ഉപദേശത്തിലാണ് തുടങ്ങുന്നത്. എന്നെ ഇങ്ങോട്ട് ഉപദേശിക്കുകയായിരുന്നു. പിന്നെ ആ വിളി തുടരുകയായിരുന്നു, എപ്പോഴാണ് അത് പ്രണയമായി മാറിയതെന്ന് ഞങ്ങള്‍ക്കറിയില്ല.
ഞാന്‍ കുറച്ച് റിയാക്ട് ചെയ്യുന്ന ടൈപ്പാണ്. സങ്കടമായാലും സന്തോഷമായാലും ഞാന്‍ റിയാക്റ്റ് ചെയ്യും. പുള്ളി ലൊക്കേഷനില്‍ വന്നാല്‍ സയലന്റാണ്. എന്താണ് ഷൂട്ട് എന്ന് മാത്രമേ സംസാരിക്കുകയുള്ളൂ. പുള്ളിക്ക് ആരുമായും അറ്റാച്ച്‌മെന്റൊന്നുമില്ല. അതായിരിക്കണം ഞാന്‍ കൂട്ടായത്. ഭ്രമണത്തിന്‍രെ സെറ്റില്‍ വെച്ചാണ് പ്രണയം തുടങ്ങിയത്. ആള്‍ സീരിയസാണ്, സൈലന്റുമാണ്. സീരിയല്‍ ലൊക്കേഷനില്‍ വെച്ചാണ് കണ്ടുമുട്ടലുകളെല്ലാം.
പ്രണയം തുടങ്ങി 6 മാസമായപ്പോള്‍ത്തന്നെ അതേക്കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. സാധാരണ പ്രണയമാണെന്നായിരുന്നു അവര്‍ ആദ്യം കരുതിയത്. സീരിയസാണെന്നറിഞ്ഞതില്‍പ്പിന്നെ കുറച്ച് ഇഷ്യൂസൊക്കെയായിരുന്നു. അതിന് ശേഷമായാണ് ഞങ്ങള്‍ ഇത്രയും സ്‌ട്രോംഗായത്. ആ ഇഷ്യൂ വന്നപ്പോഴാണ് ഞങ്ങള്‍ ഉറച്ചുനിന്നത്. അതിന് മുന്‍പ് വരെ ഇതെന്താവുമെന്ന് അറിയില്ലായിരുന്നു. അന്ന് മുതല്‍ ഇന്നുവരെ ഞങ്ങള്‍ ശക്തരായിത്തന്നെ നില്‍ക്കുകയാണ്.
ഒരു ബ്രേക്കും വന്നിട്ടില്ല. ഇടയ്ക്ക് പുറത്തു പോവുമ്പോഴൊക്കെ കണ്ടിരുന്നു. വഴക്കും ബഹളവും രണ്ടാളും ഈ ഫീല്‍ഡിലായത് കൊണ്ട് അധികം കാണാനൊന്നും കഴിഞ്ഞിരുന്നില്ല. ഞാന്‍ പുറത്ത് പോവുമ്പോള്‍ കൂടെ ആള്‍ വന്നാല്‍ അത് പ്രശ്‌നമാവുന്ന സന്ദര്‍ഭമായിരുന്നു. പുറത്തുനിന്ന് അധികം കാണാറോ സംസാരിക്കാറോ ഒന്നുമില്ലായിരുന്നു. പിന്നെ രണ്ടുദിവസം കൂടുമ്പോ വഴക്കും ബഹളവുമാണ്. പ്രണയമെന്ന് പറഞ്ഞ് പഴയ സ്റ്റൈലില്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല.
വിവാഹത്തെക്കുറിച്ച് 3 മാസം മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്നു. അതിനിടയിലാണ് കൊറോണ പ്രശ്‌നം വന്നത്. ഞങ്ങളുടെ ലൈഫിലും കൊറോണ വില്ലനായി വന്നു, പ്രണയം തുടങ്ങി രണ്ടുവര്‍ഷവും 4 മാസവുമായിരുന്നു. വിവാഹം പിന്നേയും രണ്ടുമാസം നീളുകളയായിരുന്നു. പിന്നീട് മെയ് 29ലേക്ക് നിശ്ചയിക്കുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങാനുള്ള പ്ലാനൊക്കെയിട്ടു. വേറൊരു വീട്ടില്‍ പോവുകയാണെന്നായിരുന്നു പറഞ്ഞത്. പേരന്‍സ് തന്നെയായിരുന്നു കൊണ്ടുവിട്ടത്. 20 മിനിറ്റിനുള്ളില്‍ അമ്പലത്തിലേക്ക് പോയി 10 മിനിറ്റ് കൊണ്ട് അവിടത്തെ കാര്യങ്ങളും കഴിഞ്ഞു.
ആദ്യത്തെ പൊട്ടിത്തെറി വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. അത് ഒളിച്ചോട്ടമായിരുന്നില്ല. വീട്ടുകാര്‍ക്ക് ഞാന്‍ ഇറങ്ങിയപ്പോള്‍ത്തന്നെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത്രയും സ്‌ട്രോംഗാണ് ബന്ധമെന്നോ ഇങ്ങനെ ചെയ്യുമെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ച് പൊട്ടിത്തെറിയുണ്ടായിരുന്നു. ഇപ്പോ എല്ലാം ഓക്കെയായി. വീട്ടുകാരെല്ലാം ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നും സ്വാതി പറയുന്നു.
ജീവിതത്തില്‍ ഇന്നുവരെ പോലീസ് സ്‌റ്റേഷന്‍ കയറിയിട്ടില്ല. ഇപ്പോഴും കയറിയിട്ടില്ല. ഈ ഇഷ്യൂ വന്ന സമയത്ത് രക്ഷിതാക്കളും കുടുംബക്കാരും ചേര്‍ന്ന് എന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. അതൊരു ഫോര്‍മാലിറ്റിയാണല്ലോ, അതിനായി പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. പേടിയൊന്നും തോന്നയിരുന്നില്ല എന്ത് വന്നാലും നേരിടുമെന്ന ധൈര്യമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊപ്പം ഒരു ഗ്യാങ്ങുമുണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ അടുത്തുള്ള സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്ഞ്ഞു. ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച് എല്ലാം കോംപ്രമൈസ് ചെയ്തിരുന്നു. ഇപ്പോ പ്രശ്‌നങ്ങളൊന്നുമില്ല. ഹാപ്പിയായി പോവുന്നുവെന്ന് സ്വാതി പറയുന്നു
ഹരിതയെന്ന കഥാപാത്രത്തെ യായിരുന്നു സ്വാതി സീരിയലിയിൽ ആവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതി അഭിനയിച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് പ്രേക്ഷകരിലേക്ക് എത്തിയത് .ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.നൃത്തത്തെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.