Connect with us

മരിക്കുന്നതിന് തൊട്ടു മുന്നേ അഭിനയിച്ച ആ രംഗം! കണ്ണീരോടെയല്ലാതെ കാണാനാകില്ല… ചങ്കു തകർന്ന് ആരാധകർ

Malayalam

മരിക്കുന്നതിന് തൊട്ടു മുന്നേ അഭിനയിച്ച ആ രംഗം! കണ്ണീരോടെയല്ലാതെ കാണാനാകില്ല… ചങ്കു തകർന്ന് ആരാധകർ

മരിക്കുന്നതിന് തൊട്ടു മുന്നേ അഭിനയിച്ച ആ രംഗം! കണ്ണീരോടെയല്ലാതെ കാണാനാകില്ല… ചങ്കു തകർന്ന് ആരാധകർ

മലയാള സിനിമ ലോകവും ആരാധകരും ഏറെ ഞെട്ടലോടെ ശ്രവിച്ച വിയോഗമാണ് നടൻ നെടുമുടി വേണുവിന്റേത്. ഒക്ടോബർ 13 ന് ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. മലയാള സിനിമയില്‍ കാമ്പും കാതലുമുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കിയ സകലകലാവല്ലഭന്‍ നെടുമുടി വേണുവിന്റെ വിയോഗം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി കാണാൻ മലയാള സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു. ഒരു കാര്യം നമുക്ക് ഉറപ്പിച്ച പറയാം നടൻ അവിസ്‍മരണീയമാക്കിയ ചിത്രങ്ങളിലുടെ അദ്ദേഹം ജീവിക്കും.

വളരെ ചെറിയ പ്രായത്തിൽ തന്നെ കലയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച നെടുമുടി അവസാനം വരെ സിനിമയുടെ ഭാഗമായിരുന്നു. തമ്പ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. സ്വഭാവ നടൻ, വില്ലൻ, കോമഡി എന്നിങ്ങനെ എങ്ങനെ എല്ലാ കഥാപാത്രങ്ങളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. പഴയ തലമുറയ്ക്കൊപ്പം തന്നെ ഇപ്പോഴത്തെ പ്രേക്ഷകരും നെടുമുടിയെ നെഞ്ചിലേറ്റുന്നണ്ട്. അദ്ദേഹത്തിന്റെ പഴയ സിനിമകളായ തമ്പ്, ആരവം, തകര,അപ്പുണ്ണി, വേനൽ, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെയുള്ള എല്ലാ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചായാണ്.

ഇപ്പോൾ നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കോപം എന്ന ഒരു ചിത്രത്തിലാണ് നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മുത്തച്ഛൻ കഥാപാത്രമായി കോപമെന്ന ചിത്രത്തില്‍ അഭിനയിച്ചുതീര്‍ത്ത ശേഷമാണ് നെടുമുടി വേണു ആശുപത്രിയില്‍ പ്രവേശിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് അദ്ദേഹം ആശംസകള്‍ നേരുന്ന ഭാഗമായിരുന്നു ഏറ്റവും ഒടുവില്‍ ചിത്രീകരിച്ചത്. ആരോഗ്യപരമായി അവശതയിലാണെങ്കിലും അഭിനയത്തില്‍ ഒട്ടും വിട്ടുവീഴ്‍ച കാണിക്കാത്ത നെടുമുടി വേണുവിനെയാണ് കെ മഹേന്ദ്രന്റെ സംവിധാനത്തിലുള്ള ദൃശ്യങ്ങളില്‍ കാണാനാകുന്നത്.

ഇക്കഴിഞ്ഞ മൂന്നിന് ആയിരുന്നു ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ നെടുമുടി വേണു പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് ചിത്രീകരിച്ച കോപമെന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികളാണ് ഇനി ബാക്കിയുള്ളത്.

അതേസമയം കുട്ടനാട് പശ്ചാത്തലമാക്കി കഥയും തിരക്കഥയും എഴുതി സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് നെടുമുടി വേണു വിടവാങ്ങിയതെന്ന് ഹരിപ്പാട് ശ്രീകുമാർ പറഞ്ഞു. 2019ൽ സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയുടെ ഷൂട്ടിങ്ങിനോടനുബന്ധിച്ച് രണ്ട് മാസത്തോളം നെടുമുടി ഹരിപ്പാട്ട് ഉണ്ടായിരുന്നു. ഹരിപ്പാടും പരിസര പ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്. ഹരിപ്പാട്ട് സിനിമയുടെ ഷൂട്ടിങ്ങിനു വന്നപ്പോഴാണ് നെടുമുടി ആ ആഗ്രഹം ശ്രീകുമാറുമായി പങ്കു വച്ചത്.

നെടുമുടി വേണുവിന്റേതായി റിലീസിനുള്ള ചിത്രങ്ങള്‍ അഞ്ചിലധികം ഉണ്ട്. മോഹൻലാലിനൊപ്പം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മമ്മൂട്ടിക്കൊപ്പം പുഴു, ഭീഷ്‍മപര്‍വം, മഞ്‍ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജില്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ.

More in Malayalam

Trending

Recent

To Top