Connect with us

കരിയറില്‍ ഇത് ആദ്യത്തെ സംഭവം; പ്രിന്‍സിപ്പല്‍ സ്‌റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ച് വാങ്ങി പാടാന്‍ പറ്റില്ലെന്ന് പറഞ്ഞു, ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തെ കുറിച്ച് ഗായകന്‍ സജിന്‍

News

കരിയറില്‍ ഇത് ആദ്യത്തെ സംഭവം; പ്രിന്‍സിപ്പല്‍ സ്‌റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ച് വാങ്ങി പാടാന്‍ പറ്റില്ലെന്ന് പറഞ്ഞു, ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തെ കുറിച്ച് ഗായകന്‍ സജിന്‍

കരിയറില്‍ ഇത് ആദ്യത്തെ സംഭവം; പ്രിന്‍സിപ്പല്‍ സ്‌റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ച് വാങ്ങി പാടാന്‍ പറ്റില്ലെന്ന് പറഞ്ഞു, ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തെ കുറിച്ച് ഗായകന്‍ സജിന്‍

കഴിഞ്ഞ ദിവസം കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പളിനെതിരെ വിമര്‍ശനവും പ്രതിഷേധങ്ങളും ശക്തമാകുന്നു. പ്രിന്‍സിപ്പള്‍ ബിനുജ ജോസഫ് ഒരു കലാകാരനെയാണ് അപമാനിച്ചതെന്നും മോശം പ്രവണതയാണ് ഇതെന്നുമാണ് ഏവരും പറയുന്നത്. ഈ അവസരത്തില്‍ തങ്ങളുടെ കരിയറില്‍ ഇതാദ്യത്തെ സംഭവമാണെന്ന് പറയുകയാണ് ഗായകന്‍ സജിന്‍ കോലഞ്ചേരി. ജാസി ഗിഫ്റ്റിനൊപ്പം കോളേജില്‍ പാടാന്‍ ഒപ്പമുണ്ടായിരുന്ന ആളാണ് സജിന്‍.

‘വളരെ മോശപ്പെട്ട അനുഭവം ആയിരുന്നു അത്. കോളേജ് ഡേ സെലിബ്രേഷന്റെ ഉദ്ഘാടനത്തിന് വേണ്ടി ഗസ്റ്റ് ആയിട്ടായിരുന്നു ജാസി ചേട്ടനെ വിളിച്ചത്. അടുത്തകാലത്തായി ഒത്തിരി കോളേജുകളില്‍ പ്രോഗ്രാമിനായി ഞങ്ങള്‍ പോകുന്നുണ്ട്. ഉദ്ഘാടനം നടത്തുന്നു, അതിനോട് അനുബന്ധിച്ച് നാല് പാട്ട് പാടുന്നു അതാണ് ഞങ്ങളുടെ ഒരു ഫോര്‍മാറ്റ്. ഒരിക്കലും അതൊരു പ്രോ ഷോ അല്ല. ജസ്റ്റ് നാല് പാട്ട് വിദ്യാര്‍ത്ഥികള്‍ക്കായി പാടുന്നു വരുന്നു എന്നതാണ്. വിത്തൗട്ട് ഓര്‍ഗസ്ട്ര ആണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പ്രോഗ്രാം സംഘടിപ്പിച്ച്. പാര്‍ട്ടി ഇല്ലാത്ത കോളേജാണ് അത്. അതുകൊണ്ട് കോളേജ് യൂണിയന്‍കാരുമില്ല. പ്രിന്‍സിപ്പളിന്റെയോ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നോ ഒരു സഹായവും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എല്ലാം കോഡിനേറ്റ് ചെയതത്. ഇതിലെ ഒറ്റയൊരു വിഷമം എന്നത് ജാസി ചേട്ടനെ പോലൊരു സീനിയര്‍ മ്യുസിഷ്യനെയാണ് അവര്‍ അപമാനിച്ചത്.

ഇവര്‍ക്ക് എന്തുണ്ടെങ്കിലും പരിപാടി കഴിഞ്ഞോ അല്ലെങ്കില്‍ അതിന് മുന്‍പോ സംസാരിക്കാം. പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍, ജാസി ചേട്ടനോട് എന്നല്ല ആരോട് ആയാലും ഇങ്ങനെ ചെയ്യുന്നത് വളരെ മോശമായിട്ടുള്ള പ്രവണതയാണ്’, എന്ന് സജിന്‍ പറയുന്നു. പ്രിന്‍സിപ്പല്‍ സ്‌റ്റേജില്‍ കയറി വരുന്നു, മൈക്ക് പിടിച്ച് വാങ്ങുന്നു. കൂടെ ഉള്ള ഞാന്‍ പാടാന്‍ പറ്റില്ലെന്ന് പറയുന്നു. ജാസി ഗിഫ്റ്റിന് വേണമെങ്കില്‍ പാടാം എന്നൊക്കെ പറയുന്നു.

ഇങ്ങനെയൊക്കെ പറയാന്‍ യഥാര്‍ത്ഥത്തില്‍ ഒരവകാശവും അവര്‍ക്കില്ല. അവര്‍ മനസിലാക്കേണ്ട ഒരു കാര്യം അവരുടെ ഗസ്റ്റ് ആയിട്ടാണ് ഞങ്ങള്‍ പോയത്. ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ ഹയര്‍ അതോററ്റിയായിട്ടുള്ള പ്രിന്‍സിപ്പള്‍ ഇങ്ങനെ പെരുമാറിയതില്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഞങ്ങള്‍ പിന്നെ പ്രശ്‌നമൊന്നും ഉണ്ടാക്കാന്‍ നിന്നല്ല. ഉടന്‍ അവിടെന്ന് ഇറങ്ങുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു’ എന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും സജിന്‍ കോലഞ്ചേരി പറഞ്ഞു. ‘ഈ നിമിഷം വരെ കോളേജിന്റെ ഭാഗത്ത് നിന്നും ഒരു ക്ഷമാപണം പോലും വന്നിട്ടില്ല. അവര്‍ ചെയ്തത് ശരിയാണ് എന്ന രീതിയില്‍ ആണ് ഇപ്പോഴും നില്‍ക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നൊരു ഗായകനാണ് ജാസി ചേട്ടന്‍. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ കരിയറില്‍ ഇങ്ങനെ ഒരു കാര്യം നടന്നു എന്നതില്‍ കോ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വളരെ അധികം വേദനയുണ്ട്. വേദനാജനകം ആണത്. വിഷമമുണ്ട്. ലൈവ് പരിപാടിക്കിടെ ഇങ്ങനെ തടസപ്പെടുത്തുന്നത് ഒട്ടും ശരിയായ കാര്യമല്ല’ എന്നും സജിന്‍ പറഞ്ഞു.

പ്രിസിപ്പളിനോട് ഞങ്ങള്‍ക്കിനി ഒന്നും പറയാനില്ല. അതവര്‍ അര്‍ഹിക്കുന്നില്ല. കരിയറിലെ തന്നെ ആദ്യ അനുഭവമാണിത്. നമ്മള്‍ ആര്‍ട്ടിസ്റ്റുകളല്ലേ. ബേസിക് റെസ്പക്ട് തരേണ്ടതല്ലേ. വളരെ മോശം അനുഭവം ആയിപ്പോയി ഇത്. വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് വലിയ സപ്പോര്‍ട്ട് ആയിരുന്നു. ഇക്കാര്യം നടന്നപ്പോള്‍ അവരും അങ്ങ് ഡൗണ്‍ ആയി പോയെന്നും എന്നും സജിന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ജാസി ഗിഫ്റ്റിനൊപ്പം പ്രവര്‍ത്തിക്കുന്ന ആളാണ് ഗായന്‍ സജിന്‍ കോലഞ്ചേരി. എനിക്ക് പ്ലേ ബാക് സിംഗര്‍ എന്ന ലേബല്‍ തന്നത് ജാസി ചേട്ടനാണ്. സിനിമയില്‍ പാടിപ്പിച്ചത് ഒക്കെ ചേട്ടനാണ്. ഫോര്‍ ദ പിപ്പിള്‍ മുതല്‍ അദ്ദേഹത്തോടൊപ്പം താന്‍ ഉണ്ടെന്നും സജിന്‍ പറഞ്ഞു.

More in News

Trending

Recent

To Top