Connect with us

മോഹന്‍ലാലിന്റെ സൂപ്പര്‍ നായിക, പ്രശസ്ത നര്‍ത്തകിയുടെ മകള്‍, ഇന്ന് അവര്‍ ജീവിക്കുന്നത് മാനം വിറ്റ്; ശാന്തിവിള ദിനേശ്

Malayalam

മോഹന്‍ലാലിന്റെ സൂപ്പര്‍ നായിക, പ്രശസ്ത നര്‍ത്തകിയുടെ മകള്‍, ഇന്ന് അവര്‍ ജീവിക്കുന്നത് മാനം വിറ്റ്; ശാന്തിവിള ദിനേശ്

മോഹന്‍ലാലിന്റെ സൂപ്പര്‍ നായിക, പ്രശസ്ത നര്‍ത്തകിയുടെ മകള്‍, ഇന്ന് അവര്‍ ജീവിക്കുന്നത് മാനം വിറ്റ്; ശാന്തിവിള ദിനേശ്

ഇടയ്ക്കിടെ തന്റെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ ആരോപണങ്ങളുന്നയിക്കുന്നത്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മുമ്പ് സിനിമയില്‍ സജീവമായിരുന്ന ശാന്തിവിള ദിനേശ് ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും സംവിധാനത്തില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണ്.

ശാന്തിവിള ദിനേശ് സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ചില വിഷയങ്ങളില്‍ ഇവര്‍ക്കനുകൂലമായ നിലപാടും ശാന്തിവിള ദിനേശ് സ്വീകരിച്ചു. പലപ്പോഴും വിവാദങ്ങളിലും ശാന്തവിള ദിനേശ് അകപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് അനുകൂലമായി സംസാരിച്ചതുമെല്ലാം വിമര്‍ശനങ്ങളിലേയ്ക്ക് എത്തിയിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുള്‍പ്പെടെ സംവിധായകനെതിരെ രംഗത്ത് വന്ന സാഹചര്യം ഉണ്ടായി.

എന്നാല്‍ തുടര്‍ന്നും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ നിന്നും ശാന്തിവിള ദിനേശ് പിന്നോട്ട് പോയില്ല. ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വിഷയങ്ങളില്‍ ശാന്തിവിള ദിനേശ് തന്റെ നിലപാട് വ്യക്തമാക്കി. ഇപ്പോഴിതാ നടിമാര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. നടി കുമ്പളങ്ങി ബീനയെ വീട്ടുകാര്‍ കൈവിട്ട സംഭവത്തെക്കുറിച്ച് സംസാരിക്കവെയാണ് ശാന്തിവിള ചില തുറന്ന് പറച്ചിലുകള്‍ നടത്തിയത്.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു നടിക്ക് ഇന്ന് ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്നെന്ന് ശാന്തിവിള പറയുന്നു. ‘മോഹന്‍ലാലിന്റെ സിനിമയില്‍ നായികയായ, പ്രശസ്തയായ നര്‍ത്തകിയുടെ മകളായ നല്ല സ്‌കിന്‍ ടോണുള്ള നടി ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു നേരം കിടക്ക പങ്കിടാന്‍ 35000 രൂപ വാങ്ങി ശരീരം വിറ്റ് ജീവിക്കുന്നു. അവര്‍ കല്യാണമൊന്നും കഴിച്ചിട്ടില്ല. ചെറുപ്പക്കാരിയാണ്’.

‘നടിയുടെ അവസ്ഥ അറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര കഷ്ടം തോന്നി. അവിടത്തെ ഏജന്റുമാര്‍ കാണിക്കുന്ന ഫോട്ടോ എന്റെ സുഹൃത്ത് അയച്ച് തന്നു. ആ കുട്ടിയുടെ ജീവിതം തീര്‍ന്നില്ലേ. മോഹന്‍ലാലിന്റെ നായികയായിട്ട് പോലും പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ശരീരം വിറ്റു,’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞതിങ്ങനെ.

കുടുംബത്തിന് വേണ്ടി ജീവിച്ച് അവസാനം രക്തസാക്ഷികളാകുന്നത് പലപ്പോഴും നടിമാരാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഓര്‍മ്മയില്ലാതെ കഴിയുന്ന നടി കനകലതയെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ചേച്ചിയോ മറ്റോ ആണ് അവരെ നോക്കുന്നത്. ഇടയ്ക്ക് നമ്പര്‍ മാറി കനകലതയുടെ ചേച്ചി വിളിച്ചു. ഞാന്‍ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നെന്നും ശാന്തിവിള ഓര്‍ത്തു.

നടി സുകുമാരിയുടെ അന്ത്യാഭിലാഷം കേരളത്തില്‍ അടക്കം ചെയ്യണമെന്നായിരുന്നു. എന്നാല്‍ മകന്‍ അതിന് തയ്യാറായില്ല. അവസാന കാലത്ത് സുകുമാരിക്ക് സൗജന്യ ചികിത്സ നല്‍കേണ്ടി വന്നു. ഓടി നടന്ന് അഭിനയിച്ച് സമ്പാദിച്ച നടിയായിരുന്നു സുകുമാരിയെന്നും അവര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ട സാഹചര്യം വന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കുടുംബം കൈവിട്ട ബീന കുമ്പളങ്ങിക്ക് എല്ലാ വിധ സഹായങ്ങളും ലഭിക്കേണ്ടതുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നടി കുമ്പളങ്ങി ബീനയ്ക്ക് അഗതി മന്ദിരത്തിലേക്ക് താമസം മാറേണ്ടി വന്നത്. അനിയത്തിയും കുടുംബവും ഉപദ്രവിക്കുന്നെന്നും അമ്മ സംഘടന തനിക്ക് നിര്‍മ്മിച്ച് തന്ന വീട് കൈക്കലാക്കാന്‍ ശ്രമിക്കുന്നെന്നുമാണ് ബീന ആരോപിച്ചത്. സീമ ജി നായരാണ് നടിയെ സഹായിക്കാന്‍ എത്തിയതും അഗതി മന്ദിരത്തിലേക്ക് മാറ്റിയതും. അറുപതിലധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് കുമ്പളങ്ങി ബീന. ഭര്‍ത്താവ് മരിച്ച നടി ഒറ്റയ്ക്കാണ്.

‘മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിരുന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരികയും ചെയ്തു. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു.’

‘പക്ഷെ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്‌നമായി. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അത്രത്തോളം സംഭവങ്ങളാണ് എന്റെ വീട്ടില്‍ നടന്നത്.’ ‘അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി വരികയും നടി സീമ ജി നായരെ വിളിക്കുകയുമായിരുന്നു.

എനിക്ക് വേറെ വീടോ മറ്റ് നിവൃത്തിയോ ഇല്ലാത്തതിനാല്‍ ഒരു അനാഥാലയത്തിലേക്ക് എന്നെ കൊണ്ട് പോവുകയാണ്. പതിനെട്ട് വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു.’ ‘അവസാനമായപ്പോഴും എനിക്ക് ഒന്നുമില്ല. ഞാനുടുത്ത വസ്ത്രം പോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഞാന്‍ ശരിക്കും രക്ഷപ്പെട്ട് പോന്നതാണ്. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ’ എന്ന് ബീന കുമ്പളങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.

More in Malayalam

Trending

Recent

To Top