Connect with us

ചാനലുകള്‍ക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാര്‍ എടുത്തില്ല; ടൊവിനോ ചിത്രത്തെ കുറിച്ച് നിര്‍മാതാവ്

Malayalam

ചാനലുകള്‍ക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാര്‍ എടുത്തില്ല; ടൊവിനോ ചിത്രത്തെ കുറിച്ച് നിര്‍മാതാവ്

ചാനലുകള്‍ക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാര്‍ എടുത്തില്ല; ടൊവിനോ ചിത്രത്തെ കുറിച്ച് നിര്‍മാതാവ്

മലയാളത്തില്‍ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ നിര്‍മ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താന്‍ കേസ് കൊട്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. ഇപ്പോഴിതാ സിനിമകളുടെ ഭാഗമായുണ്ടായ നഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് കുരുവിള. മോഹന്‍ലാല്‍ നായകനായ ‘നീരാളി’ എന്ന സിനിമ തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്നും നഷ്ടമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വരുന്നത് നിര്‍മ്മാതാവാണെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

‘ഒരു സിനിമയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്തതില്‍ നിന്നും ബഡ്ജറ്റ് എപ്പോഴും മാറികൊണ്ടിരിക്കാറുണ്ട്. ടാ തടിയാ എന്ന സിനിമ പ്ലാന്‍ ചെയ്ത ബഡ്ജറ്റില്‍ തന്ന എന്നിന്നും. എന്നാല്‍ മായാനദി 20 % ബഡ്ജറ്റ് കൂടുകയാണുണ്ടായത്. അത്രയും നമുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. മഹേഷിന്റെ പ്രതികാരത്തില്‍ 6% മാത്രമേ കൂടിയൊളളൂ.

പ്രിയദര്‍ശന്റെ നിമിര്‍ പ്ലാന്‍ ചെയ്ത ബഡ്ജറ്റിനെക്കാള്‍ 20 ലക്ഷം കുറഞ്ഞാണ് വന്നത്. വേറെ വരുമാനമില്ലാത്ത സാധാരണക്കാരനായ നിര്‍മ്മാതാവിന് ബഡ്ജറ്റ് ഇരട്ടിയാവുന്നത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നീരാളി വലിയ നഷ്ടമുണ്ടാക്കിയ സിനിമയാണ്. അതിന്റെ റൈറ്റ് ഒരു തമിഴനാണ് വിറ്റത്. ഒന്നരകോടി രൂപയാണ് പറഞ്ഞുറപ്പിച്ചത്.

50 ലക്ഷം രൂപ അഡ്വാന്‍സ് കൂടി തന്നു. എന്നാല്‍ സിനിമ ഇറങ്ങി വലിയ ചലനം ഉണ്ടാക്കാതെയിരുന്നപ്പോള്‍ ബാക്കി പൈസ തരാന്‍ പുള്ളിക്ക് കഴിഞ്ഞില്ല. പിന്നെയാണ് ബാക്കി പൈസ തരാന്‍ നിവൃത്തിയില്ല, താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് അയാള്‍ എന്നെ വിളിക്കുന്നത്. അവസാനം ബാക്കി തുക വാങ്ങാതെ അയാള്‍ക്ക് ഞാനത് കൊടുത്തു.

ഒരു ഗതിയുമില്ലാത്ത നിര്‍മാതാക്കളുണ്ട്, സ്വന്തം വീട് നടന്മാര്‍ക്ക് കൊടുക്കേണ്ടി വന്നവരുണ്ട്, ആ ഗതി സംവിധായകര്‍ക്കില്ല, നിര്‍മാതാക്കള്‍ക്ക് മാത്രമേയുള്ളൂ, നിര്‍മാതാക്കളുടെ സംഘടന നഷ്ടത്തെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്, പക്ഷേ പുതിയ ആളുകള്‍ അതൊന്നും മനസിലാക്കുന്നില്ല.

നാരദന്‍ എന്ന സിനിമയില്‍ എനിക്ക് 5 കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്. ചാനലുകള്‍ക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാര്‍ എടുത്തില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ഈ നഷ്ടത്തെ വലിയ രീതിയില്‍ കാണുന്നില്ല.

എന്റെ കയ്യില്‍ ഒരുപാട് പൈസ ഉണ്ടായിട്ടല്ല. ഇന്‍ഡസ്ട്രിയില്‍ എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കണം എന്ന തോന്നലുകൊണ്ടാണ് വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും ഇതല്ല അവസ്ഥ. 90% സിനിമ പൂര്‍ത്തിയാക്കി ബാക്കി ചെയ്യാന്‍ പണം കടം ചോദിച്ച് വരുന്നവരുണ്ട്. എന്നാല്‍ ആ പത്ത് ശതമാനം മുടക്കുമുതല്‍ പോലും ഇത്തരം സിനിമകള്‍ക്ക് തിരിച്ചുകിട്ടാറില്ല.’ ദി ക്യൂ സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള നഷ്ടങ്ങളെ കുറിച്ച് പറഞ്ഞത്.

More in Malayalam

Trending

Recent

To Top