Connect with us

രണ്ട് പേരും തലകുനിച്ച് സമ്മതിച്ച കാര്യങ്ങളാണ് എഴുതിയത്; എന്നാൽ ഇപ്പോൾ നടക്കുന്നത്! റോഷനെ പൂട്ടാനൊരുങ്ങി മാധ്യമ പ്രവർത്തക

Malayalam

രണ്ട് പേരും തലകുനിച്ച് സമ്മതിച്ച കാര്യങ്ങളാണ് എഴുതിയത്; എന്നാൽ ഇപ്പോൾ നടക്കുന്നത്! റോഷനെ പൂട്ടാനൊരുങ്ങി മാധ്യമ പ്രവർത്തക

രണ്ട് പേരും തലകുനിച്ച് സമ്മതിച്ച കാര്യങ്ങളാണ് എഴുതിയത്; എന്നാൽ ഇപ്പോൾ നടക്കുന്നത്! റോഷനെ പൂട്ടാനൊരുങ്ങി മാധ്യമ പ്രവർത്തക

ഒരു പ്രമുഖ ചാനലിന്റെ പ്രസിദ്ധീകരണമായ ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും കഴിഞ്ഞ ദിവസം നിഷേധിച്ചുകൊണ്ട് രംഗത്ത്എത്തിയിരുന്നു . അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങളാണ് വനിതയില്‍ അച്ചടിച്ച്‌ വന്നതെന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്

ഇപ്പോൾ ഇതാ അഭിമുഖ വിവാദത്തില്‍ പ്രതികരണവുമായി വനിതാ വാരിക ലേഖിക. റോഷന്‍ മാത്യുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പ്രേംകുമാര്‍ അഭിനേതാക്കളായ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും തലകുലുക്കി സമ്മതിച്ച കാര്യങ്ങളാണ് താന്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലക്ഷ്മി പ്രേം കുമാര്‍ പറഞ്ഞു.

ഇത്രയും വലിയ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയ വ്യക്തിക്കും, അതില്‍ വ്യക്തിപരമായി ഏറ്റവും അധികം വേദനിപ്പിച്ച ചില പ്രൊഫൈലുകള്‍ക്കും എതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നതെന്നും ലക്ഷ്മി പറയുന്നു

ലക്ഷ്മി പ്രേംകുമാര്‍ ഇതേക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്:

സുഹൃത്തുക്കളെ. 24 മണിക്കൂർ ആകുന്നു എന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗിച്ച ഒരു സിനിമയിലെ നായകനെയും നായികയെയും അവതരിപ്പിക്കുമ്പോൾ അഭിമുഖം വാട്‌സ് ആപ്പ് ചാറ്റിന്റെ മാതൃകയിൽ കൊടുക്കുന്നതും ഫഹദിന് നന്ദി പറയുന്നതും ‘മോഹൻലാൽ സാറും തുടക്കം വില്ലനായിട്ടായിരുന്നു” എന്ന നിർദോഷമായ വാചകം ഉൾപ്പെടുത്തുന്നതും ഒക്കെ (ഇവയെല്ലാം, യെസ്, അതേ എന്നൊക്കെ അഭിമുഖത്തിന്റെയും ഫോട്ടോ ഷൂട്ടിന്റെയും ഇടയിൽ നിങ്ങൾ തന്നെ സമ്മതിച്ചതാണ്) അത്ര വലിയ ‘തെറ്റുകൾ’ ആണെന്ന് ഇപ്പോഴാണ് മനസിലായത്.

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇന്റർവ്യൂവിൽ സംസാരിക്കുന്ന അതേ ഓർഡറിൽ അല്ല ഇന്നേ വരെ ഒരു അഭിമുഖവും അച്ചടിച്ചു വന്നിട്ടുള്ളത്. ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു. അതാണല്ലോ തയാറാക്കിയത് എന്ന് പറഞ്ഞ് എഴുതിയ ആളിന്റെ ബൈലൈൻ കൊടുക്കുന്നത്. ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല. ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക്‌ അല്ല, ജേർണലിസം ആണെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു.

നിങ്ങൾ പരിചയപെട്ടത് 8 വർഷം മുന്നേ ആണെന്ന് ഇപ്പോൾ പറയുന്നു. എന്നോട് പറഞ്ഞത് 9 വർഷം മുന്നേ ആണെന്ന്. മറ്റൊരു മീഡിയയിൽ പറഞ്ഞത് 10 വർഷം മുന്നേ എന്ന്. (ആ അഭിമുഖം neat intention എന്ന് പറഞ്ഞ് നിങ്ങൾ തന്നെ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്ക്രീൻ ഷോട്ട് ഇതോടൊപ്പം.) ഏതാണാവോ ശരി? മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം അറിയുന്നത് കൊണ്ട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷേ ഇത്ര ബാലിശമായ കാര്യങ്ങൾക്ക് കഥയറിയാതെ കുറ്റപ്പെടുത്തിയവരോട് ചിലത് പറയണം എന്നു തോന്നി. അത്ര മാത്രം. അഭിമുഖം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിൽ തിരുത്ത് വനിത മാസികയിലും ഫേസ് ബുക്കിലും വനിത ഓൺലൈനിലും കൊടുക്കാം എന്നു ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതാണ്.

എന്നാൽ എന്റെ ഫേസ് ബുക്കിൽ നിന്ന് അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു ചേർത്ത്, അവർ തന്നെ എഴുതി തയാറാക്കിയ കുറിപ്പ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർബന്ധം പിടിച്ചത്. സൈബർ ആക്രമണം നടത്താൻ സാഹചര്യം ഉണ്ടാക്കിയ, ‘സാമൂഹിക പ്രതിബദ്ധത’യുള്ള നടൻ വനിത പ്രതിനിധിയോട് സംസാരിച്ച ഓഡിയോയിലെ ഭീഷണി ഇങ്ങനെ ആണ് , “പരിചയം ഉള്ള ചില ആൾക്കാരോടും പേജസിനോടും അങ്ങനെ സോഷ്യൽ മീഡിയയിൽ റീച് ചെയ്യാവുന്ന ചിലരോടും കയ്യിൽ നിന്ന് കുറച്ചു പൈസ മുടക്കിയും അല്ലാതെയും ഞാൻ അത്‍ അപ്‌ലോഡ് ചെയ്യും. ഇതൊക്കെ കഴിഞ്ഞിട്ട് ലക്ഷ്മിക്ക് ഡയറക്റ്റ്ലി ‘ദ്രോഹം ചെയ്യണം’ എന്ന് എനിക്ക് പേഴ്സണലി അതിയായി ആഗ്രഹം ഉണ്ട്.”

(വിവിധ മാധ്യമങ്ങൾക്ക് ഇതേ വ്യക്തികൾ നൽകിയ ഇന്റർവ്യൂകളുടെ സ്ക്രീൻ ഷോർട്ടുകൾ ഇതിനൊപ്പം നൽകുന്നു )”സൈബർ പോരാളികളെ പൈസക്ക് വാങ്ങി ജീവിക്കാതിരുന്നൂടെ?

More in Malayalam

Trending

Recent

To Top