Connect with us

രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യൂവിനും പ്രമോഷനും എത്തിയില്ല; കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ നിർമാതാവ്

News

രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യൂവിനും പ്രമോഷനും എത്തിയില്ല; കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ നിർമാതാവ്

രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യൂവിനും പ്രമോഷനും എത്തിയില്ല; കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ നിർമാതാവ്

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. ജൂലൈ 14 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് എതിരെ കടുത്ത വിമര്‍ശനവുമായി ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി രംഗത്ത്

രണ്ടര കോടി പ്രതിഫലം വാങ്ങിയ കുഞ്ചാക്കോ ബോബന്‍ പ്രമോഷന്‍ പരിപാടികള്‍ക്ക് എത്താത്തതിനെ കുറിച്ചാണ് സുവിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നടന്റെ ഭാര്യ ഏര്‍പ്പാടാക്കിയ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രമോഷന്‍ പ്ലാന്‍ തള്ളിക്കളയുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സുവിന്‍ വര്‍ക്കിയുടെ കുറിപ്പ്:

പദ്മിനി ഞങ്ങളെ സംബന്ധിച്ചിടത്തോളം ലാഭത്തിലാണ്. ബോക്‌സോഫീസില്‍ എന്തായാലും സിനിമ ലാഭത്തിലാണ്. സെന്ന ഹെഗ്‌ഡെയും ശ്രീരാജ് രവീന്ദ്രനും മറ്റ് അണിയറപ്രവര്‍ത്തകരും വിചാരിച്ചതിലും ഏഴ് ദിവസം മുമ്പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം ഫിലിം മേക്കറെ സംബന്ധിച്ച് ആവശ്യമാണ്. അതിന് വേണ്ടി പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ പ്രധാന അഭിനേതാവിനെ നമുക്ക് ആവശ്യമായിരുന്നു.

പക്ഷേ രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യൂവിനും പ്രമോഷനും എത്തിയില്ല. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് പ്രൊമോഷന്‍ പ്ലാന്‍ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുമ്പുള്ള രണ്ട്, മൂന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സംഭവിച്ചത്. ഇത് താരം കോ പ്രൊഡ്യൂസറായ സിനിമകള്‍ക്ക് സംഭവിക്കില്ല. എല്ലാ ഇന്റര്‍വ്യൂവിലും അയാള്‍ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യും.

പക്ഷേ പുറത്തുള്ള നിര്‍മ്മാതാക്കള്‍ വരുമ്പോള്‍ അതിന് തയ്യാറാകില്ല. കാരണം 25 ദിവസത്തിന്റെ ഷൂട്ടിന് രണ്ടരക്കോടി പ്രതിഫലം വാങ്ങിയ അയാള്‍ക്ക് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാള്‍ യൂറോപ്പില്‍ കൂട്ടുകാരുമായി ആഘോഷിക്കാനാണ് താല്‍പര്യം. സിനിമകള്‍ തിയേറ്ററില്‍ ഓടുന്നില്ലെന്ന് എക്‌സിബിറ്റേഴ്‌സ് സമരം ചെയ്യുന്ന സമയത്ത്, എന്തുകൊണ്ട് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നതും വിഷയമാണ്.

അഭിനേതാക്കള്‍ക്കും അവര്‍ ഭാഗമായ സിനികളില്‍ ഉത്തരവാദിത്തമുണ്ട്. 200ല്‍ അധികം സിനിമകള്‍ പുറത്തിറങ്ങുന്ന ഒരു വര്‍ഷം നിങ്ങള്‍ പ്രേക്ഷകരെ സിനിമ കാണാന്‍ ആകര്‍ഷിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ഷോ ബിസിനിസാണ്, അതില്‍ പ്രേക്ഷകരുടെ തീരുമാനം അനുസരിച്ചാണ് നിങ്ങളുടെ നിലനില്‍പ്പ്. അത് ദാനമായി കാണരുത്. എല്ലാത്തിനുമപ്പറും സിനിമയുടെ മാജിക് എന്താണെന്നാല്‍ കണ്ടന്റ് എപ്പോഴും വിജയിക്കും. നിര്‍മ്മാതാക്കളുടെ അസോസിയേഷനില്‍ താരത്തിന് വേണ്ടി വാദിച്ച നിര്‍മ്മാതാക്കളായ സുഹൃത്തുക്കള്‍ക്ക് നന്ദി.

Continue Reading
You may also like...

More in News

Trending

Recent

To Top