സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ.. കാശ്മീര്‍ ഫയല്‍സ് പോലെ മികച്ചതെങ്കില്‍, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കില്‍ സ്വീകരിക്കാം; ജോണ്‍ ഡിറ്റോ
സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ.. കാശ്മീര്‍ ഫയല്‍സ് പോലെ മികച്ചതെങ്കില്‍, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കില്‍ സ്വീകരിക്കാം; ജോണ്‍ ഡിറ്റോ
സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ.. കാശ്മീര്‍ ഫയല്‍സ് പോലെ മികച്ചതെങ്കില്‍, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കില്‍ സ്വീകരിക്കാം; ജോണ്‍ ഡിറ്റോ
‘ദ കേരള സ്‌റ്റോറി’ സിനിമയെ കുറിച്ചുള്ള വിവാദം ചൂടുപിടിക്കുകയാണ്. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോണ്‍ ഡിറ്റോ രംഗത്ത്.
കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോള്‍ എതിര്‍പ്പുകളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് രംഗത്തെത്തുകയാണെന്നും സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തുതരം ആവിഷ്‌ക്കാര സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
വിവാഹ – തീവ്രവാദം കേരളത്തിലുണ്ട് എന്നതിനടിസ്ഥാനമാക്കി കേരളാ സ്റ്റോറി എന്ന സിനിമയെത്തുമ്പോള്‍ എതിര്‍പ്പുകളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്തെത്തുകയാണ്. സിനിമ നിരോധിക്കണമെന്ന് വാശിപിടിക്കുന്നത് എന്തു തരം ആവിഷ്‌ക്കാരസ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ? സിനിമയിറങ്ങട്ടെ.. കാശ്മീര്‍ ഫയല്‍സ് പോലെ മികച്ചതെങ്കില്‍, സത്യത്തിന്റെ സൗന്ദര്യമുണ്ടെങ്കില്‍ സ്വീകരിക്കാം.. നുണയെങ്കില്‍ തള്ളിക്കളയാം..
ഒരു കാര്യമുറപ്പാണ് ഹിന്ദു-മുസ്ലീം കലാപം രാഷ്ട്രീയ മേഖലയും കടന്ന് ദൃശ്യകലാരംഗത്തെയും ആയുധമായെടുക്കുന്നു എന്നത് ആശാവഹമല്ല. മതേതരത്തം ആഗ്രഹിക്കുന്നവര്‍ക്ക് വേദനയുളവാക്കുന്നതാണ് ഈ വിവാദങ്ങള്‍… ഹിന്ദുക്കളുടെ പക്ഷത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളുടെ പക്ഷത്ത് മാര്‍ക്‌സിസ്റ്റുകളും ചില കോണ്‍ഗ്രസ്സു കാരും നിന്ന് യുദ്ധം കൊഴുപ്പിക്കുകയാണ്. KCBC യും തുള്ളിച്ചാടുന്നുണ്ട്..
മതമൈത്രിയല്ലേ വേണ്ടത് ? പിന്നെ ഇസ്ലാമതസ്ഥര്‍ ഉള്‍പ്പെട്ട പ്രേമവിവാഹമെല്ലാം വിവാഹ – തീവ്രവാദമാണെന്ന വാദം എനിക്കില്ല. ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാര്‍ക്‌സിസ്റ്റുകാരാ ? മതേതരത്വവും മതമൈത്രിയും ആഗ്രഹിക്കുന്ന ഈ പാവത്തിനെയും നല്ലവരായ ഹിന്ദു – മുസ്ലീം-ക്രിസ്ത്യന്‍ സഹോദരങ്ങളേയും ജീവിക്കാനനുവദിക്കൂ…
അതേസമയം സിനിമയിലെ അവകാശവാദത്തില്‍ തിരുത്ത് വരുത്തി നിര്‍മ്മാതാക്കള്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നു പേര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്.
മലയാള സിനിമയെ സംബന്ധിച്ച് 2024 മികച്ച വര്‍ഷമായിരിക്കുകയാണ്. തുടരെത്തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മലയാള സിനിമ. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, പ്രേമലു, ആവേശം...
കെഎസ്ആര്‍ടിസി െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ...