Connect with us

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ, എന്നെ അവിടെ എത്തിക്കാനായിരുന്നു അവരുടെ നീക്കം, പിന്നിൽ ദിലീപിന്റെ ആ സുഹൃത്തുക്കൾ! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

News

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ, എന്നെ അവിടെ എത്തിക്കാനായിരുന്നു അവരുടെ നീക്കം, പിന്നിൽ ദിലീപിന്റെ ആ സുഹൃത്തുക്കൾ! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ, എന്നെ അവിടെ എത്തിക്കാനായിരുന്നു അവരുടെ നീക്കം, പിന്നിൽ ദിലീപിന്റെ ആ സുഹൃത്തുക്കൾ! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ആദ്യ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍.

ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ് പരാതിക്കാരി. പേരും വയസും ഉള്‍പ്പടെ തെറ്റായ വിവരങ്ങളാണ് പരാതിക്കാരി പൊലീസിനോട് പറഞ്ഞത്. ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പാവപ്പെട്ട ഒരു സ്ത്രീയെ വാടകയ്ക്ക് എടുത്ത്, അവര്‍ക്ക് കാശ് നല്‍കിയാണ് വ്യാജ പരാതി നല്‍കിയത്. പൊലീസ് വിശദമായ അന്വേഷണം നടത്തിയാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. 40ഓളം പേജുള്ള റിപ്പോര്‍ട്ടില്‍ തെളിവുകള്‍ കൃത്യമായി പറയുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

പരാതിക്കാരിയുടെ വിലാസം വ്യാജമായാണ് നല്‍കിയിരിക്കുന്നത്, 44 വയസെന്ന് പറയുന്നു പക്ഷെ അവര്‍ 58 വയസുള്ളയാളാണ്. അവര്‍ക്കിത് എങ്ങനെ ചെയ്യാന്‍ തോന്നി എന്നത് തന്നെ അതിശയം തോന്നുന്നു. പൊലീസിനോട് പേരും തെറ്റിച്ചാണ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്നും മനസിലായത്. അത് വായിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നാണ് അതിശയം തോന്നിയത്. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. അടുത്ത നടപടിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലാണ്.

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ദിലീപിന്റെ സുഹൃത്തുക്കളാണെന്നും
ബാലചന്ദ്ര കുമാമാർ പറയുന്നുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്, ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും സംവിധായകൻ പറയുന്നുണ്ട്

എഫ്ഐആർ വഴി എനിക്ക് പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്. അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല. അവരെ അറിയില്ല. അത്തരത്തിലൊരാൾ ഇങ്ങനെ പരാതി നൽകുമ്പോൾ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന നിലയിലാണ്. താൻ ദിലീപിനെതിരെ മൊഴി കൊടുത്തത് കൊണ്ടാണ് കേസ് വന്നത്. തന്നെ അറസ്റ്റ് ചെയ്താൽ ആലുവ സബ് ജയിലിൽ റിമാന്റ് ചെയ്യും, തന്നെ അവരുടെ കൈയ്യകലത്തിൽ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

എന്നോട് ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ നീക്കമായിരുന്നു ഇത്. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്, അത് പോവും. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂ. ഏതറ്റം വരെ പോയാലും താൻ ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകനെതിരായ ലൈംഗിക പീഡന പരാതിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗ ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും ഇവരുടെ മൊഴിയിലും പരാതിയിലും പൊരുത്തക്കേടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top