Connect with us

കുക്കിങും ബേക്കിങ്ങുമൊക്കെയായി ലോക് ഡൗൺ കാലത്ത് ജീവിതം മുന്നോട്ട് പോയി; പക്ഷെ പിന്നീട് സംഭവിച്ചത്

Malayalam

കുക്കിങും ബേക്കിങ്ങുമൊക്കെയായി ലോക് ഡൗൺ കാലത്ത് ജീവിതം മുന്നോട്ട് പോയി; പക്ഷെ പിന്നീട് സംഭവിച്ചത്

കുക്കിങും ബേക്കിങ്ങുമൊക്കെയായി ലോക് ഡൗൺ കാലത്ത് ജീവിതം മുന്നോട്ട് പോയി; പക്ഷെ പിന്നീട് സംഭവിച്ചത്

അനശ്വരം എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മുട്ടിയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് ശ്വേതാ മേനോൻ. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് എന്നിങ്ങനെ ഒരുപാട് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശ്വേത പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ്.


റിയാലിറ്റി ഷോകളിൽ ജഡ്ജിയായും മത്സരാർത്ഥിയായും ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. ഭർത്താവിനും മകൾക്കും ഒപ്പം താമസിക്കുന്ന താരം ഇപ്പോൾ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് താരം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ; എല്ലാം നല്ല രീതിയിലായിരുന്നു ആദ്യത്തെ ലോക് ഡൗൺ സമയത്ത്. കുക്കിങും ബേക്കിങ്ങുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. എനിക്കും ശ്രീക്കും മെയ് ആയപ്പോഴായിരുന്നു ബോറടിച്ചത്.

ഞങ്ങളെല്ലാവരും ശെരിക്കും തൊട്ടാവാടിയായി മാറുകയായിരുന്നു. കരിയറിൽ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഇപ്പോഴും ഓർക്കാറുണ്ട്. ഇപ്പോഴും കൂടെയുണ്ടെന്നാണ് കരുതുന്നത് ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓർത്ത് ഞാൻ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാൻ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയമില്ലാത്ത കുസൃതികൾ ഒപ്പിക്കാറുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പും പിമ്പുമായി ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും താരത്തോട് അഭിമുഖത്തിൽ ചോദിച്ചു. എന്നാൽ താനൊരു വികാരജീവിയാണ്. അത് കൊണ്ട് തന്നെ കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ട്. അതേസമയം കുടുംബം, ആരോഗ്യം, സമ്പത്ത് ഇതിനാണ് പ്രധാന്യം നൽകുന്നത്. അമ്മയും കുഞ്ഞും ഭർത്താവുമാണ് ആദ്യത്തെ കാര്യം.

അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ല. അതും വേണം, ആരോഗ്യവും വേണം. ഈ മുന്ന് കാര്യങ്ങളില്ലാതെ ജീവിക്കാനാവില്ല. കുറച്ച് മടിയുള്ള കൂട്ടത്തിലാണ് ഞാൻ. വിവാഹത്തിന് മുമ്പ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളർത്തിയത്. ഇരുന്ന് എല്ലാം ഓർഡർ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേൾക്കുമ്പോഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ സാമ്പത്തികം മാത്രം നോക്കി ചില സിനിമകൾ ചെയ്തിട്ടുണ്ട്. താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top