Connect with us

ലാലേട്ടനോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയം, സുചിത്രയെ കണ്ടാൽ കൊല്ലാൻ നടന്ന ഷിമ്മീസുകാരി പെൺകുട്ടി, ഭര്‍ത്താവിന്റെക്രൂര മർദ്ദനം, ലാലിനെ പ്രേമിച്ച ബിന്ദു തീപ്പൊള്ളലേറ്റ് മരിച്ചു അറിയാകഥകൾ പുറത്ത്, കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുമോ?

Actor

ലാലേട്ടനോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയം, സുചിത്രയെ കണ്ടാൽ കൊല്ലാൻ നടന്ന ഷിമ്മീസുകാരി പെൺകുട്ടി, ഭര്‍ത്താവിന്റെക്രൂര മർദ്ദനം, ലാലിനെ പ്രേമിച്ച ബിന്ദു തീപ്പൊള്ളലേറ്റ് മരിച്ചു അറിയാകഥകൾ പുറത്ത്, കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുമോ?

ലാലേട്ടനോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയം, സുചിത്രയെ കണ്ടാൽ കൊല്ലാൻ നടന്ന ഷിമ്മീസുകാരി പെൺകുട്ടി, ഭര്‍ത്താവിന്റെക്രൂര മർദ്ദനം, ലാലിനെ പ്രേമിച്ച ബിന്ദു തീപ്പൊള്ളലേറ്റ് മരിച്ചു അറിയാകഥകൾ പുറത്ത്, കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുമോ?

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മോഹൻലാൽ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം തുടരുകയാണ്. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ.

വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്.നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് നിലവിൽ പ്രേക്ഷകര്‍.

നടനവിസ്മയമായി തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലിനെ കുറിച്ച് രസകരമായൊരു കുറിപ്പ് വൈറലാവുകയാണ്. മോഹന്‍ലാലിന്റെ കാമുകിമാരുടെ വ്യത്യസ്ത ചിന്തകളെ കുറിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പാണ് പ്രചരിക്കുന്നത്. കേരളത്തിലെ കാമുകിമാര്‍ ലാലിനെ എന്നാണ് വെറുതെ വിടുക? എന്ന് ചോദിച്ച് കൊണ്ടാണ് എഴുത്ത് അവസാനിക്കുന്നതും.

ഞായറാഴ്ചകളിൽ പത്തുപതിനൊന്ന് മണിയോടെ ആ പെൺകുട്ടിയുടെ വീട്ടിൽ ബൈക്കുകള്‍ വന്നുതുടങ്ങും. പൊടിമീശയും വെച്ച് ലജ്ജ കലർന്ന മുഖങ്ങളോടെ അവളെ പെണ്ണ് കാണാൻ വന്ന ആൺചെറുക്കന്മാര്‍. മിക്ചറിന്‍റേയും കായ വറുത്തതിന്‍റേയും പാത്രങ്ങള്‍ മാത്രം മാറാറില്ല. പക്ഷേ കാപ്പിക്കപ്പുകൾ പലപ്പോഴും പുതിയതായിരിക്കും. വൈദ്യതി സ്പര്‍ശമേറ്റതു പോലെയുള്ള അവളുടെ കണ്ണുകളുടെ വിറപ്പിക്കലിൽ വന്നവർ പരിഭാന്തരും പ്രേമരോഗികളുമാകും. തങ്ങള്‍ക്ക് അവളെ മതിയെന്ന് ശാഠ്യം പിടിക്കും. പക്ഷേ അവള്‍ക്ക് വരുന്നവരിൽ ഒരാളെപോലും പിടിച്ചില്ല. ഭയപ്പാടോടെ അവളുടെ അച്ഛനും അമ്മയും ചേട്ടന്മാരും അവളോട് ദേഷ്യപ്പെട്ടു. മുതിര്‍ന്ന ചേട്ടൻ ആരാടീ നിന്‍റെ മനസ്സിലെന്ന് കടുപ്പിച്ച ശബ്‍ദത്തിൽ ചോദിച്ചു. കരച്ചിലിനിടയിൽ അവളുടെ വാക്കുകള്‍ ചിതറി, ലാലേട്ടൻ, മോഹൻലാൽ…

എൺപതുകളിൽ മോഹൻലാലിനെ പ്രണയിച്ചിരുന്ന ചില സ്ത്രീകളെ പറ്റിയുള്ള ഇന്ദുമേനോന്‍റെ കുറിപ്പിന്‍റെ ആരംഭം ഇങ്ങനെയാണ്. ഇവരെ കൂടാതെ താനും തന്‍റെ കൂട്ടുകാരിയായിരുന്ന ബിന്ദുവും മോഹൻലാലിന്‍റെ ആരാധികമാരായിരുന്നുവെന്നും ഇന്ദു കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. വിഷ്ണുലോകത്തിലെ തെരുവു സര്‍ക്കസുകാരനെയായിരുന്നു ബിന്ദുവിനിഷ്ടമെങ്കിൽ തനിക്ക് താളവട്ടത്തിലെ പ്രാന്തൂസിനെയും രഞ്ജിനിയുടെ കവിള്‍ മസിലിൽ ഉമ്മവെച്ചു ചുവപ്പിച്ചോടിയ ചിത്രത്തിലെ കൊലയാളിയായ ചെറുപ്പക്കാരനേയുമായിരുന്നു ഇഷ്ടം.

അക്കാലത്ത് മുതിര്‍ന്ന പെൺകുട്ടികള്‍ക്ക് പാട്ടുപാടുന്ന സിൽക്ക് ജുബ്ബക്കാരനായ അബ്‍ദുള്ളയേയും മുന്തിരിതോപ്പിൽ വെച്ച് പ്രേമം കൊടുക്കുന്ന സോളമനേയും ഉര്‍വശിക്ക് കിട്ടിയ കളിപ്പാട്ട ഭര്‍ത്താവിനേയുമൊക്കെയായിരുന്നു ഇഷ്ടം. തൂവാനത്തുമ്പികളിലെ ക്ലാരയുടെ ഓമനക്കാമുകനെ ഇഷ്ടപ്പെട്ടവരും ഏറെയുണ്ടായിരുന്നു. ഐ ലവ് യൂ മൈ മോഹൻലാൽ എന്ന് പറഞ്ഞുകൊണ്ട് സിനിമാ പോസ്റ്ററുകളിൽ നിത്യ ചുംബിച്ചിരുന്ന സഹോദരി അമ്മുക്കുട്ടിയെ കുറിച്ചും ഇന്ദു പറഞ്ഞിട്ടുണ്ട്.

സുചിത്രയെ ലാൽ വിവാഹം ചെയ്യാൻ പോകുന്ന വാര്‍ത്തയറിഞ്ഞ് കുശുമ്പ് കുത്തിയവരും അക്കാലത്തുണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയുമായി മുഷിഞ്ഞൊരു കുപ്പായവുമിട്ട് കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞൊരാളെ കുറിച്ചും കുറിപ്പിൽ ഓ‌‍ർത്തെടുത്തിട്ടുണ്ട്. അവള്‍ പിന്നീട് പിശാചു നക്കിയ മോഹൻലാലിനെ പോലൊരുത്തനെ വിവാഹം കഴിഞ്ഞ് വ്യസനം തീ‍ർത്തുവെന്നും മോഹൻലാലിന്‍റെ കാമുകിമാർ എന്ന പേരിലെഴുതിയ കുറിപ്പിലുണ്ട്.

ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തുമ്പോൾ ലാലിന്‍റെ ശബ്‍ദത്തിലുള്ള ഇൻട്രോഡക്ഷനുള്ള കാസറ്റുകള്‍ കേട്ട് ലാലിന്‍റെ ശബ്‍ദത്തെ പ്രണയിച്ചവരും ഒട്ടും കുറവല്ല. മെലിഞ്ഞ വിരലുകള്‍ ഒരു പ്രത്യേക രീതിയിൽ പിടിച്ച് വിറപ്പിക്കുന്ന, അമ്മായിയച്ചന്‍റെ മൊട്ടത്തലിയിൽ ഉമ്മവെക്കുന്ന, ലാൽസലാം പറയുന്ന, വെടിയുണ്ട പഴുപ്പുമായി ചീരപ്പൂപെണ്ണിന്‍റെ മച്ചിൽ ഒളിച്ചു കഴിയുന്ന ലാൽ അന്ന് ഏവർക്കും ഹരമായിരുന്നു.

അക്കാലത്താണ് കൗമാരക്കാരികള്‍ക്ക് വേണ്ടി ചുണ്ട് ഒരു പ്രത്യേക രീതിയിൽ വിടര്‍ത്തി പുഞ്ചിരി തൂകുന്ന ലാലിനെ ശ്രദ്ധിച്ചിട്ടുണ്ട്. അതിൽ മയങ്ങാത്ത പെൺകുട്ടികള്‍ ആരും ഇല്ലായിരുന്നു. അഭിമന്യുവിലെ കൊല്ലപ്പെട്ട നായകനും പാദമുദ്രയിലെ മുള്‍വേലി ചുമന്ന ജാരസന്തതിയും കണ്ണീര്‍പൂവിന്‍റെ കവിളിൽ തലോടിയ സേതുവും രാജശിൽപിയിലെ പ്രേമസശില്പിയുമെല്ലാം ഒരോ പെൺഹൃദയങ്ങളെ തകര്‍ത്തു.

അക്കാലത്ത് ഒട്ടേറെ ഹൃദയചിഹ്നക്കത്തുകള്‍ മുടവൻമുകളിലേക്ക് പോസ്റ്റ് ചെയ്തവരുമുണ്ടായിരുന്നു. ഭ്രാന്തികളായ ആരാധികമാര്‍. സുചിത്ര ചേച്ചിയ കണ്ടാൽ കൊല്ലാൻ നടന്ന ഷിമ്മീസുകാരി പെൺകുട്ടിയെ കുറിച്ചും ഇന്ദുമേനോൻ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ലാലിനെ പ്രേമിച്ച ബിന്ദു ഒടുവിൽ തീപ്പൊള്ളലേറ്റ് മരിച്ചു. ലാലിനെ പ്രേമിച്ചു നടന്ന ഷഹ്ര്‍ബാനെ ഭര്‍ത്താവ് അതിന്‍റ പേരിൽ ഉപദ്രവിച്ചിരുന്നു.

അവളൊടുവിൽ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി. ഒരിക്കൽ കാണുമ്പോള്‍ ചുവന്ന സിൽക് ഷര്‍ട്ടും പിടിച്ച് ഒരു ഡൂപ്ലി ലാലിനെപ്പോലെ മീശചുരുട്ടിയ ഭര്‍ത്താവിനോടൊപ്പം നിൽക്കുന്നു. അവള്‍ ആ ഷര്‍ട്ട് അയാളുടെ നെഞ്ചിൽ ചേര്‍ത്ത് എങ്ങനുണ്ട് ലാലേട്ടനെപ്പോലെയില്ലേ എന്നായിരുന്നു ചോദിച്ചത്. മകനോട് പേര് ചോദിച്ചപ്പോള്‍ പ്രണവ് എന്നായിരുന്നു പറഞ്ഞത്, ഫോണിൽ ഒന്നാം രംഗം പാടി എന്ന പാട്ട് റിങ് ടോണടിച്ചതും പെട്ടെന്നായിരുന്നു, അവർ ഭ്രമരം കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു. എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുന്നതെന്ന് ചോദിച്ചുകൊണ്ടാണ് ഇന്ദുമേനോൻ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

More in Actor

Trending

Recent

To Top